ശബരിമലക്ക് ഇത്തവണയും സർക്കാർ വക കിടിലൻ പണി ; ശബരിമലയില്‍ ദുരന്തനിവാരണത്തിനും തയ്യാറെടുപ്പുകള്‍ക്കുമായി 25 ലക്ഷംരൂപ ആവശ്യപെട്ട കളക്ടർക്ക് സർക്കാർ അനുവദിച്ചത് 10ലക്ഷം രൂപ

ശബരിമലയില്‍ ദുരന്തനിവാരണത്തിനും തയ്യാറെടുപ്പുകള്‍ക്കുമായി 25 ലക്ഷംരൂപ ആവശ്യപെട്ട കളക്ടർക്ക് സർക്കാർ അനുവദിച്ചത് 10ലക്ഷം രൂപ. മകരവിളക്കുകാലത്ത് ഒരേസമയം ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയില്‍ എത്തുന്നത്. ഈ സമയത്ത് ദുരന്തങ്ങളുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാലാണ് അടുത്ത മകര വിളക്ക് കാലത്ത് ദുരന്തനിവാരണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സന്നിധാനം, പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തനത്തിനായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടത്.
എന്നാല്‍ ദുരന്തനിവാരണ അതോറിട്ടിയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 10ലക്ഷം രൂപ മാത്രം അനുവദിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ തുക ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനല്ലാതെ ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പത്തനം തിട്ട ജില്ലാ കളക്ടര്‍ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സര്‍ക്കാരിലേക്ക് സമയ ബന്ധിതമായി സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.
അതേസമയം ശബരിമല തീര്‍ത്ഥാടനത്തിന് 48 ദിവസം മാത്രം ബാക്കി നിൽക്കെ, തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും ഭീഷണിയുള്ളതിനാല്‍ അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ ശബരിമലയിലേക്ക് വാങ്ങാനായി പൊലീസ് ടെണ്ടര്‍ നല്‍കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന ശബരിമലയില്‍ പഴുതടച്ച സുരക്ഷ ഒരുക്കുക ശ്രമകരമാണ്. ഭക്തരുടെ പ്രതിഷേധത്തിന്റെ മറവില്‍ ദേശവിരുദ്ധ ശക്തികള്‍ ശബരിമലയില്‍ കടന്ന്കയറാന്‍ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലകാലത്തിന് മാസങ്ങള്‍ ശേഷിക്കെ പൊലീസ് മുന്നൊരുക്കങ്ങള്‍ തുടങ്ങിയത്. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന എക്‌സ്‌പ്ലോസീവ് ഡിറ്റക്ടറുകള്‍, പോര്‍ട്ടബിള്‍ എക്‌സ് റേ മെഷിനുകള്‍, വാഹനങ്ങളുടെ അടിഭാഗം പരിശോധിക്കുന്ന ബോട്ടം ഇന്‍സ്‌പെക്ഷന്‍ മെഷിനുകള്‍ ഇവ വാങ്ങുന്നതിനുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ശബരിമലയിലെ സുരക്ഷയ്ക്ക് വേണ്ടിയാണിതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ നിര്‍മിത ഉത്പന്നങ്ങളും പൊലീസ് വാങ്ങും. ശബരിമലയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. വാഹനത്തിനകത്തോ, പുറത്തോ, അടിയിലോ എന്തെങ്കിലും തരത്തിലുള്ള സ്‌ഫോടക വസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിക്കും ബോട്ടം സ്‌കാന്‍ ഇതുവരെ ശബരിമലയില്‍ ഉപയോഗിച്ചിട്ടില്ല. വരുന്ന മണ്ഡലകാലത്ത് യുവതീപ്രവേശനം അടക്കമുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം യുവതികള്‍ ഇത്തവണയും എത്തിയേക്കും. കാശ്മീര്‍ പ്രശ്‌നം അടക്കം നിലവിലുള്ളതിനാല്‍ തീവ്രവാദ ഭീഷണിയും മാവോയിസ്റ്റുകളുടെ ആക്രമണവും തള്ളിക്കളയാനാകില്ല. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. അവിടെ മുതല്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളുണ്ടാകും. കൂടുതല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും.
യുവതി പ്രവേശനത്തെ എതിര്‍ത്ത് വിശ്വാസികള്‍ ഒന്നടങ്കം രംഗത്തു വന്ന സാഹചര്യത്തില്‍ ശബരിമലയില്‍ നിന്നും പരിസരത്തും നിന്നും വിശ്വാസികളെ കൂടുതല്‍ നേരം തങ്ങാന്‍ അനുവദിക്കാത്ത രീതിയില്‍ മാറ്റത്തിനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ശബരിമല ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടി ക്രമങ്ങളും ആരംഭിച്ചു.
ഡിജിലൈസ്ഡ് പില്‍ഗ്രിം മാനേജ്‌മെന്റ് സിസ്റ്റമെന്ന പേരില്‍ പൊലീസും ദേവസ്വവും കെ എസ് ആര്‍ ടി സിയും ചേര്‍ന്നാണ് പുതിയ പദ്ധതി സജ്ജമാക്കുന്നത്. ഭാവിയില്‍ ശബരിമല ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുകയാണ് ലക്ഷ്യം. ശബരിമലയാത്ര- ദര്‍ശനം-താമസം, വഴിപാടുകള്‍, സംഭാവന എന്നിവയെല്ലാം പൊലീസിന്റെ പുതിയ സൈറ്റു വഴി മാത്രം ബുക്ക് ചെയ്യാവുന്ന തരത്തില്‍ ക്രമീകരിക്കും. ഓരോ ഭക്തര്‍ക്കും ദര്‍ശനത്തിന് ലഭിക്കുന്ന സമയത്തിന് തന്നെ സന്നിധാനത്തെത്തിക്കാനുള്ള യാത്ര സൗകര്യം കെഎസ്ആര്‍ടിസി ഒരുക്കും. ദര്‍ശനത്തിന് പ്രത്യേക ക്യൂവും ഉണ്ടാകും. ഓണ്‍ ലൈന്‍ ബുക്ക് ചെയ്തുവരുന്നവര്‍ക്കായിരിക്കും യാത്രയ്ക്കും ദര്‍ശനത്തിനുമെല്ലാം മുന്‍ഗണന. ഓണ്‍ലൈന്‍ ബുക്ക് ചെയ്തുവരുന്നവര്‍ സന്നിധാനത്ത് തങ്ങുന്നതിന് സമയപരിധി നിശ്ചയിക്കുമെന്നും ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















