ഫൈസൽ ഫരീദ് എന്ന കുറ്റവാളിക്ക് തിരുവനന്തപുരം കള്ളക്കടത്തു കേസിലെ പ്രതികളുമായി നേരിട്ടോ അല്ലാതെയോ നടത്തിയ ഇടപാടുകളെ പറ്റിയുള്ള അന്വേഷണം നടത്താനുള്ള നീക്കം തുടരുന്നു... ഫൈസൽ ഫരീദ് ഇന്റർനാഷണൽ ഡീലർ... ഇനി എല്ലാം പുറത്ത്...
ഫൈസൽ ഫരീദ് എന്ന കുറ്റവാളിക്ക് തിരുവനന്തപുരം കള്ളക്കടത്തു കേസിലെ പ്രതികളുമായി നേരിട്ടോ അല്ലാതെയോ നടത്തിയ ഇടപാടുകളെ പറ്റിയുള്ള അന്വേഷണം നടത്താനായാണ് പ്രത്ത്യേക സംഘം യു എ ഇ യിലേക്ക് പുറപ്പടുന്നത് .
കേസിലെ മുഖ്യപ്രതിയായ റമീസിന് ഫൈസൽ ഫരീദുമായുള്ള ബന്ധം നേരത്തെ തന്നെ വ്യക്തമായിരുന്നു .റെമീസിന്റെ മൊഴിയിൽ നിന്നുമാണ് ഹവാല ഇടപാടുകളെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭ്യമായത് .
കേസിലെ മുഖ്യപ്രതി സരിത്തുമായുള്ള കൂട്ടുകെട്ടും ദുബായിൽ നിന്നും കേരളത്തിലേക്ക് എത്തിച്ച ഗോൾഡ് ഡീലിംഗ്സുമെല്ലാം അന്വേഷണ സംഘത്തിന്റെ പ്രധാന ചോദ്യങ്ങളാകും .പ്രതികൾക്ക് കള്ളക്കടത്തിന് പുറമെ ഭീകരബന്ധം കൂടി തെളിയുന്ന സാഹചര്യം നിലനിൽക്കുകയാണ് .റമീസിനെ ചോദ്യം ചെയ്തതിൽ നിന്നും ആഫ്രിക്കയിലുള്ള സംഘവുമായുള്ള ബന്ധത്തെക്കുറിച്ച്
വ്യക്തമായ തെളിവുകൾ എൻ ഐ എ ക്ക് ലഭ്യമായിരുന്നു .ഇതുകൂടി അന്വേഷണവുമായി ബന്ധപ്പെടുത്തി കൊണ്ടുവരാനുള്ള ശ്രമവും നടത്തുകയാണ് .യു എ ഇ കോൺസുലേറ്റിലെ അറ്റാഷെ നാടുവിട്ട സംഭവത്തെ കുറിച്ച് യു എ ഇ പോലീസിന്റെ സംയുക്ത സഹകരണത്തോടെ അന്വേഷണം നടത്താനും തീരുമാനമായിരിക്കുകയാണ് .
ഭീകരപ്രവർത്തനവുമായി കള്ളക്കടത്തു മാഫിയയ്ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായതിനാലാണ് അത്തരത്തിലൊരു നീക്കം കൂടി നടത്തുന്നത് .മൂവാറ്റുപുഴയിലെ കൈവെട്ടു സംഘത്തിലെ രണ്ടു പേർക്കും ടെറർ ഫണ്ടിങ് വഴി പണവും ആയുധവും ലഭിക്കുന്നുണ്ട് എന്ന പ്രാഥമിക സൂചന വന്ന സാഹചര്യത്തിൽ യു എ ഇ സർക്കാരും അന്വേഷണത്തിന് പരിപൂർണ്ണമായ സഹകരണം നൽകുമെന്നു വ്യക്തമായിരിക്കുകയാണ് .
സ്വർണക്കടത്തു കേസിൽ കസ്റ്റഡിയിൽ വാങ്ങിയ മുഴുവൻ പ്രതികളുടെയും ചോദ്യംചെയ്യൽ പൂർത്തിയാക്കിയതോടെയാണ് എൻഐഎ യും കസ്റ്റംസും മൊഴികളുടെ വിശദമായ പരിശോധന തുടങ്ങിയത് . തെളിവുകളുടെ അടിസ്ഥാനത്തിൽ മൊഴികളുടെ ശാസ്ത്രീയ പരിശോധനയാണ് നടത്തുന്നത്. മൊഴികളിലെ പൊരുത്തക്കേടിൽ പ്രതികൾ വിശദീകരണം നൽകേണ്ടിവരും.സ്വപ്നയും റമീസും ശിവശങ്കറും അന്വേഷണ സംഘത്തിന് നൽകിയ മൊഴികളിൽ നിരവധി പൊരുത്തക്കേടുണ്ട് .
അതിനാൽ തന്നെ അന്വേഷണ സംഘത്തെ ബോധപൂർവം വഴിതെറ്റിക്കാനുള്ള ശ്രമം പ്രതികളെ രക്ഷിക്കാൻ കൂടിയാണ് നടത്തുന്നത് എന്നത് വ്യക്തമാണ് .നിലവിൽ അന്വേഷണ സംഘത്തിന് ലഭ്യമായ തെളിവുകൾ ഇതിലും വലിയ സത്യങ്ങൾ കൊണ്ടുവന്നേക്കാം .അതിനാൽ തന്നെ അന്വേഷണ സംഘം കരുതലോടെ തന്നെയാണ് ഓരോ നീക്കവും നടത്തുന്നത് .
അന്തർദേശിയ ബന്ധവും ദുബായി ഇടപെടലും കൂടുതൽ വ്യക്തമാക്കാൻ
സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ എൻഐഎ വീണ്ടും കസ്റ്റഡിയിൽ വീണ്ടും ചോദ്യം ചെയ്യും. പ്രതികൾ ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. ഇവരുടെ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. പ്രതികൾ കടത്തിക്കൊണ്ടുവന്ന സ്വർണം കൈപ്പറ്റിയതായി സംശയമുള്ള ചിലരെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു.അവരിൽ നിന്നും ഹവാല ഇടപാടുകാരുടെ ഏകദേശ രൂപം വ്യക്തമായതാണ് സൂചന .
https://www.facebook.com/Malayalivartha