ഉത്ര വധക്കേസില്‍ സൂരജ് മാത്രം പ്രതി ..കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു..മൂന്നൂറ് രേഖകളും 252 സാക്ഷികളും ഉള്‍പ്പെടുന്ന ആയിരം പേജുള്ള കുറ്റപത്രം കൊലപാതകം,കൊലപാതക ശ്രമം,ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍,തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് സൂരജിനെതിരേ ചുമത്തിയിട്ടുള്ളത്....
ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനെ മാത്രം പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഗാര്‍ഹിക പീഡനത്തിനുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. മൂന്നൂറ് രേഖകളും 252 സാക്ഷികളും ഉള്‍പ്പെടുന്ന ആയിരം പേജുള്ള കുറ്റപത്രം കൊലപാതകം,കൊലപാതക ശ്രമം,ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍,തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് സൂരജിനെതിരേ ചുമത്തിയിട്ടുള്ളത്....
ഭർത്താവ് സൂരജിനെ മാത്രം പ്രതിയാക്കിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതക ശ്രമത്തിലും കൊലപാതകത്തിലും മറ്റുള്ളവർക്കു പങ്കുള്ളതായി പറയുന്നില്ല. കേസിലെ രണ്ടാം പ്രതിയായിരുന്ന പാമ്പ് പിടിത്തകാരൻ സുരേഷിനെ കോടതി നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.
കൊട്ടാരക്കര റൂറൽ എസ്പി എസ്. ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച രീതി പുനരാവിഷ്കരിച്ച് ശാസ്ത്രീയ തെളിവെടുപ്പുകള്‍ വരെ നടത്തിയാണ് അന്വേഷണ സംഘം കേസ് അന്വേഷിച്ചത് . രണ്ട് പ്രാവശ്യമാണ് ഉത്രക്ക് പാമ്പ് കടിയേല്‍ക്കുന്നത്. ഇതുരണ്ടും സൂരജ് കരുതിക്കൂട്ടി പണം തട്ടുന്നതിന് വേണ്ടി നടത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്
ഉത്രയെ കൊലപ്പെടുത്തിയതു താനാണെന്നു പ്രതി സൂരജ് അടൂർ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ മാധ്യമങ്ങൾക്കു മുന്നിൽ പരസ്യമായി കുറ്റസമ്മതം നടത്തിയിരുന്നു. ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല, ഞാനാ ചെയ്തത് എന്നു സൂരജ് പറഞ്ഞിരുന്നു .
എന്താണു ചെയ്യാനുള്ള കാരണം എന്ന ചോദ്യത്തിന് അങ്ങനെ ചെയ്തു എന്നുമാത്രമാണ് സൂരജ് മറുപടി നൽകിയത്. എന്താണു പ്രേരണ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നായിരുന്നു സൂരജിന്റെ മറുപടി.
ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വാങ്ങിയ അണലിയാണു പറക്കോട്ടെ വീട്ടിൽ ഉത്രയെ കടിച്ചതെന്നു സൂരജ് അന്വേഷണ സംഘത്തോടു സമ്മതിച്ചിട്ടുണ്ട്. ഫെബ്രുവരി 29-ന് സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയിൽ കണ്ടതും ഇതേ അണലിയാണ്.
ഉത്ര ഈ പാന്പിനെ കണ്ടു ഭയന്നു നിലവിളിക്കുകയും സൂരജ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി ടെറസിൽ കയറി പുറത്തേക്ക് എറിയുകയും ചെയ്തു. എന്നാൽ, പിന്നീട് സൂരജ് താഴെയിറങ്ങി ചാക്കെടുത്തു വിറകുപുരയിൽ വച്ചു.
ഈ പാമ്പിനെ മാർച്ച് രണ്ടിന് ഉത്രയുടെ ദേഹത്തേക്കു കുടഞ്ഞിട്ടു കടിപ്പിക്കുകയായിരുന്നു. രണ്ടിനു രാത്രി വീടിനു പുറത്തുവച്ച് ഉത്രയെപാമ്പു കടിച്ചുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഉത്രയ്ക്കു കടിയേറ്റതു മുറിയിൽ വച്ചാണെന്നു കുടുംബാംഗങ്ങൾക്ക് അറിയാമായിരുന്നെങ്കിലും അവർ ഇതു മറച്ചുവച്ചതായും അന്വേഷണസംഘം കണ്ടെത്തി.
82 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്....
https://www.facebook.com/Malayalivartha