Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത് ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം.. സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു..

12 SEPTEMBER 2025 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്

‌‌അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ

ഹമാസിന്റെ അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത്  ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ബോംബ് പതിക്കുന്നതില്‍ നേരിയ വീഴ്ചയുണ്ടായെന്നും ബഹുനില മന്ദിരം ഒന്നാകെ തകര്‍ന്നില്ലെന്നും ഹമാസ് ഭീകരര്‍ക്ക് ഓടിമാറാന്‍ സമയം കിട്ടിയില്ലെന്നുമാണ് ഇസ്രായേലിന്റെ കണക്കുകൂട്ടല്‍. മാത്രവുമല്ല സ്‌ഫോടനത്തിന്റെ തീവ്രത കുറഞ്ഞുപോയത് എന്തുകൊണ്ടെന്നതിലും ഇസ്രായേല്‍ പരിശോധിച്ചുവരിയാണ്. ഹമാസ് നേതാക്കളെ ഒന്നടങ്കം വക വരുത്താനുള്ള അവസരമാണ് നഷ്ടപ്പെട്ടതെന്നും ഇത്തരത്തില്‍ ഒരു സാഹചര്യം ഇനി ലഭിക്കില്ലെന്നുമാണ് നെതന്യാഹു ആശങ്ക അറിയിച്ചത്.

 

ഹമാസിന്റെ ഉന്നത നേതാവായ ഖലീല്‍ അല്‍-ഹയ്യ ആക്രമണം നടന്ന കെട്ടിടത്തില്‍ ഉണ്ടായിരുന്നു. ഇസ്മായില്‍ ഹാനിയ്യയുടെ മരണശേഷം ഹമാസിന്റെ പ്രധാന നേതാവായി വളര്‍ന്നയാളാണ് ഖലീല്‍ അല്‍-ഹയ്യ.
അതിനിടെ ഹമാസ് നേതാക്കളെ  ഖത്തര്‍ ഒറ്റുകയായിരുന്നുവെന്നും ഇസ്രായേലിന് ഹമാസ് നേതാക്കളെ വധിക്കുന്നതിന് അവസരം ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു പരക്കെ വിമര്‍ശനം ഉയരുകയാണ്. ഈജിപ്ത്, സൗദി അറേബ്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്ക് ആക്രമണം നടക്കുമെന്ന വിവരം അറിയാമായിരുന്നതായി ഹമാസിന് വിവരം ലഭിച്ചതോടെ ഹമാസിനുള്ളില്‍ പൊട്ടിത്തെറിക്കു സാധ്യതയേറുകയാണ്.
ഖത്തറിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് മേധാവി ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുരക്ഷിതരാണ് എന്ന് ഹമാസ് പറയുന്നു.

 

ഇസ്രയേല്‍പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചയിലെ ഹമാസിന്റെ പ്രധാന ചര്‍ച്ചക്കാരനായിരുന്നു ഖലീല്‍ അല്‍ ഹയ്യ. എന്നാല്‍ ഖലീല്‍ ഹയ്യയുടെ മകന്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.ഹമാസിന്റെ നേതാക്കളെ ലോകത്തെവിടെയായാലും ലക്ഷ്യമിടുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദോഹയിലെ ആക്രമണമുണ്ടായത്. ഇസ്രയേല്‍ ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് ഹമാസ് നേതാക്കളെ രക്ഷിച്ചത് തുര്‍ക്കി ഇന്റലിജന്‍സ് നല്‍കിയ മുന്നറിയിപ്പെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ദോഹയിലെ പലസ്തീന്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് തുര്‍ക്കിഷ് നാഷനല്‍

 

ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്റലിജന്‍സിലെ പ്രത്യേക യൂണിറ്റ് ഇസ്രായേലിന്റെ വ്യോമ നീക്കം മുഴുവന്‍ സമയവും കൃത്യമായി നിരീക്ഷിച്ചിരുന്നു.
ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ആദ്യം ഗാസയിലേക്കുള്ള മധ്യേ ടുണീഷ്യയ്ക്ക്  സമീപം നാവിക വ്യൂഹത്തിന് നേര്‍ക്കും തുടര്‍ന്ന് സിറിയ, , ടാര്‍റ്റസ്, ലബനന്‍ എന്നിവിടങ്ങളിലും ആക്രമണം നടത്തിയ ശേഷമാണ് ഖത്തറിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടത്. ഇത്രയേറെ വലിയ ഓപ്പറേഷനുകള്‍ ഒരുമിച്ചു നടത്തിയതാണ് ദോഹയിലെ ഓപ്പറേന്‍ പരാജയപ്പെടാന്‍ കാരണമെന്ന് ഇസ്രയേല്‍ സൈന്യം ആശങ്കപ്പെടുന്നു.

 

ജോര്‍ദാന്‍, സിറിയ, ഇറാഖ്, സൗദി അറേബ്യ രാജ്യങ്ങള്‍ക്ക് മുകളിലൂടെ 1,800 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഇസ്രയേലിന്റെ പതിനഞ്ച്  യുദ്ധ വിമാനങ്ങള്‍ ദോഹയിലെത്തി ആക്രമണം നടത്തിയത്. .തുര്‍ക്കിഷ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെ രക്ഷിക്കാന്‍ സഹായിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഹമാസ് ഗാസ നേതാവായ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഉള്‍പ്പെടെ ഹമാസിന്റെ അഞ്ച് പേരും ഡ്യൂട്ടിയിലുണ്ടായിരുന്ന ഖത്തര്‍ ആഭ്യന്തര സേനയായ ലഖ്‌വിയയുടെ ഓഫിസറും ഉള്‍പ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ അതേ സമയം ഹമാസിന്റെ മുന്‍നിര നേതാക്കള്‍ എല്ലാവരും ആ കെട്ടിടത്തിലുണ്ടായിരുന്നു.

അപായം അറിഞ്ഞതോടെ നേതാക്കള്‍ രക്ഷപ്പെട്ടു.ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നല്‍കാന്‍ രാജ്യത്തിന് അവകാശമുണ്ടെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും കഴിഞ്ഞ ദിവസം ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.  ഖത്തറിന്റെ റഡാര്‍ സംവിധാനങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത തരത്തിലുള്ള ആയുധങ്ങളാണ് ഇസ്രയേല്‍ ഉപയോഗിച്ചത്.ജൂണില്‍ ഖത്തറിലെ യുഎസ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം വ്യോമപാത അടച്ച് കൃത്യമായി പ്രതിരോധിക്കാന്‍ ഖത്തറിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണം ഖത്തറിന് പ്രതിരോധിക്കാനായില്ല.

 

ഗാസയിലെ വെടിനിര്‍ത്തല്‍ പദ്ധതി ഗൗരവമായി പരിഗണിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് ഹമാസ് നേതാക്കളോട് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഇസ്രായേല്‍ ദോഹയില്‍ അപ്രതീക്ഷിത  ആക്രമണം നടത്തിയത്. അമേരിക്കന്‍ നിര്‍മിത ജെറ്റുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (21 minutes ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (31 minutes ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (37 minutes ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (48 minutes ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (1 hour ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (1 hour ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (1 hour ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (1 hour ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (1 hour ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (1 hour ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (2 hours ago)

മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു..  (2 hours ago)

ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു  (2 hours ago)

പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു  (2 hours ago)

Malayali Vartha Recommends