Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത് ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം.. സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു..

12 SEPTEMBER 2025 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...

ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ അന്തരിച്ചു....

19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം

രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്‌റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി

ഹമാസിന്റെ അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത്  ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ബോംബ് പതിക്കുന്നതില്‍ നേരിയ വീഴ്ചയുണ്ടായെന്നും ബഹുനില മന്ദിരം ഒന്നാകെ തകര്‍ന്നില്ലെന്നും ഹമാസ് ഭീകരര്‍ക്ക് ഓടിമാറാന്‍ സമയം കിട്ടിയില്ലെന്നുമാണ് ഇസ്രായേലിന്റെ കണക്കുകൂട്ടല്‍. മാത്രവുമല്ല സ്‌ഫോടനത്തിന്റെ തീവ്രത കുറഞ്ഞുപോയത് എന്തുകൊണ്ടെന്നതിലും ഇസ്രായേല്‍ പരിശോധിച്ചുവരിയാണ്. ഹമാസ് നേതാക്കളെ ഒന്നടങ്കം വക വരുത്താനുള്ള അവസരമാണ് നഷ്ടപ്പെട്ടതെന്നും ഇത്തരത്തില്‍ ഒരു സാഹചര്യം ഇനി ലഭിക്കില്ലെന്നുമാണ് നെതന്യാഹു ആശങ്ക അറിയിച്ചത്.

 

ഹമാസിന്റെ ഉന്നത നേതാവായ ഖലീല്‍ അല്‍-ഹയ്യ ആക്രമണം നടന്ന കെട്ടിടത്തില്‍ ഉണ്ടായിരുന്നു. ഇസ്മായില്‍ ഹാനിയ്യയുടെ മരണശേഷം ഹമാസിന്റെ പ്രധാന നേതാവായി വളര്‍ന്നയാളാണ് ഖലീല്‍ അല്‍-ഹയ്യ.
അതിനിടെ ഹമാസ് നേതാക്കളെ  ഖത്തര്‍ ഒറ്റുകയായിരുന്നുവെന്നും ഇസ്രായേലിന് ഹമാസ് നേതാക്കളെ വധിക്കുന്നതിന് അവസരം ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു പരക്കെ വിമര്‍ശനം ഉയരുകയാണ്. ഈജിപ്ത്, സൗദി അറേബ്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്ക് ആക്രമണം നടക്കുമെന്ന വിവരം അറിയാമായിരുന്നതായി ഹമാസിന് വിവരം ലഭിച്ചതോടെ ഹമാസിനുള്ളില്‍ പൊട്ടിത്തെറിക്കു സാധ്യതയേറുകയാണ്.
ഖത്തറിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് മേധാവി ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുരക്ഷിതരാണ് എന്ന് ഹമാസ് പറയുന്നു.

 

ഇസ്രയേല്‍പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചയിലെ ഹമാസിന്റെ പ്രധാന ചര്‍ച്ചക്കാരനായിരുന്നു ഖലീല്‍ അല്‍ ഹയ്യ. എന്നാല്‍ ഖലീല്‍ ഹയ്യയുടെ മകന്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.ഹമാസിന്റെ നേതാക്കളെ ലോകത്തെവിടെയായാലും ലക്ഷ്യമിടുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദോഹയിലെ ആക്രമണമുണ്ടായത്. ഇസ്രയേല്‍ ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് ഹമാസ് നേതാക്കളെ രക്ഷിച്ചത് തുര്‍ക്കി ഇന്റലിജന്‍സ് നല്‍കിയ മുന്നറിയിപ്പെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ദോഹയിലെ പലസ്തീന്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് തുര്‍ക്കിഷ് നാഷനല്‍

 

ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്റലിജന്‍സിലെ പ്രത്യേക യൂണിറ്റ് ഇസ്രായേലിന്റെ വ്യോമ നീക്കം മുഴുവന്‍ സമയവും കൃത്യമായി നിരീക്ഷിച്ചിരുന്നു.
ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ആദ്യം ഗാസയിലേക്കുള്ള മധ്യേ ടുണീഷ്യയ്ക്ക്  സമീപം നാവിക വ്യൂഹത്തിന് നേര്‍ക്കും തുടര്‍ന്ന് സിറിയ, , ടാര്‍റ്റസ്, ലബനന്‍ എന്നിവിടങ്ങളിലും ആക്രമണം നടത്തിയ ശേഷമാണ് ഖത്തറിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടത്. ഇത്രയേറെ വലിയ ഓപ്പറേഷനുകള്‍ ഒരുമിച്ചു നടത്തിയതാണ് ദോഹയിലെ ഓപ്പറേന്‍ പരാജയപ്പെടാന്‍ കാരണമെന്ന് ഇസ്രയേല്‍ സൈന്യം ആശങ്കപ്പെടുന്നു.

 

ജോര്‍ദാന്‍, സിറിയ, ഇറാഖ്, സൗദി അറേബ്യ രാജ്യങ്ങള്‍ക്ക് മുകളിലൂടെ 1,800 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഇസ്രയേലിന്റെ പതിനഞ്ച്  യുദ്ധ വിമാനങ്ങള്‍ ദോഹയിലെത്തി ആക്രമണം നടത്തിയത്. .തുര്‍ക്കിഷ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെ രക്ഷിക്കാന്‍ സഹായിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഹമാസ് ഗാസ നേതാവായ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഉള്‍പ്പെടെ ഹമാസിന്റെ അഞ്ച് പേരും ഡ്യൂട്ടിയിലുണ്ടായിരുന്ന ഖത്തര്‍ ആഭ്യന്തര സേനയായ ലഖ്‌വിയയുടെ ഓഫിസറും ഉള്‍പ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ അതേ സമയം ഹമാസിന്റെ മുന്‍നിര നേതാക്കള്‍ എല്ലാവരും ആ കെട്ടിടത്തിലുണ്ടായിരുന്നു.

അപായം അറിഞ്ഞതോടെ നേതാക്കള്‍ രക്ഷപ്പെട്ടു.ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നല്‍കാന്‍ രാജ്യത്തിന് അവകാശമുണ്ടെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും കഴിഞ്ഞ ദിവസം ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.  ഖത്തറിന്റെ റഡാര്‍ സംവിധാനങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത തരത്തിലുള്ള ആയുധങ്ങളാണ് ഇസ്രയേല്‍ ഉപയോഗിച്ചത്.ജൂണില്‍ ഖത്തറിലെ യുഎസ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം വ്യോമപാത അടച്ച് കൃത്യമായി പ്രതിരോധിക്കാന്‍ ഖത്തറിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണം ഖത്തറിന് പ്രതിരോധിക്കാനായില്ല.

 

ഗാസയിലെ വെടിനിര്‍ത്തല്‍ പദ്ധതി ഗൗരവമായി പരിഗണിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് ഹമാസ് നേതാക്കളോട് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഇസ്രായേല്‍ ദോഹയില്‍ അപ്രതീക്ഷിത  ആക്രമണം നടത്തിയത്. അമേരിക്കന്‍ നിര്‍മിത ജെറ്റുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം നാലാം തവണയും പുറത്തിറക്കി  (18 minutes ago)

ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതി...  (1 hour ago)

എസ്‌ഐആര്‍ നടപടികള്‍ കേരളത്തിലും പുരോഗമിക്കു  (1 hour ago)

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.  (1 hour ago)

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം  (1 hour ago)

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (2 hours ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (2 hours ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (2 hours ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (2 hours ago)

ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (3 hours ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (3 hours ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (3 hours ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (4 hours ago)

Malayali Vartha Recommends