Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...

അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത് ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം.. സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു..

12 SEPTEMBER 2025 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും

പാക് വെടിവെപ്പിനുള്ള സാധ്യത മുന്നിൽ കണ്ട് അന്താരാഷ്ട്ര അതിർത്തിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം

കർണാടക സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിൽ മരിച്ചനിലയിൽ കണ്ടെത്തി...

ഹമാസിന്റെ അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത്  ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ബോംബ് പതിക്കുന്നതില്‍ നേരിയ വീഴ്ചയുണ്ടായെന്നും ബഹുനില മന്ദിരം ഒന്നാകെ തകര്‍ന്നില്ലെന്നും ഹമാസ് ഭീകരര്‍ക്ക് ഓടിമാറാന്‍ സമയം കിട്ടിയില്ലെന്നുമാണ് ഇസ്രായേലിന്റെ കണക്കുകൂട്ടല്‍. മാത്രവുമല്ല സ്‌ഫോടനത്തിന്റെ തീവ്രത കുറഞ്ഞുപോയത് എന്തുകൊണ്ടെന്നതിലും ഇസ്രായേല്‍ പരിശോധിച്ചുവരിയാണ്. ഹമാസ് നേതാക്കളെ ഒന്നടങ്കം വക വരുത്താനുള്ള അവസരമാണ് നഷ്ടപ്പെട്ടതെന്നും ഇത്തരത്തില്‍ ഒരു സാഹചര്യം ഇനി ലഭിക്കില്ലെന്നുമാണ് നെതന്യാഹു ആശങ്ക അറിയിച്ചത്.

 

ഹമാസിന്റെ ഉന്നത നേതാവായ ഖലീല്‍ അല്‍-ഹയ്യ ആക്രമണം നടന്ന കെട്ടിടത്തില്‍ ഉണ്ടായിരുന്നു. ഇസ്മായില്‍ ഹാനിയ്യയുടെ മരണശേഷം ഹമാസിന്റെ പ്രധാന നേതാവായി വളര്‍ന്നയാളാണ് ഖലീല്‍ അല്‍-ഹയ്യ.
അതിനിടെ ഹമാസ് നേതാക്കളെ  ഖത്തര്‍ ഒറ്റുകയായിരുന്നുവെന്നും ഇസ്രായേലിന് ഹമാസ് നേതാക്കളെ വധിക്കുന്നതിന് അവസരം ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു പരക്കെ വിമര്‍ശനം ഉയരുകയാണ്. ഈജിപ്ത്, സൗദി അറേബ്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്ക് ആക്രമണം നടക്കുമെന്ന വിവരം അറിയാമായിരുന്നതായി ഹമാസിന് വിവരം ലഭിച്ചതോടെ ഹമാസിനുള്ളില്‍ പൊട്ടിത്തെറിക്കു സാധ്യതയേറുകയാണ്.
ഖത്തറിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് മേധാവി ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുരക്ഷിതരാണ് എന്ന് ഹമാസ് പറയുന്നു.

 

ഇസ്രയേല്‍പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചയിലെ ഹമാസിന്റെ പ്രധാന ചര്‍ച്ചക്കാരനായിരുന്നു ഖലീല്‍ അല്‍ ഹയ്യ. എന്നാല്‍ ഖലീല്‍ ഹയ്യയുടെ മകന്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.ഹമാസിന്റെ നേതാക്കളെ ലോകത്തെവിടെയായാലും ലക്ഷ്യമിടുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദോഹയിലെ ആക്രമണമുണ്ടായത്. ഇസ്രയേല്‍ ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് ഹമാസ് നേതാക്കളെ രക്ഷിച്ചത് തുര്‍ക്കി ഇന്റലിജന്‍സ് നല്‍കിയ മുന്നറിയിപ്പെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ദോഹയിലെ പലസ്തീന്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് തുര്‍ക്കിഷ് നാഷനല്‍

 

ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്റലിജന്‍സിലെ പ്രത്യേക യൂണിറ്റ് ഇസ്രായേലിന്റെ വ്യോമ നീക്കം മുഴുവന്‍ സമയവും കൃത്യമായി നിരീക്ഷിച്ചിരുന്നു.
ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ആദ്യം ഗാസയിലേക്കുള്ള മധ്യേ ടുണീഷ്യയ്ക്ക്  സമീപം നാവിക വ്യൂഹത്തിന് നേര്‍ക്കും തുടര്‍ന്ന് സിറിയ, , ടാര്‍റ്റസ്, ലബനന്‍ എന്നിവിടങ്ങളിലും ആക്രമണം നടത്തിയ ശേഷമാണ് ഖത്തറിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടത്. ഇത്രയേറെ വലിയ ഓപ്പറേഷനുകള്‍ ഒരുമിച്ചു നടത്തിയതാണ് ദോഹയിലെ ഓപ്പറേന്‍ പരാജയപ്പെടാന്‍ കാരണമെന്ന് ഇസ്രയേല്‍ സൈന്യം ആശങ്കപ്പെടുന്നു.

