കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്ബത്തിക നടപടികള്‍ കേരളവും മാതൃകയാക്കണം; കെ സുരേന്ദ്രൻ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം.പിമാരുടെ ഫണ്ട് വെട്ടികുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ശമ്ബളത്തില്‍ നിന്ന് മുപ്പത് ശതമാനം വെട്ടികുറയ്ക്കും. രണ്ട് വര്‍ഷത്തേക്കാണ് ശമ്ബളം വെട്ടികുറയ്ക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്ക് തീരുമാനം ബാധകമായിരിക്കും. ഇതിനൊപ്പംതന്നെ രണ്ട് വര്‍ഷത്തേക്ക് എം.പി ഫണ്ട് നിര്‍ത്തിവയ്ക്കാനും മന്ത്രിയഭാ യോഗം തീരുമാനമെടുത്തു.
സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്ബത്തിക നടപടികള്‍ കേരളവും മാതൃകയാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന മന്ത്രിമാരുടെയും എംഎല്‍എ മാരുടെ ശമ്ബളത്തിലും അടുത്ത ഒരു വര്‍ഷത്തേക്ക് കുറവു വരുത്തി പണം സമാഹരിക്കണമെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എംപി ഫണ്ട് വിനിയോഗാതിരിക്കുന്നതു വഴി ശേഖരിക്കുന്ന പണം നാട്ടിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് മൂലം ഉണ്ടായിട്ടുള്ള സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് വിനിയോഗിക്കപ്പെടുക എന്ന് സുരേന്ദ്രന്‍ പറഞ്ഞു.എംപിമാരുടെ ശമ്ബളത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് അടുത്ത ഒരു വര്‍ഷത്തേക്ക് വരുക. ഈ ഇനത്തിലും സ്വരൂപിക്കപ്പെടുന്ന പണം രാജ്യത്തിന്റെ സാമ്ബത്തിക ഉത്തേജനത്തിനായി വിനിയോഗിക്കപ്പെടും.
എംപി ഫണ്ട് നിര്‍ത്തി വയ്ക്കുന്നതിലൂടെ എല്ലാ വികസനവും നിര്‍ത്തലാക്കുന്നു എന്ന പ്രചാരണം ശരിയല്ല. രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നടപടികളിലൂടെ ശേഖരിക്കപ്പെടുന്ന ധനവും ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനു തന്നെയാണ് വിനിയോഗിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
ലോകം മുഴുവന്‍ ബാധിച്ചിട്ടുള്ള മഹാമാരിയില്‍ ലോകസാമ്ബത്തിക മേഖലയാകെ മന്ദീഭവിച്ചു നില്‍ക്കുകയാണ്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂട മാത്രമേ ഇതില്‍ നിന്ന് കരകയറാനാകൂ. എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം സര്‍ക്കാരുകള്‍ക്കുണ്ടാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സമ്ബദ്ഘടനയില്‍ കോവിഡ്-19 സൃഷ്ടിച്ച ആഘാതത്തെ നേരിടാന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള എം.പിമാരുടെ ശമ്ബളവും അലവന്‍സുകളും മുന്‍ എം.പിമാരുടെ പെന്‍ഷനും വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha