മദ്യവും പെണ്ണുമൊക്കെയായി തൃശ്ശൂർ ചാലക്കുടിയിൽ ചുറ്റിക്കറങ്ങി സിന്ധുവും കൂട്ടരും... മോഡലിംഗിന് താല്പര്യമുള്ള പെണ്കുട്ടികളെ കൈയിലെടുത്ത് ഫോട്ടോഷൂട്ടെന്ന വ്യാജേന തന്ത്രപൂർവം ഹോട്ടലിൽ എത്തിച്ച് ക്രൂര പീഡനം... ഇടനിലക്കാരിയായ സിന്ധു പോലീസ് വലയിൽ പെടുമ്പോൾ സ്വബോധം പോലും നഷ്ടപ്പെട്ട് മദ്യലഹരിയിൽ!! പെൺവാണിഭ സംഘം പിടിയിലായതോടെ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ

മോഡലിങ്ങിന്റെ പേരിൽ സൗഹൃദം സ്ഥാപിച്ചു 19 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേരുടെ അറസ്റ്റിന് പിന്നാലെ ഇടനിലക്കാരിലൊരാളായ യുവതി അറസ്റ്റിൽ. വൈറ്റിലപ്പാറ സ്വദേശി പുതിയോടത്ത് സിന്ധുവിനെയാണ് പിടികൂടിയത്. ഡി വൈ എസ് പി സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ ചന്ദ്രമോഹൻ, ദമ്പതിമാരായ ഗീതു, അനീഷ്, അജിൽ എന്നിവർ അറസ്റ്റിലായിരുന്നു.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാർത്ഥിയെ മോഡലിങ്ങിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തു ഫോട്ടോ ഷൂട്ടിനെന്ന വ്യാജേനെ തന്ത്രപൂർവം ഹോട്ടലിൽ എത്തിച്ചു. ഒന്നാം പ്രതി ചന്ദ്രമോഹൻ, ഗീതു, അനീഷ് എന്നിവരുടെ സഹായത്തോടെയാണ് വിദ്യാർത്ഥിയെ അത്താണിയിലെ ഹോട്ടലിലെത്തിച്ച് പീഡനം നടത്തിയത്.തുടർന്ന് ആ രംഗങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മറ്റു പലർക്കും കാഴ്ച വച്ചു. കൂടാതെ ഇടനിലക്കാരിയായി നിന്ന സിന്ധുവിന്റെ പോട്ടയിലെ വാടക വീട്ടിൽ വച്ചും പെണ്കുട്ടിയെ പലർക്കും കാഴ്ച്ച വച്ചതായി പരാതിയുണ്ടായിരുന്നു. സമാന രീതിയിൽ അജിലും ഭീഷണിപ്പെടുത്തി ഇതേ ഹോട്ടലിൽ കൊണ്ടുപോയെന്നും അജിലിന്റെ കൂടെ ഉണ്ടായിരുന്നയാൾ പീഡിപ്പിച്ചുവെന്നും യുവതി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. സമാനമായ ഒട്ടേറെ കേസുകളിൽ പ്രതിയായ സിന്ധു പിടിയിലാകുമ്പോൾ മദ്യലഹരിയിൽ ആയിരുന്നു. സംഭവത്തിൽ സിന്ധുവിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















