സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നവുമായി പ്രവാസിയായി; ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം നഴ്‌സായി ജോലി നോക്കി; കഷ്ട്ടപ്പെട്ട് സ്വന്തമായി ഒരു ഫാം എന്ന സ്വപ്‌നവും പേറിയ ഈ സ്ത്രീയേക്കൂടി തീയിലെറിഞ്ഞു തീര്‍ക്കണോ... എന്തിനാണ് പിണറായീ ഇങ്ങനെ ഒരു സര്‍ക്കാര്‍?
ബിന്ധു തോമസ് എന്ന സ്ത്രീ, സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നവുമായി പ്രവാസിയായി പിന്നീട്. ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം നഴ്‌സായി ജോലി നോക്കി കഷ്ട്ടപ്പെട്ട് സ്വന്തമായി ഒരു ഫാം എന്ന സ്വപ്‌നവും പേറി ജോലിചെയ്തുണ്ടാക്കിയ എല്ലാ പണവും അതില്‍ നിക്ഷേപിച്ച് അതില്‍നിന്നുള്ള വരുമാനം കൊണ്ട് കുടുമ്പം പോറ്റുന്ന ഒരു സ്ത്രീ. അവരോട് അത് അടിച്ചു പൂട്ടാന്‍ പറഞ്ഞാല്‍ എന്താകും സ്ഥിതി? കൃത്യമായ ഒരു ആരോപണങ്ങളും ആ ഫോമിനു നേരെ ഉന്നയിക്കാന്‍ ഫോം പൂട്ടിക്കാന്‍ നടക്കുന്നവര്‍ക്ക് ഇല്ല എന്നുള്ളതാണ് വസ്തുത. എല്ലാം കേവലം രാഷ്ട്രീയ ലാഭത്തിനായി മാത്ര., വാര്‍ഡ് മെമ്പര്‍ വരെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ് നമ്പര്‍ 1 ഫാമാണിതെന്നത് എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നത് എന്നതാണ് ചോദ്യം. സാധാരണ സംരംഭകന് ഒരു നീതിയും ലഭ്യമാക്കാന്‍ ആയില്ല എങ്കില്‍ എന്തിനാണ് പിണറായി ഇങ്ങനെ ഒരു സര്‍ക്കാര്‍, ആ പാവം സ്ത്രീ സ്വന്തമായുള്ള ഫാം കുടി അടച്ചുപൂട്ടിയാല്‍ പിന്നെ ഭീക്ഷയിരക്കുകയേ നിവര്‍ത്തിയുള്ളൂ.
എങ്കിലും വിചിത്രമായ ഒരു വസ്തുത എന്നത് ഈ പറയുന്ന പഞ്ചായത്ത് അധികൃതര്‍ ഒരിക്കല്‍ പോലും ഇവര്‍ ചെയ്തകുറ്റം എന്താണ് എന്നോ അധവാ എന്തെങ്കിലും കുറ്റം ഉണ്ടെങ്കില്‍ തന്നെ അത് തിരുത്താനുള്ള തിരുത്തല്‍ നിര്‍ദേശങ്ങളോ നല്‍കിയിട്ടില്ല എന്നുള്ളതാണ്. മാത്രമല്ല പൊല്യുഷന്‍ കണ്ട്രോ്ള്‍ ബോര്‍ഡിന്റെ സര്‍ട്ടിറിക്കറ്റ് ഇല്ല എന്നാണ് ഇവര്‍ വാദിക്കുന്നത്. എന്നാല്‍ ബിന്ദു പൊലൂഷന്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിനായി ഒരുലക്ഷം രുപ അടച്ചിട്ട് 8 മാസം ആയെങ്കിലും അധികൃതര്‍ അനങ്ങിയിട്ടില്ല അവശ്യമായ ഫീസ് വാങ്ങിവച്ചിട്ട് ഇത്തരത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചിട്ട് പൂട്ടാന്‍ മാത്രം എന്തേ സര്‍ക്കാര്‍ ഇത്ര തിടുക്കം കാണിക്കുന്നത് അതുകൊണ്ടുതന്നെ യാണ് ഇത് ചിലരുടെ പ്രത്യേക താല്‍പ്പര്യമാണ് എന്ന് പറയുന്നത്. ഇനിയും ഒരു മരണം നടന്നാലേ സര്‍ക്കാര്‍ അനങ്ങുകയുള്ളു എങ്കില്‍ ഈ സര്‍ക്കാരിനെ കൊണ്ട് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ല.
അതേസമയം ആത്മഹത്യക്ക് ശ്രമിച്ച ബിന്ധുവിനും പറയാനുണ്ട് ചിലത്. ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കന്‍മാരുടെ പിടിവാശിയാണ് കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് ബിന്ദു തോമസ് വ്യക്തമാക്കുന്നത്. ചില ജനപ്രതിനിധികളുടെ പിരിവ് കാരണമാണ് ആത്മഹത്യയുടെ വക്കിലെത്തിയതെന്നും ചിലര്‍ക്ക് ലക്ഷക്കണക്കിന് രൂപയും ഐ ഫോണ്‍ മൊബൈലും നല്‍കിയിരുന്നുവെന്നും ബിന്ദു വെളിപ്പെടുത്തുന്നു. മാത്രമല്ല ജനപ്രതിനിധികള്‍ക്കെതിരെയുള്ള കൂടുതല്‍ വിവരങ്ങള്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും ബിന്ദു പറയുന്നുണ്ട്. നാലേക്കറോളം പട്ടയ ഭൂമിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി പ്രവര്‍ത്തിച്ച് വരുന്ന ഈ ഫാമിനെതിരെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന പിരിവ് കുറഞ്ഞുപോകുന്നുവെന്ന പേരില്‍ ചില നേതാക്കള്‍ ഭീഷണിപ്പെടുത്താറുന്നുണ്ടെന്നും ബിന്ദു ആരോപിച്ചു.
അതേസമയം, ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഫാം അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചതെന്നും, ഉത്തരവിനെതിരെ ഇവര്‍ അപ്പീലിന് പോകാത്തതതും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സ് ഇല്ലാത്തതുമാണ് ഇപ്പോള്‍ ഫാം അടപ്പിക്കാന്‍ കാരണമായതെന്നും വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറി ജോസഫ് സെബാസ്റ്റ്യന്‍ പറഞ്ഞു. ഫാമിലുണ്ടായിരുന്ന പന്നികളെ കുത്താട്ടുകുളം മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ഫാമിലേക്കും സമീപ ഫാമുകളിലേക്കും മാറ്റി.
https://www.facebook.com/Malayalivartha