സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ തുറക്കുന്നത് കള്ളില്ലാതെ....വ്യാജ കള്ള് ഒഴുകാന്‍ സാധ്യത
ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച കൂട്ടത്തിൽ കേരളത്തിലെ കള്ളുഷാപ്പുകള്‍ക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നലകിയിരുന്നു ..ആദ്യഘട്ടത്തില്‍ കള്ള് ചെത്ത് തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നടപടിയെന്നു തോന്നാമെങ്കിലും ഇതിന്റെ മറവിൽ വ്യാജ കള്ള് ഒഴുകാൻ സാധ്യതയുണ്ടെന്ന് എക്സൈസ് വകുപ്പ്
കുറേ കാലമായി തെങ്ങുകള്‍ ചെത്താതെ വെച്ചതിനാല്‍ ആവശ്യത്തിന് കള്ള് ലഭ്യമാകാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. തെങ്ങിൽ നിന്ന് കല്ല് കിട്ടണമെങ്കിൽ കുറഞ്ഞത് നാല്പത് ദിവസത്തേക്ക് തെങ്ങ് ഒരുക്കിവെച്ച് തുടർച്ചയായി ചെത്ത് നടത്തേണ്ടതുണ്ട് . ലോക്ക്ഡൗണിന്‍റെ ഭാഗമായി ആവശ്യത്തിന് കള്ള് ചെത്ത് തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ തെങ്ങ് ഒരുക്കൽ നടന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കള്ളുൽപ്പാദനം മൂന്നിലൊന്നായി കുറയാനാണ് സാധ്യത
കള്ളില്ലാതെ വരുന്നതോടെ കള്ളുഷാപ്പുകളിലും പുറത്തുമായി കലക്ക് കള്ള് എന്ന് പറയുന്ന വ്യാജ കള്ള് നിർമ്മിക്കാനുള്ള സാധ്യതയാണ് എക്സൈസ് ചൂണ്ടിക്കാട്ടുന്നത്. ഇത് കണക്കിലെടുത്ത് കര്‍ശനമായ പരിശോധന നടത്തുമെന്നും എക്സൈസ് വ്യക്തമാക്കുന്നു
കള്ള് ഇല്ലാത്തത് കൊണ്ട് തന്നെ പകുതിയോളം ഷാപ്പുകൾ മാത്രമാണ് സംസ്ഥാനത്ത് ഇന്ന് തുറക്കാന്‍ സാധിച്ചത്. നിരവധി ഷാപ്പുകള്‍ ഇന്ന് രാവിലെ തുറന്നെങ്കിലും കള്ള് എത്താത്തതിനെ തുടര്‍ന്ന് അധികം വൈകാതെ തന്നെ ഇവയെല്ലാം അടക്കുകയായിരുന്നു
ആവശ്യത്തിന് കള്ളെത്തുന്നില്ല എന്നതിനൊപ്പം തന്നെ ലൈസൻസ് അടക്കമുള്ള കാര്യങ്ങളിൽ തുടരുന്ന പ്രതിസന്ധികളും വിവിധ ഷാപ്പുകള്‍ക്ക് പ്രതിസന്ധിയായിരിക്കുകയാണ്. ലൈസന്‍സ് പ്രതിസന്ധി മൂലവും ഭൂരിഭാഗം കള്ളുഷാപ്പുകളും ഇന്ന് തുറക്കാനായില്ല.
https://www.facebook.com/Malayalivartha