കേരളത്തെ തളര്‍ത്താന്‍ കഴിയുമെന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിൽ; കേരളത്തെ നിരന്തരം മാറ്റിനിര്‍ത്തുന്നതിന് പിന്നിലെ ചേതോവികാരം മനസിലാക്കുവാന്‍ സാമാന്യബുദ്ധി മാത്രം മതി; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
റിപ്പബ്ലിക്ഡേ പരേഡില്‍ ടാബ്ലോ അവതരിപ്പിക്കാന്‍ കേരളത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ""അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത് എന്ന പഴമൊഴി ഭീരുത്വത്തെ കാണിക്കാന്‍ ആണ് സൂചിപ്പിക്കുന്നത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യങ്ങള്‍ നിരസിക്കപ്പെട്ടത് കാണുമ്ബോള്‍ ഈ പഴമൊഴി ആണ് ഓര്‍മ വരുന്നത്"" എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിന് പുറമെ ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത് എന്ന പഴമൊഴി ഭീരുത്വത്തെ കാണിക്കാന്‍ ആണ് സൂചിപ്പിക്കുന്നത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും ബംഗാളിന്റെയും നിശ്ചലദൃശ്യങ്ങള്‍ നിരസിക്കപ്പെട്ടത് കാണുമ്ബോള്‍ ഈ പഴമൊഴി ആണ് ഓര്‍മ വരുന്നത്.
റിപ്പബ്ലിക് ദിന പരേഡുകളില്‍ മികവ് പുലര്‍ത്തിക്കൊണ്ടിരുന്ന സംസ്ഥാനമാണ് കേരളം. നമ്മുടെ സാംസ്കാരിക വൈവിധ്യവും ഉജ്ജ്വല ചരിത്രവും പ്രകൃതിഭംഗിയും വെളിവാകുന്ന മനോഹര ദൃശ്യങ്ങള്‍ ആണ് നാം ഒരുക്കിയിരുന്നത്. 2008 മുതല്‍ 2013 വരെയുള്ള 6 പരേഡുകളില്‍ 3 എണ്ണത്തിലും ഒന്നാമത് എത്തിയത് കേരളമായിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ എത്തിയ ശേഷം 7 റിപ്പബ്ലിക് പരേഡില്‍ ആകെ ഒരു തവണ മാത്രമാണ് കേരളത്തിന് ടാബ്ലോ അവതരിപ്പിക്കാന്‍ അനുമതി കിട്ടിയത്.
കേരളത്തെ നിരന്തരം മാറ്റിനിര്‍ത്തുന്നതിന് പിന്നിലെ ചേതോവികാരം മനസിലാക്കുവാന്‍ സാമാന്യബുദ്ധി മാത്രം മതി. ഇത് കൊണ്ടൊക്കെ കേരളത്തെ തളര്‍ത്താന്‍ കഴിയുമെന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.
https://www.facebook.com/Malayalivartha