ഞാൻ മാത്രമല്ല ബിജെപി നേതാക്കൾ വരെയുണ്ട്! സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങാന്‍ പോകുന്നതിന്റെ അസ്വസ്ഥതയിലാണ് കോടിയേരിയെന്ന് ചെന്നിത്തല... നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പ്രചരിപ്പിക്കുയാണ്... ഈ സര്‍ക്കാരിനെതിരെ ഞാന്‍ പോരാടുന്നത് രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്... ഇവരുടെ കൈയില്‍ നിന്നും ഐ ഫോണ്‍ വാങ്ങേണ്ട ഗതികേട് എനിക്കില്ല! ചെന്നിത്തലയും കോടിയേരിയും നേർക്കുനേർ...

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വഴി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐ ഫോണ്‍ പാരിതോഷികം വാങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി കോടിയേരി രംഗത്തെത്തിയതോടെ നേതാക്കൾ തമ്മിൽ ആകെ പൊല്ലാപ്പാകുകയാണ്. കോണ്‍സുലേറ്റ് ജനറലിന്റെ പരിപാടിയില്‍ പങ്കെടുത്ത് പാരിതോഷികം വാങ്ങിയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് കോടിയേരി പറഞ്ഞത്. യൂണിടാക് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് ഐ ഫോണ്‍ നല്‍കിയെന്ന് വെളിപ്പെടുത്തിയത്.
ചെന്നിത്തല യു.എ.ഇ കോണ്‍സുലേറ്റിന്റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്തു. ആ സന്ദര്‍ഭത്തില്‍ ചെന്നിത്തലയ്ക്കും മറ്റുള്ളവര്‍ക്കും സമ്മാനിക്കുന്നതിനായി സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം ഐ ഫോണ്‍ നല്‍കിയെന്നാണ് യൂണിടാക് കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാഥിതിയായി ചെന്നിത്തല പങ്കെടുത്തുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
സ്വപ്‌ന സുരേഷിന്‍െ്‌റ കൂടെ ഈ പരിപാടിയില്‍ പങ്കെടുത്തുവെന്ന കാര്യം സത്യവാങ്മൂലത്തോട് കൂടി പുറത്തുവന്നിരിക്കുകയാമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ആ പരിപാടിയില്‍ പങ്കെടുത്ത് പാരിതോഷികം വാങ്ങിയെന്നതും കോടതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. അതിനര്‍ത്ഥം കോണ്‍സുലേറ്റ് ജനറലിന്റെ പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പാരിതോഷികം വാങ്ങിയെന്നാണ്.
അങ്ങനെ പാരിതോഷികം വാങ്ങിയതിനെയാണ് അദ്ദേഹം ഇത്രയും കാലം എതിര്‍ക്കുകയും അത് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ഈന്തപ്പഴവും ഖുര്‍ആനും വാങ്ങുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവെങ്ങനെയാണ് ഐ ഫോണ്‍ വാങ്ങിക്കുന്നത്.
അത് പ്രോട്ടോക്കോള്‍ ലംഘനമല്ലേയെന്നും കോടിയേരി ചോദിച്ചു. ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തലയും അങ്ങനെയാണെങ്കില്‍ രാജിവയ്‌ക്കേണ്ടേ. പക്ഷേ അദ്ദേഹം പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കണമെന്ന് താന്‍ പറയില്ല. കാരണം അദ്ദേഹം പ്രതിപക്ഷ നേതാവായി തുടരുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്നും അദ്ദേഹം ആ സ്ഥാനത്ത് തുടരട്ടെ എന്നും കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നിപ്പോള്‍ മനസ്സിലായില്ലേ എന്നും കോടിയേരി ചോദിച്ചു.
സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം യൂണീടാക് യു.എ.ഇ കോണ്‍സുലേറ്റിന് വാങ്ങി നല്‍കിയ ഐ ഫോണ്‍ പാരിതോഷികമായി വാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടിയ കോടിയേരി ബാലകൃഷ്ണനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തുകയും ചെയ്തു. സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങാന്‍ പോകുന്നതിന്റെ അസ്വസ്ഥതയിലാണ് കോടിയേരിയെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ താന്‍ പങ്കെടുക്കാന്‍ അതെങ്ങനെ പ്രോട്ടോക്കോള്‍ ലംഘനമാകും.
എനിക്കൊപ്പം ബി.ജെ.പി നേതാവ് ഒ. രാജഗോപാലും സി.പി.എം നേതാവ് എം. വിജയകുമാറും ഉണ്ടായിരുന്നു. അവരൊക്കൊ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണോ കോടിയേരി പറയുന്നത്. താന്‍ കാരാട്ട് റസാഖിന്റെ മിനി കൂപ്പറില്‍ കയറിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. തനിക്ക് വാങ്ങിയെന്ന് പറയുന്ന ഐ ഫോണ്‍ ഐ.എം.ഇ.ഐ നമ്ബര്‍ പരിശോധിച്ച് ആരാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തണം.
ഇക്കാര്യം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പ്രചരിപ്പിക്കുയാണ്. ഈ സര്‍ക്കാരിനെതിരെ ഞാന്‍ പോരാടുന്നത് രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. ഇവരുടെ കൈയില്‍ നിന്നും ഐ ഫോണ്‍ വാങ്ങേണ്ട ഗതികേട് തനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























