Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

എല്ലാം ഒരു പേടിയോടെ... 9 വര്‍ഷത്തിനിടെ 6 കുഞ്ഞുങ്ങളെ നഷ്ടമായി കുടുംബത്തിന്റെ വേദന ഏറ്റെടുത്ത് കേരളം; പ്രാഥമിക പരിശോധന അനുസരിച്ച് മരണത്തില്‍ അസ്വാഭാവികതയില്ലെന്നു പോലീസിന്റെ പറച്ചില്‍ ആശ്വാസമാകുമെങ്കിലും മരണകാരണം വ്യക്തമല്ല

19 FEBRUARY 2020 11:09 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പര മലയാളികളുടെ മനസില്‍ നിന്നും മാഞ്ഞിട്ടില്ല. അതിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കേയാണ് മലപ്പുറം തിരൂരില്‍ നിന്നുള്ള ദയനീയമായ വാര്‍ത്ത വരുന്നത്. 9 വര്‍ഷത്തിനിടെ 6 കുഞ്ഞുങ്ങളെയാണ് ഒരു കുടുംബത്തിന് നഷ്ടമായിരിക്കുന്നത്. തിരൂര്‍ പരന്നേക്കാട് തറമ്മല്‍ റഫീഖ് ഷബ്‌ന ദമ്പതികളുടെ 3 മാസം പ്രായമായ ആണ്‍കുട്ടി ഇന്നലെ മരിച്ചതോടെയാണു മുന്‍പുണ്ടായ മരണങ്ങളും ചര്‍ച്ചയായത്. കൂടത്തായി സംഭവം മനസിലുള്ളതിനാല്‍ നാട്ടുകാര്‍ ഇക്കാര്യങ്ങള്‍ പൊലീസില്‍ അറിയിച്ചു. ഇന്നലെ മരിച്ച കുട്ടിയുടെ കബറടക്കം രാവിലെ തന്നെ നടത്തിയിരുന്നെങ്കിലും വൈകിട്ട് പുറത്തെടുത്ത് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

പ്രാഥമിക പരിശോധന അനുസരിച്ച് മരണത്തില്‍ അസ്വാഭാവികതയില്ലെന്നു ഡിവൈഎസ്പി കെ.എ. സുരേഷ് ബാബു പറഞ്ഞു. 6 കുഞ്ഞുങ്ങളുടെയും രോഗം കണ്ടുപിടിക്കാനായില്ലെന്നും മസ്തിഷ്‌ക സംബന്ധമെന്നു കരുതുന്നതായും ചികിത്സാ രേഖകളില്‍ ഇതു വ്യക്തമാണെന്നും ദമ്പതികള്‍ പറയുന്നു. ഇതോടെയാണ് കൂടത്തായി പേടി മാറുന്നത്. എങ്കിലും മരണ കാരണം അജ്ഞാതമായത്.

മരിച്ചവരില്‍ നാലര വയസ്സുകാരിയൊഴികെ ബാക്കിയെല്ലാവരും 90 ദിവസം മുതല്‍ എട്ടുമാസത്തിനുതാഴെ പ്രായമുള്ളവരാണ്. 2009 ലാണ് റഫീഖും സബ്‌നയും വിവാഹിതരായത്. എട്ടുമാസം പ്രായമുള്ള ആദ്യ പെണ്‍കുട്ടി 2011ലാണ് മരിച്ചത്. പിന്നീട് ജനിച്ച പെണ്‍കുട്ടി രണ്ടുമാസത്തിനുള്ളില്‍ വളാഞ്ചേരി നടക്കാവ് ആശുപത്രിയിലും മരിച്ചു. അപസ്മാര ചികിത്സയ്ക്കിടെ തിരൂര്‍ നേഴ്‌സിങ് ഹോമിലാണ് മൂന്നാമത്തെ ആണ്‍കുട്ടിയുടെ മരണം. മരണകാരണം കണ്ടെത്താന്‍ എറണാകുളം അമൃത ഹോസ്പിറ്റലില്‍ ശരീരസ്രവം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. നാലാമത്തെ കുട്ടി ദില്‍ഷ ഫാത്തിമ ജീവിച്ചിരിക്കെയാണ് മൂന്നുമാസം പ്രായമായ അഞ്ചാമത്തെ പെണ്‍കുഞ്ഞ് മരിച്ചത്. നാലര വയസ്സിലാണ് ദില്‍ഷ ഫാത്തിമ നടക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.

ആറാമത്തെ കുഞ്ഞിനെ പ്രസവശേഷം തിങ്കളാഴ്ചയാണ് സബ്‌നയുടെ വീട്ടില്‍നിന്ന് പരന്നേക്കാട്ടെ വീട്ടിലേക്ക് കൊണ്ടുവന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ റഫീഖ് പള്ളിയില്‍ പോകുമ്പോള്‍ മുഹമ്മദ് തൊട്ടിലില്‍ കിടക്കുകയായിരുന്നു. രാവിലെ 6.30ന് കുഞ്ഞ് അവശനായി. തിരൂര്‍ സിറ്റി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. 10.30ന് കോരങ്ങത്ത് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കി.

നാട്ടുകാര്‍ പരാതിപ്പെട്ടതോടെ വൈകിട്ട് അഞ്ചിന് പൊലീസ് സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇതുവരെ മരിച്ച കുട്ടികളുടെ മെഡിക്കല്‍ രേഖകള്‍ ശേഖരിക്കുമെന്ന് തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ്ബാബു പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്ന് മരിച്ച കുട്ടികളുടെ ഉപ്പ റഫീഖ് പറഞ്ഞു. മക്കള്‍ എങ്ങനെ മരിച്ചുവെന്നത് അറിയണം. നാട്ടുകാര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടണമെന്ന് റഫീഖ് പറഞ്ഞു.

അതേസമയം കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ചതില്‍ ദുരൂഹത തള്ളിക്കളയുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം പറഞ്ഞു. ചൊവ്വാഴ്ച മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം.

കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ക്ക് സാധാരണ കുട്ടികളുടേതില്‍നിന്ന് വ്യത്യാസമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. സിറിയക് പറഞ്ഞു. ബലപ്രയോഗത്തിന്റെയോ അപകടത്തിന്റെയോ അടയാളങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (2 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (2 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (3 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (3 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (3 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (3 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (3 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (4 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (4 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (6 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (6 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (6 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (7 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (7 hours ago)

Malayali Vartha Recommends