പണി കൊടുക്കും മോദിജി; ദേശീയ പാത 766 പൂർണമായും അടയ്ക്കണമെന്ന് സുപ്രീം കോടതി; പകൽ കൂടി പാത അടച്ചാൽ ബുദ്ധിമുട്ടിലാകുന്നത് വിദ്യാർത്ഥികൾ അടക്കമുള്ളവർ; വയനാട്ടിലെ രാത്രിയാത്രാ നിരോധനം പിൻവലിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അനുവദിക്കില്ല

വയനാട്ടിലെ രാത്രിയാത്രാ നിരോധനം പിൻവലിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അനുവദിക്കില്ല. രാഹുൽ ഗാന്ധിക്കും പിണറായി വിജയനും ഇക്കാര്യത്തിൽ ഒരു സഹായവും നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.
രാഹുൽ ഗാന്ധി മുഖ്യമന്ത്രിയെ കണ്ടു. രാത്രി യാത്രാ തിരോധനം ശരിയല്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. സുപ്രീം കോടതി നിയോഗിച്ച സബ്കമ്മിറ്റി ബന്ദിപൂരിൽ പാലം നിർമ്മിക്കാൻ കേരള - കർണാടക സർക്കാരുകളോട് നിർദ്ദേശിച്ചു. ഇതിന് 250 കോടി ബജറ്റിൽ സംസ്ഥാന സർക്കാർ അനുവദിച്ചു. ഒടുവിൽ കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോൾ പകൽ യാത്രയും നിരോധിക്കണമെന്ന് ആവശ്യം ഉയർന്നു. കർണാടകവും തമിഴ്നാടും ഇതിനോട് യോജിച്ചു.
രാത്രിയാത്ര നിരോധനത്തെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യന്ത്രിയെ കാണാൻ കേരള മന്ത്രിതല സമിതി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമയം അനുവദിച്ചില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രിയും കേരളത്തോട് അനുകൂല നിലപാട് സ്വീകരിച്ചില്ല. സമാന സംഭവങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. എന്നാൽ സമാന്തര പാതക്ക് ഉള്ള സാധ്യതയാണ് സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ മുത്തങ്ങയിൽ നിന്ന് ഗുണ്ടൽപേട്ടിലെത്തണമെങ്കിൽ 160 കിലോമീറ്റർ യാത്ര ചെയ്യണം. ഇത് നാട്ടുകാർ അംഗീകരിക്കുന്നില്ല . ഒക്ടോബർ 14 ന് കേസ് വീണ്ടും പരിഗണിക്കും. അതിനു മുമ്പ് കർണാടകവുമായി ചർച്ച നടത്തണം. എന്നാൽ അതിനുള്ള സമയം പോലും കർണാടകം അനുവദിച്ചിട്ടില്ല.
കേന്ദ്രസർക്കാർ പൂർണമായും കേരളത്തിന് അനുകൂലമല്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ദേശീയ പാത 766 പൂർണമായും അടയ്ക്കണമെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. കർണാടകവും തമിഴ് നാടും ഇതിനോട് യോജിച്ചു. മാനന്തവാടിയിലൂടെ കടന്നു പോകുന്ന സമാന്തര പാത സമരക്കാർ അംഗീകരിക്കില്ല. പത്ത് വർഷം കൊണ്ട് രാത്രിയാത്രാ നിരോധനം തങ്ങൾക്കുണ്ടായ ബുദധിമുട്ട് ചെറുതല്ലെന്ന് സമരക്കാർ വാദിക്കുന്നു. വ്യാഴാഴ്ച രാഹുൽ ഗാന്ധി സമരപന്തൽ സന്ദർശിക്കും.
പകൽ കൂടി പാത അടച്ചാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടിലാകുമെന്ന് സമരക്കാർ പറയുന്നു. ദില്ലിയിൽ നടക്കുന്ന ചർച്ചകളിൽ ഫലമുണ്ടാകില്ലെന്ന് സമരകാർക്കറിയാം. വയനാട്ടിലെ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും രാഷ്ട്രീയം കളിക്കുകയാണ്. സുപ്രീം കോടതിയുടെ തീരുമാനത്തിന് അപ്പുറത്തേക്ക് പോകാനാവില്ലെന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട്. കർണാടകവും തമിഴ്നാടും പിന്തുടരുന്ന കേരള വിരുദ്ധ സമീപനം കേന്ദ്രസർക്കാരിന് ഊർജം പകരുന്നു. അത് മുഖ്യമന്ത്രിയും നിധിൻ ഗഡ്ഗരിയും തമ്മിലുള്ള ചർച്ചയിലൂടെ പരിഹരിക്കുമെന്ന് കരുതാനാവില്ല.
രാത്രി യാത്രാ നിരോധനം പിൻവലിച്ച് രാഹുൽ ഗാന്ധിക്ക് മൈലേജ് ഉണ്ടാക്കി കൊടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറല്ല. രാഹുൽ ഗാന്ധിയല്ല മറ്റാരെങ്കിലുമായിരുന്നു വയനാട് എം.പിയെങ്കിൽ കാര്യം നടക്കുമായിരുന്നു എന്നാണ് ആക്ഷേപം.
https://www.facebook.com/Malayalivartha






















