Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

മനംനിറഞ്ഞ് ദേവസ്വം... ശബരിമലയില്‍ യുവതികളെ കയറ്റില്ലെന്ന് സര്‍ക്കാരും പോലീസും ഉറച്ച നിലപാടെടുത്തതോടെ ശബരിമലയില്‍ റെക്കോര്‍ഡ് ഭക്തര്‍ക്കും വരുമാനത്തിനും പിന്നാലെ കാണിക്കയായി 2 കോടിയുടെ നാണയവും; എണ്ണിയെണ്ണി വലഞ്ഞ് ജീവനക്കാര്‍; ഇനിയൊരു യുവതികളും വരാതിരുന്നാല്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ശുക്രനുദിക്കും

02 DECEMBER 2019 12:48 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതികളെ കയറ്റില്ലെന്ന് സര്‍ക്കാരും സിപിഎമ്മും പോലീസും തീരുമാനിച്ചതോടെ വലിയ സമാധാനമാണ് ശബരമിലയിലുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് അയ്യപ്പന്‍മാരാണ് ശബരിമലയിലെത്തുന്നത്. അവര്‍ കയ്യയച്ച് കാണിക്കയും അര്‍പ്പിക്കുന്നുണ്ട്. ശമ്പളത്തിന് പോലും ബുദ്ധിമുട്ടിയ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ വരുമാന വര്‍ധനകണ്ട് അമ്പരന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശബരിമലയുടെ വരമാന വര്‍ധന പുറത്ത് വന്നിരുന്നു. അതിന് പിന്നാലെ ഭണ്ഡാരത്തിലുള്ളവയും പുറത്ത് വരികയാണ്.

ഭണ്ഡാരത്തിലുള്ളത് രണ്ടു കോടിയോളം രൂപയുടെ നാണയമാണെന്നാണ് വിലയിരുത്തല്‍. കാണിക്കയായി ലഭിക്കുന്ന നാണയങ്ങള്‍ അന്നേ ദിവസം തന്നെ എണ്ണി തീര്‍ക്കാന്‍ കഴിയാതെ കുന്നുകൂടുന്ന സാഹചര്യമാണുള്ളത്. പഴയ ഭണ്ഡാരത്തില്‍ 250 ജീവനക്കാരെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍ പുതിയ ഭണ്ഡാരത്തില്‍ ഇത്രയും പേരെ നിയോഗിക്കാനിടമില്ല. നാണയങ്ങള്‍ തരംതിരിക്കാന്‍ നാല് യന്ത്രങ്ങളാണ് ഭണ്ഡാരത്തിലുള്ളത്. എണ്ണിത്തിട്ടപ്പെടുത്തുന്നതിന് ഒരു യന്ത്രമാണ് ഉണ്ടായിരുന്നത്. അതിപ്പോള്‍ തകരാറിലാണ്. കാണിക്ക വര്‍ധിച്ചതോടെ കാണിക്ക വേഗത്തില്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന് തിരുപ്പതി മോഡല്‍ സംവിധാനം സന്നിധാനത്ത് ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.

