14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധം, മാനദണ്ഡത്തിൽ മാറ്റമില്ലെന്ന് കേന്ദ്രം..ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
സർക്കാർ ക്വാറന്റൈനിന്റെ കാര്യത്തിൽ കടുപ്പിച്ച് കേന്ദ്രം. രാജ്യത്ത് തിരിച്ചെത്തുന്ന പ്രവാസികൾക്ക് സർക്കാരിന്‍റെ 14 ദിവസത്തെ നിരീക്ഷണം നിർബന്ധമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
ഏഴ് ദിവസത്തെ നിരീക്ഷണം മതിയെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം തള്ളിയാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. സംസ്ഥാനം മുന്നോട്ട് വെച്ച ആവശ്യം വിദഗ്ധ സമിതി പരിഗണിച്ചുവെങ്കിലും മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയായിരുന്നു.
നാട്ടിലെത്തുന്ന പ്രവാസികളെ സർക്കാർ കേന്ദ്രത്തിൽ ഏഴുദിവസം മാത്രം നിരക്ഷിക്കാൻ അനുവദിക്കണമെനന്നായിരുന്നു ആവശ്യം .ഈ കാര്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ദിവസങ്ങളുടെ കാര്യത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കണമെന്നും നിലവിൽ എത്തിയവരുടെ 7 ദിവസത്തെ നിരീക്ഷണം കഴിയും മുമ്പെങ്കിലും ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ഇന്ന് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് മടങ്ങി എത്തുന്ന പ്രവാസികൾക്ക് 14 ദിവസം സർക്കാർ നിരീക്ഷണം അത്യാവശ്യമാണ്
https://www.facebook.com/Malayalivartha