Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം ഒരു പേടിയോടെ... 9 വര്‍ഷത്തിനിടെ 6 കുഞ്ഞുങ്ങളെ നഷ്ടമായി കുടുംബത്തിന്റെ വേദന ഏറ്റെടുത്ത് കേരളം; പ്രാഥമിക പരിശോധന അനുസരിച്ച് മരണത്തില്‍ അസ്വാഭാവികതയില്ലെന്നു പോലീസിന്റെ പറച്ചില്‍ ആശ്വാസമാകുമെങ്കിലും മരണകാരണം വ്യക്തമല്ല

19 FEBRUARY 2020 11:09 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പര മലയാളികളുടെ മനസില്‍ നിന്നും മാഞ്ഞിട്ടില്ല. അതിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കേയാണ് മലപ്പുറം തിരൂരില്‍ നിന്നുള്ള ദയനീയമായ വാര്‍ത്ത വരുന്നത്. 9 വര്‍ഷത്തിനിടെ 6 കുഞ്ഞുങ്ങളെയാണ് ഒരു കുടുംബത്തിന് നഷ്ടമായിരിക്കുന്നത്. തിരൂര്‍ പരന്നേക്കാട് തറമ്മല്‍ റഫീഖ് ഷബ്‌ന ദമ്പതികളുടെ 3 മാസം പ്രായമായ ആണ്‍കുട്ടി ഇന്നലെ മരിച്ചതോടെയാണു മുന്‍പുണ്ടായ മരണങ്ങളും ചര്‍ച്ചയായത്. കൂടത്തായി സംഭവം മനസിലുള്ളതിനാല്‍ നാട്ടുകാര്‍ ഇക്കാര്യങ്ങള്‍ പൊലീസില്‍ അറിയിച്ചു. ഇന്നലെ മരിച്ച കുട്ടിയുടെ കബറടക്കം രാവിലെ തന്നെ നടത്തിയിരുന്നെങ്കിലും വൈകിട്ട് പുറത്തെടുത്ത് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

പ്രാഥമിക പരിശോധന അനുസരിച്ച് മരണത്തില്‍ അസ്വാഭാവികതയില്ലെന്നു ഡിവൈഎസ്പി കെ.എ. സുരേഷ് ബാബു പറഞ്ഞു. 6 കുഞ്ഞുങ്ങളുടെയും രോഗം കണ്ടുപിടിക്കാനായില്ലെന്നും മസ്തിഷ്‌ക സംബന്ധമെന്നു കരുതുന്നതായും ചികിത്സാ രേഖകളില്‍ ഇതു വ്യക്തമാണെന്നും ദമ്പതികള്‍ പറയുന്നു. ഇതോടെയാണ് കൂടത്തായി പേടി മാറുന്നത്. എങ്കിലും മരണ കാരണം അജ്ഞാതമായത്.

മരിച്ചവരില്‍ നാലര വയസ്സുകാരിയൊഴികെ ബാക്കിയെല്ലാവരും 90 ദിവസം മുതല്‍ എട്ടുമാസത്തിനുതാഴെ പ്രായമുള്ളവരാണ്. 2009 ലാണ് റഫീഖും സബ്‌നയും വിവാഹിതരായത്. എട്ടുമാസം പ്രായമുള്ള ആദ്യ പെണ്‍കുട്ടി 2011ലാണ് മരിച്ചത്. പിന്നീട് ജനിച്ച പെണ്‍കുട്ടി രണ്ടുമാസത്തിനുള്ളില്‍ വളാഞ്ചേരി നടക്കാവ് ആശുപത്രിയിലും മരിച്ചു. അപസ്മാര ചികിത്സയ്ക്കിടെ തിരൂര്‍ നേഴ്‌സിങ് ഹോമിലാണ് മൂന്നാമത്തെ ആണ്‍കുട്ടിയുടെ മരണം. മരണകാരണം കണ്ടെത്താന്‍ എറണാകുളം അമൃത ഹോസ്പിറ്റലില്‍ ശരീരസ്രവം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. നാലാമത്തെ കുട്ടി ദില്‍ഷ ഫാത്തിമ ജീവിച്ചിരിക്കെയാണ് മൂന്നുമാസം പ്രായമായ അഞ്ചാമത്തെ പെണ്‍കുഞ്ഞ് മരിച്ചത്. നാലര വയസ്സിലാണ് ദില്‍ഷ ഫാത്തിമ നടക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.

ആറാമത്തെ കുഞ്ഞിനെ പ്രസവശേഷം തിങ്കളാഴ്ചയാണ് സബ്‌നയുടെ വീട്ടില്‍നിന്ന് പരന്നേക്കാട്ടെ വീട്ടിലേക്ക് കൊണ്ടുവന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ റഫീഖ് പള്ളിയില്‍ പോകുമ്പോള്‍ മുഹമ്മദ് തൊട്ടിലില്‍ കിടക്കുകയായിരുന്നു. രാവിലെ 6.30ന് കുഞ്ഞ് അവശനായി. തിരൂര്‍ സിറ്റി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. 10.30ന് കോരങ്ങത്ത് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കി.

നാട്ടുകാര്‍ പരാതിപ്പെട്ടതോടെ വൈകിട്ട് അഞ്ചിന് പൊലീസ് സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇതുവരെ മരിച്ച കുട്ടികളുടെ മെഡിക്കല്‍ രേഖകള്‍ ശേഖരിക്കുമെന്ന് തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ്ബാബു പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്ന് മരിച്ച കുട്ടികളുടെ ഉപ്പ റഫീഖ് പറഞ്ഞു. മക്കള്‍ എങ്ങനെ മരിച്ചുവെന്നത് അറിയണം. നാട്ടുകാര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടണമെന്ന് റഫീഖ് പറഞ്ഞു.

അതേസമയം കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ചതില്‍ ദുരൂഹത തള്ളിക്കളയുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം പറഞ്ഞു. ചൊവ്വാഴ്ച മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം.

കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ക്ക് സാധാരണ കുട്ടികളുടേതില്‍നിന്ന് വ്യത്യാസമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. സിറിയക് പറഞ്ഞു. ബലപ്രയോഗത്തിന്റെയോ അപകടത്തിന്റെയോ അടയാളങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (15 minutes ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (27 minutes ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (1 hour ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (1 hour ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (1 hour ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (1 hour ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (2 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (2 hours ago)

Malayali Vartha Recommends