ശ്രീകോവിലിന് മുന്നിലെ ഹുണ്ഡികയിലെയും സന്നിധാനത്ത് വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന 145 വഞ്ചികളില്‍നിന്നുമുള്ള പണവുമാണ് ഭണ്ഡാരത്തിലെത്തിച്ച് എണ്ണി തിട്ടപ്പെടുത്തി ബാങ്കിന് കൈമാറുന്നത്. എന്നാല്‍ വരുമാനം വര്‍ധിക്കുന്നതനുസരിച്ച് കാണിക്ക എണ്ണാന്‍ ആവശ്യത്തിന് ജീവനക്കാരില്ല. പഴയ ഭണ്ഡാരത്തേക്കാള്‍ പുതിയതിന് വലിപ്പക്കുറവുമാണ്. കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാന്‍ കഴിയാത്തതിനാല്‍ നാണയെമെണ്ണുന്നതും സാവധാനമാണ്.ഇതോടെയാണ് നാണയങ്ങള്‍ തരംതിരിച്ച് തുകയുടെ മൂല്യമനുസരിച്ച് പ്രത്യേകം തൂക്കി തുക നിശ്ചയിച്ച് ബാങ്കിന് കൈമാറുന്ന സംവിധാനമൊരുക്കാന്‍ ആലോചിക്കുന്നത്. ഇതിന് ദേവസ്വം ബോര്‍ഡിന്റെ അംഗീകാരം ആവശ്യമായതിനാല്‍ പുതിയ സംവിധാനം സംബന്ധിച്ച് വിശദമായ രൂപരേഖ അനുമതിക്കായി എക്‌സിക്യൂട്ടിവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ് ബോര്‍ഡിന് സമര്‍പ്പിച്ചു. ഇതേരീതിയില്‍ നാണയം തൂക്കി തുക നിശ്ചയിക്കുന്ന രീതിയാണ് തിരുപ്പതിയിലുള്ളത്.എന്നാല്‍, ഈരീതിയില്‍ നാണയത്തിന്റെ മൂല്യം തിട്ടപ്പെടുത്തുന്നതിന് ആര്‍.ബി.ഐയുടെ അംഗീകാരം ഇല്ല. ഈ രീതിക്ക് ബോര്‍ഡിന്റെ അനുമതി ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ കൗണ്ടിംഗ് യന്ത്രങ്ങള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാണയങ്ങള്‍ തരംതിരിക്കാന്‍ നാല് യന്ത്രങ്ങളാണ് സന്നിധാനത്ത് ഭണ്ഡാരത്തിലുള്ളത്. എന്നാല്‍, എണ്ണി തിട്ടപ്പെടുത്തുന്നതിന് ഒരു യന്ത്രമാണുണ്ടായിരുന്നത്. അതിപ്പോള്‍ തകരാറിലുമാണ്. ഈ യന്ത്രം നിര്‍മ്മിക്കുന്ന കമ്പനി അതിന്റെ ഉത്പാദനം നിറുത്തിയതിനാല്‍ തകരാര്‍ പരിഹരിക്കുന്നതിനോ ഇതേ രീതിയിലുള്ള പുതിയയന്ത്രം വാങ്ങുന്നതിനോ കഴിയാത്ത സ്ഥിതിയാണ്.

അതേസമയം ശബരിമലയില്‍ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയതോടെ എരുമേലിയില്‍ പേട്ട തുള്ളലിന് എത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണത്തിലും വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എല്ലാ തവണത്തേയും പോലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ പ്രാവശ്യവും കൂടുതല്‍ പേര്‍ പേട്ട തുള്ളലിന് എത്തുന്നത്. ഭക്തരുടെ എണ്ണം കൂടിയതോടെ ക്ഷേത്രങ്ങളിലെ കാണിക്ക വരുമാനത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം എരുമേലിയിലെ കടകളിലെ കച്ചവടവും വര്‍ധിച്ചു.

സമാധാനം വന്നതോടെ കച്ചവടക്കാര്‍ ഉള്‍പ്പെടെ സകലരും സന്തോഷത്തിലാണ്. അയ്യപ്പഭക്തരുടെ എണ്ണത്തിലെ വന്‍ കുറവ് കാരണം കഴിഞ്ഞ വര്‍ഷം കച്ചവടം നടത്തിയ നിരവധി പേര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം നേരിടേണ്ടി വന്നിരുന്നു. സ്ഥിതിയില്‍ മാറ്റം വന്നതോടെ കഴിഞ്ഞ തവണയുണ്ടായ ഭീമമായ നഷ്ടം ഈ മണ്ഡലകാലത്ത് നികത്താമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. ഏതായാലും വരും ദിവസങ്ങളിലും ഭക്തരുടെ എണ്ണത്തിലെ വര്‍ധനവ് തുടര്‍ന്നാല്‍ മണ്ഡലകാലത്തിന്റെ പഴയ പ്രതാപത്തിലേക്ക് എരുമേലി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും. ഇത്രയേറെ സമാധാനം പുലരുന്ന ശബരിമലയെ തകര്‍ക്കാന്‍ തത്ക്കാലും ആരും മുന്നോട്ട് വരില്ല എന്നുറപ്പാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (3 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (4 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (4 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (4 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (6 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (7 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (8 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (9 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (9 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (10 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (10 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (10 hours ago)

Malayali Vartha Recommends