ഇതല്ല ഇതിൽ കൂടുതൽ ചെയ്യുന്നതാണ് ഈ ഗവൺമെന്റ്; ആളുകളെ കൊന്നുകളയുന്ന ആളുകളാ പിന്നെയല്ലേ ഈ ഫയലിന്റെ കാര്യത്തിൽ; കത്തിയത് ഇ ഫയലിങ്ങിലുള്ളതല്ല, കത്തിപോയാൽ കത്തിപോയതാണ്...; ജോസഫ് വാഴക്കന്‍
സെക്രെട്ടറിയേറ്റിൽ തീപിടിച്ച് അരമണിക്കൂറിനുള്ളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റുരണ്ടു എംഎൽഎമാരും സംഭവ സ്ഥലത്ത് എത്തിയതിനു പിന്നിൽ അട്ടിമറി ഉണ്ടായതായി മന്ത്രി ഇ പി ജയരാജൻ ആരോപിച്ചിരുന്നു. സംഭവത്തിൽ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍. ഇ പി ജയരാജൻ ഇതിനു മറുപടി അര്ഹിക്കുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സെക്രട്ടറിയേറ്റിനു തീപിടിച്ചു എന്നറിഞ്ഞാൽ വിളിപ്പാടകലെ കണ്ടോൺമെൻറ് ഹൗസിൽ താമസിക്കുന്ന പ്രതിപക്ഷ നേതാവിന് അവിടെയെത്താൻ അഞ്ചു മിനിറ്റിൽ താഴെ മതി. പക്ഷെ അദ്ദേഹം കാര്യങ്ങളൊക്കെ തിരക്കിയതിനു ശേഷം അരമണിക്കൂർ കഴിഞ്ഞാണ് അവിടെ എത്തിയത്. ആദ്യം കാര്യം അന്വേഷിക്കാൻ പോയ എംഎൽഎ വിഎസ് ശിവകുമാറിനെ പോലീസ് തടഞ്ഞു. ചീഫ് സെക്രട്ടറി ഇറങ്ങി വന്നു നാടകം കളിക്കുന്നു, അത്രയൊക്കെ ആയപ്പോഴാണ് പ്രതിപക്ഷ നേതാവ് അവിടെ എത്തുന്നത്. അദ്ദേഹത്തെയും തടഞ്ഞു. തുടർന്ന് കുത്തിയിരുന്നു. ശേഷം ഹോം സെക്രട്ടറി അടക്കമുള്ളവർ ഇറങ്ങി വന്നു. അദ്ദേഹത്തെയും കൂടെയുണ്ടായിരുന്നവരെയും വിളിച്ചുകൊണ്ടുപോയി കാര്യങ്ങൾ കാണിച്ചു. ഇതാണ് സംഭവിച്ചത്. ജയരാജൻ ഉണ്ടയില്ലാ വെടി സ്ഥിരം പൊട്ടിക്കുന്നതാണ്. കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുന്ന രീതിയിൽ പ്രതികരിക്കുന്ന ആളാണ് അദ്ദേഹം.
തീക്കത്തിയ വിഷയത്തിൽ മൊത്തം അസ്വാഭാവികതയാണ്. രഹസ്യസ്വഭാവമുള്ള അനവധി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ സെൻട്രലൈസ്‌ഡ് എസി ആയ ഒരു ഓഫീസിൽ തീപിടിത്തം ഉണ്ടായതിൽ ദുരൂഹതയുണ്ട്. മാത്രമല്ല ഇതിനെല്ലാം ഇവിടെ ഇ ഫയലിംഗ് ഉണ്ടെന്നാണ് ചില മന്ത്രിമാർ പറഞ്ഞത്. എന്നാൽ ജി എ ടി പൊളിറ്റികളിലെ പല ഫയലുകളും താഴെത്തട്ടിൽ നിന്നും ഒറിജിനേറ്റ് ചെയ്തു വരുന്നവയല്ല. അവിടെ തന്നെയാണ് ഒറിജിനേറ്റ് ചെയ്യുന്നതും തീരുമാനമെടുക്കുന്നതും. അത് ഇ ഫയലിംഗ് അല്ല. കത്തിപോയാൽ കത്തിപോയതാണ്..
വളരെ രഹസ്യമായ പല രേഖകളും അവിടെ . ഉണ്ടായിരുന്നു.അതുകൊണ്ടാണല്ലോ എൻഐഎ പല രേഖകളും അവിടെ ചോദിച്ചത്. ആ ഫയലുകൾ കത്തിച്ചു. ഇതല്ല ഇതിൽ കൂടുതൽ ചെയ്യുന്നതാണ് ഈ ഗവൺമെന്റ്. ആളുകളെ കൊന്നുകളയുന്ന ആളുകളാ പിന്നെയല്ലേ ഈ ഫയലിന്റെ കാര്യത്തിൽ.......
കൂടുതൽ അറിയാൻ വീഡിയോ കാണൂ....
https://www.facebook.com/Malayalivartha