Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

3 മാസം ഗുരുതരം; കോവിഡ് രോഗികളും മരണവും വലിയതോതിൽ കൂടാമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ ; സമൂഹവ്യാപനം പ്രതീക്ഷിച്ച് മുന്നൊരുക്കം; സമ്പർക്ക രോഗപകർച്ച വെല്ലുവിളി; മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നതിനൊപ്പം അകലവും പാലിച്ചില്ലെങ്കിൽ സഥിതി ഗുരുതരമാകും

07 JUNE 2020 11:29 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ട് ദിവസങ്ങളിൽ മൂന്നക്കം തൊടുന്ന സാഹചര്യത്തിൽ വീണ്ടും ആശങ്ക വർദ്ധിക്കുകയാണ്. ലോക്ക്ഡൗൺ ഇളവുകൾ കൂടി നിലവിൽ വരുകയും സമ്പർക്കത്തിലൂടെ രോഗ ബാധയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതുമാണ് സംസ്ഥാനത്തിന് മുന്നിലുള്ള വെല്ലുവിളി. 108 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ശനിയാഴ്ച സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഇതാദ്യമായി 1000 കടക്കുന്ന സാഹചര്യവും ഉണ്ടായി. ആകെ 1029 ആക്ടീവ് കേസുകളാണ് ഇപ്പോൾ കേരളത്തിലുള്ളത്

സംസ്ഥാനത്ത് 3 മാസത്തിനുള്ളിൽ കോവി‍ഡ് ബാധിതരുടെ എണ്ണവും മരണവും വലിയതോതിൽ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ എന്ന് റിപ്പോർട്ടുകൾ . മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ. ശൈലജടീച്ചറും വെള്ളിയാഴ്ച പങ്കെടുത്ത ഉന്നതതല യോഗത്തിലാണു 100 ദിവസത്തിനുള്ളിൽ സംഭവിക്കാവുന്ന ഗുരുതര സാഹചര്യം ആരോഗ്യവകുപ്പ് മേധാവികൾ അവതരിപ്പിച്ചത്. മുതിർന്ന പൗരന്മാരും ഇതര രോഗികളുമാണു കടുത്ത വെല്ലുവിളി നേരിടുന്നവർ. ഈ യോഗത്തിനുശേഷം നടന്ന വാർത്താ സമ്മേളനത്തിലാണു സ്ഥിതി രൂക്ഷമാകുന്നുവെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.


റിപ്പോർട്ട് അനുസരിച്ചു ജൂൺ 31വരെ ദിവസം 169, ജൂലൈ 31വരെ ദിവസം 272 , ഓഗസ്റ്റ് 31വരെ ദിവസം 342 എന്ന നിലയിൽ പുതിയ രോഗികൾ ഉണ്ടാകാം. ഓഗസ്റ്റ് അവസാനത്തോടെ മരണം 150 ൽ അധികമാകാമെന്നാണു വിലയിരുത്തൽ. ഇതുവരെ മരിച്ചതു 14 പേരാണ്.

ഒരു രോഗിയിൽ നിന്നു 3 പേർക്കു വരെ വൈറസ് പകരാമെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തിൽ ഇതു പരമാവധി 1.45 ൽ നിർത്താനാകുമെന്നാണു പ്രതീക്ഷ. സമ്പർക്കം വഴി ജൂണിൽ 100 പേർക്കു വരെ രോഗം ബാധിക്കാം. ജൂലൈയിൽ 610 പേർക്കും ഓഗസ്റ്റിൽ 2909 പേർക്കും സെപ്റ്റംബറിൽ 10,281പേർക്കും സമ്പർക്കത്തിലൂടെ രോഗം വരാൻ സാധ്യതയുണ്ട്. ഈ വിഭാഗം രോഗികളിൽ ഭൂരിഭാഗവും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുമായി ഇടപഴകുന്നവരായിരിക്കും.

പുറത്തു നിന്നെത്തുന്നവരുടെ ക്വാറന്റീനും 65 വയസ്സു കഴിഞ്ഞവരുടെയും ഇതര രോഗികളുടെയും റിവേഴ്സ് ക്വാറന്റീനും ശക്തമാക്കിയില്ലെങ്കിൽ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. ഇവർ മുറികളിൽ തന്നെ കഴിയണം.

റിവേഴ്സ് ക്വാറന്റീനിലുള്ളവർ പുറത്തിറങ്ങുന്നത് ആത്മഹത്യയ്ക്കു തുല്യമാണ്. രോഗവ്യാപനമുള്ള സംസ്ഥാനങ്ങളിൽ നിന്നു പതിനായിരത്തിലേറെ ആളുകൾ പാസ് ഇല്ലാതെ എത്തിയിട്ടുണ്ട്. തൊഴിലിടങ്ങളിലും മറ്റും എത്തിയ ഇവർ സമൂഹവ്യാപനത്തിനു കാരണമാകും. അതിനാൽ വ്യക്തികൾ മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നതിനൊപ്പം അകലവും പാലിച്ചില്ലെങ്കിൽ കൈവിട്ടുപോകും.

അതിനിടെ, രോഗികളുടെ എണ്ണം കൂടന്ന സാഹചര്യത്തിൽ താമസയോഗ്യമായ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വാറന്റീൻ കേന്ദ്രങ്ങളാക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്. ഇതിനായ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രികൾക്കുപുറമേ തദ്ദേശസ്ഥാപനങ്ങളും പ്രത്യേക ചികിത്സാകേന്ദ്രങ്ങൾ തുറക്കും. കോവിഡ് സമൂഹവ്യാപനം പ്രതീക്ഷിച്ചുള്ള തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (1 hour ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (1 hour ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (1 hour ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (1 hour ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (2 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (2 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (2 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (2 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (3 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (4 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (5 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (6 hours ago)

Malayali Vartha Recommends