ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ; അത്യാവശ്യങ്ങൾക്കല്ലാതെ വാഹനങ്ങൾ ഇറങ്ങിയാൽ പിടിച്ചെടുക്കും; മെഡിക്കല്‍ സ്റ്റോറുകൾ തുറക്കും
സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗൺ കർശനമായി നടപ്പാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്നതൊഴികെയുള്ള കടകള്‍ അടച്ചിടണം. മറ്റ് സ്ഥാപനങ്ങളും ഒാഫിസുകളും പ്രവർത്തിക്കാൻ അനുമതിയില്ല. സൂപ്പര്‍ മാര്‍ക്കറ്റുകൾ, ഹൈപ്പര്‍ മാര്‍ക്കറ്റുകൾ എന്നിവിടങ്ങളിൽനിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. മെഡിക്കല്‍ സ്റ്റോറുകൾ തുറക്കും. അവശ്യസാധനങ്ങൾ വാങ്ങാൻ ജനങ്ങള്‍ വീടിനടുത്തുള്ള കടകളില്‍ തന്നെ പോകണം.
മെഡിക്കൽ സേവനങ്ങൾ ഉൾപ്പെടെ അത്യാവശ്യങ്ങൾക്കല്ലാതെ സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പിടിച്ചെടുക്കാനും എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്പ്രകാരം കേസെടുക്കാനും പൊലീസിന് നിർേദശം നൽകി. അവശ്യസർവിസുകളെ േലാക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാവരും വീടുകളിൽ കഴിയാനും ശുചിത്വദിനമായി ആചരിക്കാനുമാണ് സർക്കാർ നൽകിയിട്ടുള്ള നിർേദശം.
അതെ സമയം ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടാകും. സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയുള്ള ഇളവുകള്‍ അനുവദിക്കുമെന്നാണ് സൂചന.
ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ പെരുകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇളവുകള്‍ അതേ രൂപത്തില്‍ സംസ്ഥാനത്ത് അനുവദിക്കില്ല. ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയുള്ളൂ. സാമൂഹ്യ അകലം ഉറപ്പുവരുത്തും. ഷോപിംഗ് മാളുകള്‍ തുറക്കും. എന്നാല്‍ തീയറ്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം ഓണ്‍ലൈന്‍ ക്ലാസുകളിലൊതുങ്ങും.
https://www.facebook.com/Malayalivartha