Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

തലതല്ലി അമ്മ... കാണാതായ പൊന്നുമോളെ കണ്ടെത്താനായി ടിക്കറ്റുമൊപ്പിച്ച് മസ്‌കറ്റില്‍ നിന്നും അച്ഛന്‍ പറന്നെത്തി; വീട്ടിലെത്തിയതോടെ അമ്മ തളര്‍ന്നു വീണു; പൊന്നുമോളെ തിരിച്ചറിയാനായി പുഴക്കരയില്‍ അച്ഛനെ എത്തിച്ചു; സര്‍വ നിയന്ത്രണങ്ങളും വിട്ട് പൊട്ടിക്കരഞ്ഞ് ആ പിതാവ് തളര്‍ന്നു വീണു; പ്രദീപിന്റെ വേദന കേരളത്തിന്റെ വേദന

28 FEBRUARY 2020 01:12 PM IST
മലയാളി വാര്‍ത്ത

കൊല്ലത്ത് പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ കാണാതായ അറ് വയസുകാരിയുടെ മരണം കേരളത്തിന്റെ വേദനയായി മാറുകയാണ്. മകളുടെ വിയോഗമറിയാതെ കാണാതായ പൊന്നുമോളെ കണ്ടെത്താന്‍ അച്ഛന്‍ പ്രദീപ് കുമാര്‍ മസ്‌കറ്റില്‍ നിന്നും ഇന്ന് രാവിലെ പറന്നിറങ്ങി. എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള വഴിയിലാണ് മരണവാര്‍ത്തയറിയുന്നത്. അതീവ വേദനയോടെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ തളര്‍ന്നു വീണു. വല്ലാത്തൊരന്തരീക്ഷത്തില്‍ കുട്ടിയാണെന്ന് തിരിച്ചറിയാനായി പ്രകാശിനെ പുഴക്കരയിലേക്ക് കൊണ്ടു വന്നു. ബന്ധുക്കള്‍ പിടിച്ചാണ് പ്രദീപിനെ പുഴക്കരയില്‍ കൊണ്ടു വന്നത്. പിടിച്ചു നിന്ന പ്രകാശ് പൊന്നു മോളുടെ ചേതനയറ്റ ശരീരം കണ്ടതോടെ തളര്‍ന്നു വീണു. ബന്ധുക്കള്‍ എടുത്താണ് പ്രകാശിനെ തിരികെ വീട്ടിലേക്ക് കൊണ്ടു പോയത്.

വീടിന് സമീപത്തെ ഇത്തിക്കരയാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയും ഇവിടെ പരിശോധന നടന്നിരുന്നു. മുങ്ങില്‍ വിദഗ്ധരും മുങ്ങി തപ്പി. എന്നാല്‍ ഒന്നും കിട്ടിയില്ല. പെട്ടെന്ന് തെളിഞ്ഞ വെള്ളത്തില്‍ മൃതദേഹം പൊങ്ങി. പൊലീസിലെ മുങ്ങില്‍ വിദഗ്ദ്ധര്‍ പായി പൊതിഞ്ഞ് കുട്ടിയെ ശരീരം കരയ്ക്ക് എത്തിച്ചു. ഏറെ ദുരൂഹതകളാണ് ദേവനന്ദയുടെ തിരോധാനവും മരണവും ഉയര്‍ത്തുന്നത്. നാട്ടുകാരും ബന്ധുക്കളും ഒരു പോലെയാണ് ഇത് പറയുന്നത്.

വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് രാവിലെ 7.30 ഓടെ പൊലീസിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടിയല്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്.നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. അതിന് ശേഷം സമീപ പ്രദേശങ്ങളെല്ലാം നാട്ടുകാരും പൊലീസും അരിച്ചു പെറുക്കി. ഒരു തുമ്പും കിട്ടിയില്ല. അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതാകുമെന്ന് പോലും കരുതി തെരച്ചില്‍ നടത്തി. ഇന്ന് മൃതദേഹം കണ്ടെത്തിയതും അതേ ക്ഷേത്രത്തിലേക്കുള്ള വഴിക്കടുത്തെ പുഴയ്ക്ക് അരുകിലാണ്.

ക്‌ഷേത്ര ഉത്സവത്തിനായി താല്‍കാലിക പാലം കെട്ടിയിരുന്നു. തടികൊണ്ടുള്ള പാലം. ഈ പാലത്തിന് ഇപ്പുറത്താണ് ദേവനന്ദയുടെ വീട്. കുട്ടി പുഴയിലേക്ക് സ്വയം കളിക്കാനെത്തിയാല്‍ വീണു പോകാന്‍ സാധ്യതയുള്ളിടത്താണ് മൃതദേഹം പൊങ്ങിയത്. പക്ഷേ ഇവിടെ ഇന്നലെ പൊലീസും ഫയര്‍ ഫോഴ്‌സും തെരച്ചില്‍ നടത്തിയതാണ്. വലിയ ആഴമുണ്ടെങ്കിലും ഇവിടെ ചെളി കുറവാണ്. മാലിന്യം ഉള്ളതിനാല്‍ ആരും കുളിക്കാനും ഇറങ്ങാറില്ല. അതുകൊണ്ട് തന്നെ ദേവനന്ദയും അമ്മയും മറ്റുള്ളവരും ഒന്നും ഇവിടേക്ക് വരില്ലായിരുന്നു. അതുകൊണ്ട് തന്നെ ദേവനന്ദയും ഇങ്ങോട്ടുള്ള വരവും കളിയുമെല്ലാം ഒഴിവാക്കിയിരുന്നു.

പാലത്തിന്റെ അപ്പുറത്ത് നിന്ന് ഇങ്ങോട്ട് വലിയ ഒഴുക്കുണ്ട്. പാലത്തില്‍ തട്ടി മാലിന്യങ്ങള്‍ കൂമ്പാരം പോലെ കിടക്കുകയും ചെയ്യുന്നു. ഇതിനിടെയിലും ചെറിയ വിടവുണ്ട്. ഇതുവഴിയാണ് ദേവനന്ദയുടെ മൃതദേഹം തെരച്ചിലുകാരുടെ കണ്ണില്‍ പെടുന്ന തരത്തിലെത്തിയതെന്നാണ് പൊലീസിന്റെ സംശയം. അല്ലാത്ത പക്ഷം ഇന്നലെ തന്നെ മൃതദേഹം കാണുമായിരുന്നു. അതായത് വീട്ടില്‍ നിന്ന് കുറച്ചകലെ ദേവനന്ദ എത്തിയിരുന്നുവെന്നാണ് സംശയം ഉയരുന്നത്. അതുകൊണ്ടാണ് ദുരൂഹത ഉയരുന്നത്.

പാലത്തിന് അപ്പുറത്ത് നിന്ന് ഒഴുകി വന്ന മൃതദേഹം ആറിലേക്ക് പടര്‍ന്ന് കിടന്ന വള്ളി കെട്ടില്‍ പെടുകയായിരുന്നു. ഇതില്‍ ദേവനന്ദയുടെ മുടി ഒടക്കി. അതുകൊണ്ടാണ് തെരച്ചിലിനെത്തിയവരുടെ കാഴ്ചയിലേക്ക് മൃതദേഹം എത്തിയത്. പോസ്റ്റുമോര്‍ട്ടത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് അറിയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എവിടെടോ താൻ പറഞ്ഞ KSRTC മന്ത്രി ഗണേഷിനെ പഞ്ഞിക്കിട്ട് ജനം..!കേരളത്തിൽ ഹർത്താൽ...! ജോലിക്കെത്തിയവരെ അടിച്ചോടിച്ചു..!  (1 hour ago)

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (10 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (10 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (11 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (11 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (12 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (13 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (13 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (13 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (13 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (13 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (13 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (14 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (15 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (16 hours ago)

Malayali Vartha Recommends