Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

കാട്ടുമൃഗങ്ങളോടും അട്ടകളോടും മല്ലിട്ട് ഇട്ടാ വട്ടത്തിൽ ജീവിക്കുന്നവർ :ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിന് ശേഷം പുതപ്പിനടിയിൽ ഉറങ്ങാൻ കിടന്നു :പക്ഷേ അവരെ തേടി ഇരുൾ നിഴൽ എത്തി:പെട്ടിമുടിയിൽ മണ്ണ് നീക്കിയപ്പോൾ കണ്ട കരൾ പിളർക്കുന്ന കാഴ്ച്ച........കമ്പിളിയിൽ പുതച്ച നിലയിൽ മൃതദേഹം

08 AUGUST 2020 01:39 PM IST
മലയാളി വാര്‍ത്ത


കേരളം കഴിഞ്ഞ ദിവസം കണ്ട ഏറ്റവും വലിയ ദുരന്ത ഭൂമിയായിരുന്നു
രാജമല പെട്ടിമുടി. അവിടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ അടുത്തുള്ള ലയത്തില്‍ കമ്പിളിയില്‍ പൊതിഞ്ഞ് കിടത്തിയിരിക്കുന്ന കാഴ്ച കണ്ടു നിൽക്കാൻ ആർക്കും കഴിഞ്ഞില്ല.  പെട്ടിമുടിയിലെ കൊടുംതണുപ്പിൽ പുതച്ചുമൂടി ഉറങ്ങാൻ കിടന്നവരുടെ മുകളിലൂടെ ദുരന്തം പതിക്കുകയായിരുന്നു . ഒന്നുമറിയാതെ ഉറങ്ങിയിരുന്നവരുടെ കമ്പിളിപുതച്ച നിലയിലുള്ള മൃതദേഹങ്ങൾ മണ്ണിൽനിന്നു കോരിയെടുത്തപ്പോൾ കണ്ടുനിന്നവർ തരിച്ചു പോയി . വ്യാഴാഴ്ച രാത്രിവരെ ജീവിതപരിഭവങ്ങൾ പറഞ്ഞും പങ്കുവെച്ചും മിണ്ടിയും പറഞ്ഞും ഒപ്പം കിടന്നുറങ്ങിയവർപോലും ഞൊടിയിടയിൽ സംഭവിച്ച ദുരന്തത്തിൽ സാക്ഷികളായി.മണ്ണിൽ മറഞ്ഞുപോകുന്ന കാഴ്ച ആയിരുന്നു കണ്ടത്. ബാക്കിയായവർ, എന്തിനു തങ്ങളെ ബാക്കിവെച്ചു എന്ന് കണ്ണീരോടെ ചോദിക്കുന്നു .


കാട്ടുമൃഗങ്ങളോടും അട്ടയോടും മല്ലിട്ട ജീവിക്കുന്നവരാണ് ഇവിടെ ഉള്ള മനുഷ്യർ. തേയിലത്തോട്ടത്തിലെ ജോലി കൊണ്ട് മാത്രം ജീവിതത്തിന്റെ രണ്ടു അറ്റങ്ങളെ കൂട്ടി മുട്ടിക്കാൻ ശ്രമിക്കുന്നവർ. ഇങ്ങനെ തങ്ങളുടേതായ ഇട്ടാവട്ടത്തിൽ ഒതുങ്ങി കൂടിയ തൊഴിലാളികളെയാണ് ഉരുളിന്റെ രൂപത്തിലെത്തിയ വിധി തട്ടിയെടുത്തത്. ഒന്നു നിലവിളിക്കാൻപോലും കഴിയുംമുമ്പേ അവരെ കവർന്നെടുത്തു.

നാല് ലൈനുകളിലായി 30 വീടുകളിൽ താമസിച്ചിരുന്ന 79 പേരിൽ 66 പേരെയാണ് അപകടത്തിൽ കാണാതായത്. ഇതിൽ വെള്ളിയാഴ്ച വൈകീട്ടുവരെ 15 പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ബാക്കിയുള്ളവർ മണ്ണിനടിയിലും സമീപത്തുള്ള പുഴയിലെ ഒഴുക്കിലും പെട്ടിരിക്കാനാണു സാധ്യത എന്നാണ് വിലയിരുത്തൽ.

തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളും ടാക്സി ഡ്രൈവർമാരുമായിരുന്നു അപകടമുണ്ടായ വീടുകളിൽ താമസിച്ചിരുന്നത്. മണ്ണും വെള്ളവും ആർത്തിരമ്പിവരുന്ന ഒച്ചയിൽ നിലവിളികൾപോലും അമർന്നുപോയി. ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ഭീഷണികളൊന്നും ഈ പ്രദേശത്ത് ഇല്ലായിരുന്നു. ചെറിയ മണ്ണിടിച്ചിലുകൾ മാത്രമായിരുന്നു നേരത്തേയുണ്ടായ അപകടങ്ങൾ.. ഇന്നലെ രക്ഷാ പ്രവർത്തനത്തിന്  ഓടിയെത്തിയവർ കണ്ടത് പാതി മണ്ണിലായ മനുഷ്യരെ ആയിരുന്നു. പെട്ടിമുടിയിലെ ദുരന്തഭൂമിയിലേക്ക് ആദ്യം ഓടിയെത്തിയത് അരക്കിലോമീറ്റർ അകലെയുള്ള ലയങ്ങളിലെ തൊഴിലാളികൾ. വൻ ശബ്ദംകേട്ടാണ് ഇവർ എത്തുന്നത്. പക്ഷേ, അപ്പോഴേക്കും ബന്ധുക്കളും സഹപ്രവർത്തകരും മണ്ണിനടിയിൽപ്പെട്ടിരുന്നു.


പുതഞ്ഞുപോകുന്ന മണ്ണിലേക്ക് ആദ്യം അവർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. അതിനാൽ പിന്നെയും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. രാവിലെ വെട്ടം വീണശേഷമേ ഇവർക്ക് ഇറങ്ങാൻ കഴിഞ്ഞുള്ളൂ. പാതിശരീരം മണ്ണിനടിയിലായ രണ്ടുപേരെ ഇവർ രക്ഷിച്ചു.

മൂന്നാർ-മറയൂർ റോഡിൽ മൂന്നാർ ടൗണിനു സമീപം മുതിരപ്പുഴയാറിനു കുറുകെയുള്ള പെരിയവരയിലെ താത്കാലിക പാലം കഴിഞ്ഞദിവസം തകർന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. പാലം കടന്ന് മറയൂർ റൂട്ടിൽ അഞ്ചാംമൈലിൽനിന്ന് തിരിഞ്ഞ് ഇടമലക്കുടിയിലേക്കുപോകുന്ന പാതയിലാണ് പെട്ടിമുടി.

പാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്കും അഗ്നി രക്ഷാസേനയ്ക്കും മുതിരപ്പുഴയാർ കടന്ന് പെട്ടിമുടിയിലേക്ക് പോകാനായില്ല. ആംബുലൻസ് അടക്കമുള്ളവയും എത്തിക്കാനായില്ല. പുതുതായി പണിയുന്ന പാലത്തിലൂടെ മറുകരയെത്തി അവിടെനിന്നുള്ള പരിമിത സംവിധാനങ്ങളുമായാണ് രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിലെത്തിയത്. പരിക്കേറ്റവരെ ജീപ്പിലെത്തിച്ച് പാലത്തിന്റെ മറുകരയിലേക്ക് ചുമന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്.

പാലത്തിന് ഇപ്പുറത്ത് മൂന്നാർ ഭാഗത്ത് ആംബുലൻസുകൾ ഒരുക്കിനിർത്തിയിരുന്നു. മറ്റു സ്ഥലങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും മറുകരയെത്താൻ ബുദ്ധിമുട്ടി. 2018-ലെ പ്രളയത്തിലാണ് പെരിയവര പാലം തകർന്നത്. തുടർന്ന് താത്കാലിക പാലമുണ്ടാക്കിയായിരുന്നു യാത്ര.

അതേ സമയം പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം വീണ്ടും പുനരാരംഭിച്ചു.ഇനി കണ്ടെത്തേണ്ടത് 50 തോളം പേരെയാണ്. വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയിൽ കാണാതായ 49 പേർക്കു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. രാവിലെ തന്നെ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വെള്ളിയാഴ്ച അർധരാത്രിയോടു കൂടി തിരച്ചിൽ നിർത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും ഉള്ളതും രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് കരുതുന്നു. മഞ്ഞും മഴയും കാരണം കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചിൽ നിർത്തി വെക്കാൻ തീരുമാനിച്ചത്.

അപകടത്തിൽ 18 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 11 പേരിൽ ഒരാളൊഴികെയുള്ളവർ അപകടനില തരണം ചെയ്തു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.

ലയങ്ങളിൽ താമസിക്കുന്നവരുടെ ബന്ധുക്കളും മറ്റു ലയങ്ങളിൽ താമസിക്കുന്നവരും അപകടമുണ്ടായ സ്ഥലത്ത് എത്തിച്ചേർന്നതായി സംശയിക്കുന്നതിനാൽ കൂടുതൽ പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നും മഴവെള്ളത്തിൽ ആളുകൾ ഒലിച്ചു പോയെന്നും സംശയം നിലനിൽക്കുന്നുണ്ട് രാത്രിയിൽ പെയ്ത മഴയിൽ മണ്ണൊലിച്ചിറങ്ങിയത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടാക്കുന്നു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (1 hour ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (2 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (3 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (4 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (4 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (4 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (4 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (5 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (5 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (5 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (5 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (5 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (6 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (7 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (7 hours ago)

Malayali Vartha Recommends