ദിവസങ്ങളുടെ മാത്രം ഇടവേളയിൽ മൂന്ന് വീട്ടമ്മമാരെ കാണാതായി; പോലീസ് അന്വേഷണത്തിൽ രണ്ടുപ്പേരെ പൊക്കി; പുറത്ത് വന്നത് നടുക്കുന്ന വിവരം ; 4 മക്കളുള്ള വീട്ടമ്മ ഞെട്ടിച്ചു
പെൺകുട്ടികൾ ഫേസ്ബുക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ പോകുന്നത് സർവ സാധരണമായി സമൂഹത്തിൽ അരങ്ങേറുന്ന ഒന്നാണ്. എന്നാൽ വിവാഹം കഴിഞ്ഞ സ്ത്രീകളും ഇത്തരത്തിൽ നടത്തുന്ന നീക്കം ഏറെ ഞെട്ടിക്കുന്നു. കോട്ടയം തൃക്കൊടിത്താനത്ത് അരങ്ങേറിയ സംഭവ വികാസങ്ങൾ നടുക്കുന്നതാണ്. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ മൂന്ന് വീട്ടമ്മമാരെ കാണാതാകു കയായിരുന്നു . എന്നാൽ ഇതിൽ രണ്ടു പേരെ പിന്നീട് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു . എന്നാൽ ഒരാൾക്ക് വേണ്ടിയുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ് പോലീസ് . കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയായിരുന്നു വീട്ടമ്മമാരെ കാണാതായെന്ന മൂന്ന് പരാതികൾ പോലീസ് സ്റ്റേഷനിലെത്തിയത്. 42 വയസ്സുള്ള നാല് മക്കളുള്ള വീട്ടമ്മയും ഈ കാണാതായവരിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഇവരെ പിന്നീട് മൈക്കാട് സ്വദേശിയായ കാമുകനൊപ്പം കണ്ടെത്തി പോലീസ് തിരികെ എത്തിക്കുകയായിരുന്നു . എന്നാൽ എന്തു വന്നാലും വീട്ടുകാർക്കൊപ്പം പോകില്ലെന്നായിരുന്നു വീട്ടമ്മ എടുത്ത നിലപാട്. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി. ശേഷം ഇവരുടെ ഇഷ്ടപ്രകാരം കാമുകനൊപ്പം വിട്ടയക്കുകയായിരുന്നു .
അമ്മ തിരികെ വന്നതറിഞ്ഞ് നാല് മക്കളും കാണാനെത്തിയെങ്കിലും 42 വയസ്സുകാരി കാമുകനൊപ്പം തന്നെ പോകണം എന്ന നിലപാടിലായിരുന്നു ഉണ്ടായിരുന്നത്. തീരുമാനത്തിൽ ഉറച്ചുനിന്നെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയും ഭർത്താവും മക്കളും ഇവരെ കാണാനെത്തുകയായിരുന്നു . എന്നാൽ കാമുകനൊപ്പം തന്നെ ജീവിക്കുമെന്നായിരുന്നു വീട്ടമ്മ സ്വീകരിച്ച് നിലപാട്. 23 വയസ്സുകാരിയായ മറ്റൊരു വീട്ടമ്മയെയും കാമുകനൊപ്പമാണ് പോലീസ് കണ്ടെത്തിയത്. ഫെയ്സ്ബുക്ക്, മൊബൈൽ ഫോൺ പ്രണയമായിരുന്നു വീട്ടമ്മമാർ വീട് വിട്ടിറങ്ങാൻ കാരണമായി പോലീസ് വ്യക്തമാക്കുന്നതു .ഇനി കണ്ടെത്താനുള്ള യുവതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്. വീട്ടുജോലിക്കെന്ന് പറഞ്ഞാണ് ഇവർ സ്വന്തം വീട്ടിൽനിന്ന് പോയത്. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഫലം കണ്ടില്ല. മൊബൈൽ ഫോൺ ഓൺ ചെയ്താൽ ഈ കേസിൽ എന്തെങ്കിലും തുമ്പ് ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം.
ഇത്തരത്തിൽ കേരളം ഞെട്ടിയ സംഭവമായിരുന്നു തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം. അമ്മ ചെയ്ത ക്രൂരത ആയിരുന്നു അത്. ഇത്തരത്തിൽ സ്ത്രീകൾ വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്ന പ്രവണത നമ്മുടെ വർധിക്കുന്നത് ഞെട്ടിക്കുന്നു. വീട് വിട്ട് മക്കളുള്ള വീട്ടമ്മമാർ മറ്റൊരു ബന്ധം തേടി അലയുന്ന സാഹചര്യങ്ങളും സംഭവങ്ങളും കേരളത്തിൽ വര്ധിക്കുന്നു എന്നതും ഞെട്ടിക്കുന്ന സംഭമവമായി കൊണ്ടിരിക്കുന്നു.കോട്ടയത്തെ ഈ സംഭവം ഏറെ ചിന്തിപ്പിക്കുന്നു. മക്കൾ അടക്കം വന്നുവെങ്കിലും 42 കാരി കാമുകനൊപ്പമാ പോകാനായിരുന്നു തീരുമാനിച്ചത്.
https://www.facebook.com/Malayalivartha