Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.... അധികം സംസാരിക്കാത്ത സ്വഭാവക്കാരന്‍, ചെറുപ്രായത്തിലും ഇയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നതായി പൊലീസ് ...

05 JUNE 2020 11:41 AM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചെറുപ്രായത്തിലും ഇയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ആലപ്പുഴ സക്കറിയ ബസാറിലെ ബന്ധുവീട്ടില്‍ നിന്നാണ് ചെറുപ്രായത്തില്‍ മുഹമ്മദ് ബിലാല്‍ വളര്‍ന്നത്.

പ്രതിയുമായി തെളിവെടുപ്പിന് പൊലീസ് സംഘം ഇന്നലെയാണ് ആലപ്പുഴയില്‍ എത്തിയത്. പ്രതിയായ മുഹമ്മദ് ബിലാലിനെ തിരിച്ചറിയാന്‍ പ്രധാന കാരണം കൊല നടത്തിയ വീട്ടില്‍ നിന്നു കാര്‍ മോഷ്ടിച്ചതാണ്. ഈ കാര്‍ മുഹമ്മദ് ബിലാല്‍ ഒളിപ്പിച്ചത് ആലപ്പുഴയിലാണ്. ഇവിടെ നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ബിലാലിന്റെ കുട്ടിക്കാലത്തെ കുറിച്ച് പൊലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.

കൊലപാതകത്തിനു ശേഷം കാറുമായി കടന്ന മുഹമ്മദ് ബിലാലിന്റെ യാത്ര സാധാരണ വഴിയില്‍ നിന്നു മാറിയായിരുന്നു. ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ കയറിയ ശേഷം വൈക്കം വഴി ആലപ്പുഴയിലേക്ക്. ആലപ്പുഴ നഗരത്തിലെ മുഹമ്മദന്‍സ് സ്‌കൂളിനു സമീപം കാര്‍ ഉപേക്ഷിച്ചു. മൂന്നാം ക്ലാസ് വരെ ബിലാല്‍ പഠിച്ചത് ഈ സ്‌കൂളിലായിരുന്നു.

അന്ന് ആലപ്പുഴ വട്ടപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടില്‍ താമസിച്ചായിരുന്നു പഠനം. കാര്‍ മൂടിയിട്ട ശേഷം ആലപ്പുഴയില്‍ നിന്നു ബസുകള്‍ മാറിക്കയറി എറണാകുളത്ത് എത്തി. ഇതിനിടെ ഇടപ്പള്ളിയിലെ ഹോട്ടലില്‍ ജോലി സംഘടിപ്പിച്ചു. നന്നായി പാചകം അറിയുന്ന ബിലാലിനെക്കുറിച്ചു കാര്യമായി അന്വേഷിക്കാതെയാണു ഹോട്ടലുകാര്‍ ജോലിക്ക് എടുത്തതെന്നാണു വിവരം

തിങ്കളാഴ്ച രാവിലെ പത്തോടെയാണു ബിലാല്‍ ചെങ്ങളം കരിമ്പിന്‍ചിറ ഫ്യൂവല്‍സ് പെട്രോള്‍ പമ്പില്‍ എത്തിയതെന്നു പമ്പ് ജീവനക്കാരന്‍ ടിജു ഓര്‍മിക്കുന്നു. കാറിന്റെ വലതു പിന്‍ഭാഗം ബങ്കിന്റെ അടുത്ത് എന്ന തരത്തിലാണു നിര്‍ത്തിയത്. ടാങ്ക് കാറിന്റെ ഇടതു ഭാഗത്താണ്, മാറ്റി നിര്‍ത്തണം എന്ന് ടിജു ആംഗ്യം കാണിച്ചു. കാര്‍ പിന്നോട്ടെടുത്തു ശരിയായ രീതിയില്‍ നിര്‍ത്തി.

കാറില്‍ ഇരുന്ന പ്രതി ആ ഭാഗത്തെ ചില്ല് അല്‍പം താഴ്ത്തി. പെട്രോള്‍ അടിക്കാന്‍ പറഞ്ഞു. പ്രതി മാസ്‌ക് ധരിച്ചിരുന്നു. മുഖം വ്യക്തമായി കണ്ടില്ല. പെട്രോളിന്റെ പണം കൊടുത്ത ശേഷം കാര്‍ മുന്നോട്ട് എടുത്തപ്പോള്‍ പമ്പിന്റെ തറയില്‍ കാര്‍ ഇടിച്ചു സിമന്റ് അടര്‍ന്നു. ഇതു കാര്യമാക്കാതെ പ്രതി കാര്‍ ഓടിച്ചു കുമരകം ഭാഗത്തേക്കു പോകുകയായിരുന്നുവെന്നു ടിജു പറയുന്നു.

ആലപ്പുഴയില്‍ തെളിവെടുപ്പിനു എത്തിച്ചപ്പോള്‍ നിരവധിപേര്‍ മുഹമ്മദ് ബിലാലിനെ കാണാനെത്തി. ഇവരില്‍ ചിലര്‍ ബിലാലിനെ തിരിച്ചറിഞ്ഞു. അഞ്ച് കൊല്ലം മുന്‍പ് വരെ ഇയാള്‍ നഗരത്തില്‍ പല ഇടങ്ങളിലായി ജോലി ചെയ്തിരുന്നു. തട്ടുകടകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. മോഷണവും അക്രമവും പതിവായതോടെ എല്ലായിടത്ത് നിന്നും പുറത്താക്കുകയായിരുന്നു. ബിലാല്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നവരും ഈ കൂട്ടത്തിലുണ്ട്.

ചെറുപ്പത്തില്‍ പഠിച്ച മുഹമ്മദിയന്‍ സ്‌കൂളിനു സമീപത്തെ വിജനമായ റോഡരികിലാണ് മോഷ്ടിച്ച കാര്‍ മുഹമ്മദ് ബിലാല്‍ ഉപേക്ഷിച്ചത്. ഈ സ്ഥലം നേരത്തെ തന്നെ നോക്കിവച്ചിരുന്നു. കാര്‍ ഉപേക്ഷിച്ച ശേഷം ബസിലും ലോറിയിലുമായി ഇയാള്‍ കൊച്ചിയിലെത്തി. അവിടെ ഒരു ഹോട്ടലില്‍ ജോലിയ്ക്ക് നിന്നു. ആര്‍ക്കും ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഇടപ്പള്ളിയിലെ ഹോട്ടലില്‍ ജോലിയ്ക്കു നിന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. അധികം സംസാരിക്കാത്ത സ്വഭാവക്കാരനാണ് മുഹമ്മദ് ബിലാല്‍. ഹോട്ടല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ സമയത്താണ് പൊലീസ് ബിലാലിനെ പിടികൂടിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (1 hour ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (1 hour ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (1 hour ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (1 hour ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (1 hour ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (1 hour ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (1 hour ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (2 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (2 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (8 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (8 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (9 hours ago)

Malayali Vartha Recommends