ഏഴുമാസമായി കാണാമറയത്ത് ; പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശോഭാസുരേന്ദ്രൻ മടങ്ങി വരണം എന്ന ആവശ്യം ശക്തം
ബി.ജെ.പിയുടെ സമരപരിപാടികളിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെയും മുഖ്യസാന്നിധ്യമായിരുന്ന ശോഭാസുരേന്ദ്രനെ ഇപ്പോൾ വെട്ടത്ത് കാണുന്നില്ല. . പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദത്തിലേക്ക് ശോഭാസുരേന്ദ്രന്റെ പേരും പറഞ്ഞുകേട്ടിരുന്നു. കെ. സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി വന്നതിന് പിന്നാലെ ശോഭ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത് . സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചപ്പോള്‍ ശോഭക്ക് വൈസ് പ്രസിഡന്റ് പദവിയായിരുന്നു നല്‍കിയത്. ടെലിവിഷന്‍ ചര്‍ച്ചകളിലെയും നിറ സാന്നിധ്യമായിരുന്ന ശോഭ ,എന്നാൽ ഏഴുമാസമായി അതിലും പങ്കെടുക്കുന്നില്ല. എന്താണ് കാരണമെന്ന് ചോദിക്കുകയാണ് പലരും. .ബിജെപി സംസ്ഥാന ഘടകത്തില്‍ തുടരുന്ന വിഭാഗീയതകള്‍ക്കിടെ പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷയായി ശോഭാ സുരേന്ദ്രന്‍.പുനഃസംഘടനയിലെ അതൃപ്തിയാണ് മാസങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കാന്‍ ശോഭയെ പ്രേരിപ്പിച്ചത്. എന്നാല്‍ ശോഭയുടെ അസാന്നിധ്യം സംബന്ധിച്ച ചോദ്യത്തിന് വ്യക്തതയുള്ള മറുപടി നല്‍കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും തയ്യാറായില്ല.
കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയത് മുതല്‍ ചേരിതിരിവ് പാര്‍ട്ടിയില്‍ രൂക്ഷമാണ്. ഇതിന് പുറമേ പുനഃസംഘടനയെ ചൊല്ലിയുള്ള അതൃപ്തി വേറെയും. ജനറല്‍ സെക്രട്ടറിയാകാനായിരുന്നു ശോഭ സുരേന്ദ്രന് താത്പര്യം. എന്നാല്‍ കിട്ടിയത് ഉപാധ്യക്ഷ സ്ഥാനം. ഇതാകട്ടെ സംഘടനയ്ക്കുള്ളില്‍ അപ്രസക്തമായ റോളായി മാറുകയും ചെയ്തു. ഇതോടെയാണ് പൊതുപരിപാടികളില്‍ നിന്നും ശോഭാ സുരേന്ദ്രന്‍ ഉള്‍വലിഞ്ഞ് തുടങ്ങിയത്.സ്വര്‍ണകടത്ത് കേസില്‍ സര്‍ക്കാരിന് എതിരെ ബിജെപി അണികള്‍ പ്രതിഷേധവുമായി തെരുവിലങ്ങിയപ്പോഴാണ് ശോഭയുടെ അസാന്നിധ്യം കൂടുതല്‍ പ്രകടമായത്. എന്നാല്‍ ഇതേകുറിച്ചുളള ചോദ്യത്തിന് കാര്യങ്ങള്‍ ശോഭാ സുരേന്ദ്രനോട് തന്നെ ചോദിക്കണമെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍റെ നിലപാട്.പൊതുപരിപാടികളില്‍ സജീവമല്ലാത്ത ശോഭാ സുരേന്ദ്രന്‍ പക്ഷേ ഇക്കാര്യത്തില്‍ ഇതുവരെ പരസ്യപ്രതികരണത്തിന് തുനിഞ്ഞിട്ടില്ല. കെ. സുരേന്ദ്രനെ അധ്യക്ഷനാക്കിയതില്‍ നേരത്തെ എം.ടി രമേശ്, എ. എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവരും അതൃപ്തരായിരുന്നു. എന്നാല്‍ ഇവരെല്ലാം ഇപ്പോള്‍ സംഘടനാ രംഗത്ത് സജീവമാണ്.
https://www.facebook.com/Malayalivartha