ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റി വച്ചു...സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് ദൗത്യം മാറ്റിവച്ചത്...റോക്കറ്റിന്റെ ഒരു വാൽവിൽ കണ്ടെത്തിയ തകരാറ് കാരണമാണ് ദൗത്യം മാറ്റിയത്...
ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റി വച്ചു. ബോയിംഗിന്റെ പുതിയ സ്റ്റാർലൈനർ പേടകത്തിന്റെ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായി, സുനിത യാത്ര ചെയ്യാനിരിക്കെയായിരുന്നു സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് ദൗത്യം മാറ്റിവച്ചത്. റോക്കറ്റിന്റെ ഒരു വാൽവിൽ കണ്ടെത്തിയ തകരാറ് കാരണമാണ് ദൗത്യം തത്ക്കാലത്തേക്ക് നിർത്തി വയ്‌ക്കുന്നതെന്ന് നാസ അറിയിച്ചു.ഫ്‌ലോറിഡയിലെ കേപ് കനാവറലിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം രാവിലെ 8.04 നായിരുന്നു ബോയിംഗ് സ്റ്റാർലൈനർ പറന്നുയരാൻ തയ്യാറായിരുന്നത്. ഇതിനു വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും യാത്രികരായ സുനിതവില്യംസും ബാരി വിൽമോറും പേടകത്തിൽ കയറുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് തകരാർ കണ്ടെത്തിയത്. ഇതോടെ മിഷൻ നിർത്തി വയ്‌ക്കുകയായിരുന്നു. ദൗത്യത്തിന് ലഭ്യമായ അടുത്ത ലോഞ്ച് വിൻഡോ ഇന്ന് രാത്രിയാണുള്ളത്. എന്നാൽ വിക്ഷേപണം എപ്പോൾ നടത്തുമെന്നതിൽ തീരുമാനമായിട്ടില്ലെന്നും നാസ അറിയിച്ചു.നാസയുടെ കൊമേഷ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള സ്റ്റാർലൈനറിന് വേണ്ടി നടത്തുന്ന ആദ്യത്തെ ക്രൂ ഫ്ളൈറ്റ് ആണിത്. നേവി ടെസ്റ്റ് പൈലറ്റായ സുനിത 2006ലും 2012ലുമാണ് ഇതിന് മുൻപ് രണ്ട് തവണ ബഹിരാകാശത്തേക്ക് പോയത്. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ യാത്രയാണിത്. ഏഴ് യാത്രക്കാരെ ഈ പേടകത്തിന് വഹിക്കാൻ സാധിക്കും.ഏകദേശം 8 ദിവസത്തെ ദൗത്യമാണിത്. സ്റ്റാർലൈനിന്റെ സംവിധാനങ്ങളും കഴിവുകളും സുനിതയും വിൽമോറും ചേർന്ന് പരിശോധിച്ച് വിലയിരുത്തും.
യാത്രയിൽ ആകാംക്ഷയുണ്ടെന്നും, എന്നാൽ പുതിയ ബഹിരാകാശ പേടകത്തിൽ പോകുന്നതിനെക്കുറിച്ച് ആശങ്കകളില്ലെന്നും 59കാരിയായ സുനിത വില്യംസ് പറയുന്നു.വീണ്ടുമൊരു ബഹിരാകാശ യാത്ര വീട്ടിലേക്ക് മടങ്ങുന്നത് പോലെയുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു. നാസയുടെ കൊമേഷ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള സ്റ്റാർലൈനറിന് വേണ്ടി നടത്തുന്ന ആദ്യത്തെ ക്രൂഡ് ഫ്‌ളൈറ്റ് ആണിത്.നേവി ടെസ്റ്റ് പൈലറ്റായ സുനിത 2006ലും 2012ലുമാണ് ഇതിന് മുൻപ് രണ്ട് തവണ ബഹിരാകാശത്തേക്ക് പോയത്. നാസയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ആകെ 322 ദിവസമാണ് സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുള്ളത്.50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നുവെന്ന റെക്കോർഡും സുനിതയ്‌ക്ക് സ്വന്തമാണ്. ഏഴ് തവണയായിട്ടാണ് നേട്ടം സ്വന്തമാക്കിയത്.
സുനിത വില്യംസിനൊപ്പം നാസയുടെ ബഹിരാകാശ സഞ്ചാരിയായ ബുച്ച് വിൽമോറും ദൗത്യത്തിന്റെ ഭാഗമാകും. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി ഒരാഴ്ചയോളം ഇവർ ഇന്റർനാഷണൽ സ്‌പേസ് സെന്ററിൽ ഡോക്ക് ചെയ്യും.ബോയിംഗിന്റെ റിപ്പോർട്ടുകൾ പ്രകാരം ക്രൂ സ്പേസ് ട്രാൻസ്പോർട്ടേഷൻ-100 സ്റ്റാർലൈനർ പേടകം ഏഴ് യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിലാണ് നിർമിച്ചിരിക്കുന്നത്.മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ യാത്രയാണിത്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാസയോടൊപ്പം ചേർന്ന് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. സ്റ്റാർലൈനറിലെ യാത്രയിലൂടെ തന്റെ വരും ദിനങ്ങൾ, പറന്നു കൊണ്ട് വളരെ രസകരമായ രീതിയിൽ ദിനചര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന രീതിയിൽ ഉള്ളതാകുമെന്നും സുനിത വില്യംസ് പറയുന്നു.പേടകം സുരക്ഷിതവും സുഖപ്രദവുമാണെന്നാണ് സുനിത വില്യംസ് യാത്രയെക്കുറിച്ച് പ്രതികരിച്ചത്. ഏകദേശം 10 ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിനിടെ സുനിതയും ബുച്ച് വിൽമോറും സ്റ്റാർലൈനറിന്റെ എല്ലാ സംവിധാനങ്ങളും കഴിവുകളും സമഗ്രമായി പരിശോധിക്കും.
https://www.facebook.com/Malayalivartha