മരടിൽ ഒന്നാം പ്രതി വിഎസ്; മരട് കേസിലെ ഒന്നാം പ്രതി ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫേസ് ബുക്കിലൂടെ സര്‍ക്കാരിനെ ഉപദേശിച്ച വി.എസ് അച്യുതാനന്ദന്റെ സർക്കാർ

മരട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫേസ് ബുക്കിലൂടെ സര്‍ക്കാരിനെ ഉപദേശിച്ച വി.എസ് അച്യുതാനന്ദന്റെ സർക്കാരാണ് മരട് കേസിലെ ഒന്നാം പ്രതി. അദ്ദേഹത്തിന്റെ കാലത്താണ് മരടിൽ ഇപ്പറയുന്ന വിവാദങ്ങളെല്ലാം ഉണ്ടായത്. എന്നിട്ടും അദ്ദേഹം ചെറുവിരൽ അനക്കാൻ തയാറായില്ല. ചുരുക്കി പറഞ്ഞാൽ ഉപദേശിക്കാൻ എളുപ്പമാണ്. പ്രവർത്തിക്കാൻ ബുദ്ധിമുട്ടും.
വി എസ് കേവലം ഉപദേശകനായി മാറരുതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടപ്പോൾ സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളിലെ നേതാക്കൾ വി എസിന്റെ പ്രസ്താവനയെ കുറിച്ച് നിശബ്ദത പാലിച്ചു. കോൺഗ്രസ് പതിവുപോലെ ഒന്നും മിണ്ടിയില്ല.
മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് സർവ പിന്തുണയും നൽകിയ സര്‍ക്കാര്‍ തീരുമാനത്തില്‍ വി.എസ് ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഉപദേശം കൊണ്ടു തീരുന്നതല്ല ആ ബാധ്യത. മരട് ഫ്‌ളാറ്റ് വിവാദം ആരംഭിച്ചത് 2006 മുതല്‍ 2011 വരെ വി എസ് സംസ്ഥാനം ഭരിച്ച കാലത്താണ്. അന്ന് സംസ്ഥാനം ഭരിച്ചിരുന്നത് തന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരായിരുന്നെന്ന കാര്യം വി എസ് വിസ്മരിച്ചു.
തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മാണത്തിന് അനുമതി നല്‍കുമ്പോള്‍ മരട് പഞ്ചായത്ത് ഭരിച്ചിരുന്നതും ഇടതുപക്ഷമായിരുന്നു. അതുപോലെ തന്നെ സംസ്ഥാനത്ത് പുനരധിവാസം ഉറപ്പാക്കേണ്ടവരുടെ നീണ്ട പട്ടിക വര്‍ഷങ്ങളായി സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും അവര്‍ക്കുവേണ്ടി ഒരു ചെറുവിരലനക്കാന്‍ വി എസ് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചിട്ടില്ല. അന്നും മരടിലെ ഫ്ലാറ്റ് നിർമ്മാണത്തിൽ അപാകത കണ്ടെത്തിയിരുന്നു. മൂന്നാറിൽ അനധിക്യത കൈയേറ്റം ഒഴിപ്പിക്കാൻ പോയ വി എസ് എന്നാൽ മരടിലെ അനധിക്യത നിർമ്മാണം കണ്ടില്ലെന്ന് നടിച്ചു.
വികസനത്തിന്റെ പേരിലും മറ്റും കുടിയിറക്കപ്പെട്ട് വര്‍ഷങ്ങളോളം കിടപ്പാടം പോലുമില്ലാതെ അലയുന്ന നിരവധിയാളുകളുണ്ട് കേരളത്തിൽ . കുടിയിറക്കപ്പെട്ട പലരും സെക്രട്ടറിയേറ്റിനു മുമ്പില്‍ പോലും കുടില്‍ കെട്ടി സമരം ചെയ്തിട്ടും നീതി കിട്ടിയിട്ടില്ല. മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് താമസം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി കാണിക്കുന്ന താല്‍പ്പര്യം പുനരധിവാസം ആവശ്യമായ എല്ലാവരോടും ഉണ്ടാവണമെന്ന പൊതു താത്പര്യം മുന്നിൽ കണ്ടാണ് വിഎസ് അവസരത്തിനൊത്ത് കളിച്ചത . 2018 ലെ പ്രളയത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് നല്‍കേണ്ട നാമമാത്രമായ നഷ്ടപരിഹാരം പോലും നാളിതുവരെ നല്‍കാത്തതിനാല്‍ ഹൈക്കോടതിയുടെ അന്ത്യശാസനം കേൾക്കേണ്ടി വന്നു പിണറായി സര്‍ക്കാര്‍. സാധാരണ പുനരധിവാസങ്ങളില്‍ കാണിക്കാത്ത അമിതാവേശം മരട് ഫ്‌ളാറ്റ് ഉടമകളുടെ വിഷയത്തില്‍ മാത്രം കാണിക്കുന്നതിന്റെ കാരണം ഇടതുസര്‍ക്കാര്‍ പൊതുസമൂഹത്തോട് വിശദീകരിക്കേണ്ടി വരും.
https://www.facebook.com/Malayalivartha






