 

ജോര്‍ദാന്‍, സിറിയ, ഇറാഖ്, സൗദി അറേബ്യ രാജ്യങ്ങള്‍ക്ക് മുകളിലൂടെ 1,800 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഇസ്രയേലിന്റെ പതിനഞ്ച്  യുദ്ധ വിമാനങ്ങള്‍ ദോഹയിലെത്തി ആക്രമണം നടത്തിയത്. .തുര്‍ക്കിഷ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെ രക്ഷിക്കാന്‍ സഹായിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഹമാസ് ഗാസ നേതാവായ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഉള്‍പ്പെടെ ഹമാസിന്റെ അഞ്ച് പേരും ഡ്യൂട്ടിയിലുണ്ടായിരുന്ന ഖത്തര്‍ ആഭ്യന്തര സേനയായ ലഖ്‌വിയയുടെ ഓഫിസറും ഉള്‍പ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ അതേ സമയം ഹമാസിന്റെ മുന്‍നിര നേതാക്കള്‍ എല്ലാവരും ആ കെട്ടിടത്തിലുണ്ടായിരുന്നു.

അപായം അറിഞ്ഞതോടെ നേതാക്കള്‍ രക്ഷപ്പെട്ടു.ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നല്‍കാന്‍ രാജ്യത്തിന് അവകാശമുണ്ടെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും കഴിഞ്ഞ ദിവസം ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.  ഖത്തറിന്റെ റഡാര്‍ സംവിധാനങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത തരത്തിലുള്ള ആയുധങ്ങളാണ് ഇസ്രയേല്‍ ഉപയോഗിച്ചത്.ജൂണില്‍ ഖത്തറിലെ യുഎസ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം വ്യോമപാത അടച്ച് കൃത്യമായി പ്രതിരോധിക്കാന്‍ ഖത്തറിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണം ഖത്തറിന് പ്രതിരോധിക്കാനായില്ല.

 

ഗാസയിലെ വെടിനിര്‍ത്തല്‍ പദ്ധതി ഗൗരവമായി പരിഗണിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് ഹമാസ് നേതാക്കളോട് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഇസ്രായേല്‍ ദോഹയില്‍ അപ്രതീക്ഷിത  ആക്രമണം നടത്തിയത്. അമേരിക്കന്‍ നിര്‍മിത ജെറ്റുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദാ നീയൊക്കെ ചോദിച്ച തെളിവ് അഗസ്ത്യ ഗസ്റ്റ് ഹൗസിൽ പൂങ്കുഴലിക്ക് മുന്നിൽ നെഞ്ചുവിരിച്ച് രാഹുൽ..! അജിത് കട്ടയ്ക്ക് പുറത്ത്..!  (2 minutes ago)

2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ  (3 minutes ago)

പുഷ്പ ഫെയിം സുനിൽ നൃത്തച്ചുവടുമായി കാട്ടാളനിൽ; ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു!!  (5 minutes ago)

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നത് തുടരുന്നു: മൂന്നാറിൽ UV ഇൻ്റക്സ് 8; ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത...  (9 minutes ago)

പ്രസംഗിക്കാൻ നിൽക്കുന്നതിനിടെ മാലപ്പടക്കം നിർത്താതെ പൊട്ടി; എന്ത് തോന്നിവാസമാണ് ഈ കാണിക്കുന്നത്; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ  (19 minutes ago)

മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എ  (27 minutes ago)

രാജ്യത്തിന് പ്രഥമ പരിഗണന നൽകണമെന്ന് നിർദേശം; മികച്ച വികസന മാതൃകകൾ തിരുവനന്തപുരത്ത് നടപ്പിലാക്കും; പ്രധാനമന്ത്രിയുടെ നിർദേശങ്ങളെ കുറിച്ച് മേയർ വി.വി. രാജേഷ്  (34 minutes ago)

പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...  (45 minutes ago)

സ്വകാര്യ വെള്ള കാറിൽ അതീവ രഹസ്യമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ തിരുവനന്തപുരത്ത്; പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യൽ; അറസ്റ്റുണ്ടായാൽ ജയിലിൽ അടയ്ക്കാനാകില്ല  (57 minutes ago)

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (4 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (5 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (5 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (5 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (6 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (6 hours ago)

Malayali Vartha Recommends