ആഘോഷം പൊടിപൊടിച്ച കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് എവിടെയാണെന്ന്...': വൈറലായി കുറിപ്പ്
അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ മുന്നോടിയായി നടന്ന ഭൂമീപൂജാ ആഘോഷങ്ങള്‍ക്കിടെ രാജ്യത്തെ കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ കുതിച്ചുകയറ്റമുണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡോക്ടറുടെ കുറിപ്പ് വൈറൽ. ഇന്‍ഫോ ക്ലിനിക് വെബ്‌സൈറ്റിന്റെ സ്ഥാപകരില്‍ ഒരാളും ഡോക്ടറുമായ നെല്‍സണ്‍ ജോസഫാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ് കൊവിഡ് ഡാഷ്ബോര്‍ഡ് അടിസ്ഥാനപ്പെടുത്തി ഇന്ത്യയുടെ കൊവിഡ് സാഹചര്യം വിലയിരുത്തുകയാണ് ഇതിലൂടെ.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
'ആര്‍ക്കും വലിയ താല്പര്യമുണ്ടാവില്ലാത്ത ഒരു വാര്‍ത്തയായിരിക്കും. ലോകാരോഗ്യസംഘടനയുടെ ഡാഷ്ബോര്‍ഡില്‍ കണ്ട കണക്കുകളാണ്. ആഘോഷം പൊടിപൊടിച്ച കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് എവിടെയാണെന്ന്.
കഴിഞ്ഞ ഒരാഴ്ചയ്ക്കത്തെ കണക്കെടുത്താല്‍ ബ്രസീലിനെ മൂന്നാം സ്ഥാനത്തേക്ക് 70,000 ഓളം കേസുകളുടെ വ്യത്യാസത്തില്‍ പിന്നിലാക്കിക്കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.
അയ്യായിരത്തി അറുന്നൂറോളം മരണങ്ങളുമായി മൂന്നാം സ്ഥാനത്തും. നൂറ്റി മുപ്പത് കോടി വച്ച് നോക്കുമ്ബൊ പത്തൊന്‍പത് ലക്ഷം ഒരു ചെറിയ സംഖ്യയല്ലേ എന്നാണ് ഇന്നലെ കേട്ട ഒരു ചോദ്യം.. ആ പത്തൊന്‍പത് ലക്ഷത്തില്‍ ഒരാളാവുമ്ബൊ ആ ഒന്ന് പോലും ചെറിയ സംഖ്യയായി തോന്നുമോ എന്ന് തിരിച്ച് ചോദിച്ചില്ല. അത് മനസിലാക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ആ താരതമ്യം ഉണ്ടാവില്ലായിരുന്നല്ലോ.'
*ഡോക്ടറുടെ കുറിപ്പില്‍ പറയുന്ന കണക്കുകളില്‍ നിലവില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha