യുഎഇ ദിനാഘോഷത്തിനിടെ ഐ ഫോൺ കിട്ടിയവരുടെ ഫോട്ടോ സഹിതം തെളിവുകൾ പുറത്ത് വിട്ട് ചെന്നിത്തല! കോടിയേരി പെട്ടു.. മകൻ കുരിക്കിലായ വേദനയ്ക്ക് പിന്നാലെ ചെന്നിത്തലയെ വലിച്ച് കീറി! കട്ടയ്ക്ക് ചെന്നിത്തല... ഫോട്ടോ പുറത്ത് വിട്ടതോടെ കോടിയേരി നെട്ടോട്ടത്തിൽ...

ഐ ഫോണ്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വപ്ന നല്‍കിയെന്ന് പറയുന്ന അഞ്ച് ഫോണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നാണ് ചെന്നിത്തല പറയുന്നത്. ഡി.ജി.പിക്ക് ചെന്നിത്തല പരാതി നല്‍കിയിരിക്കകുയാണ്. സ്വപ്നക്ക് വാങ്ങി നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് രമേശ് ചെന്നിത്തലക്ക് ലഭിച്ചതായി പറഞ്ഞത് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു. അതേസമയം കോടിയേരിയുടെ വായ അടപ്പിച്ച് കൊണ്ടായിരുന്നു ചെന്നിത്തലയുടെ പത്ര സമ്മേളനം.
യുഎഇ ദിനാഘോഷത്തിനിടെ ഐ ഫോൺ കിട്ടിയവരുടെ ഫോട്ടോ സഹിതമാണ് ചെന്നിത്തല തെളിവുകൾ പുറത്ത് വിട്ടിരിക്കുന്നത്. 2019 ഡിസംബര്‍ രണ്ടിന് നടന്ന യുഎഇ ദിനാഘോഷത്തിന്‍റെ ചിത്രങ്ങൾ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വാര്‍ത്താ സമ്മേളനം. ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എ.പി രാജീവൻ അടക്കം മൂന്ന് പേര്‍ക്കാണ് ആ ചടങ്ങിൽ വച്ച് ഫോൺ സമ്മാനമായി കിട്ടിയത്.
എ.പി രാജീവൻ അഡീഷണൽ പ്രോട്ടോകോൾ ഓഫീസറാണ്. ലക്കി ഡിപ്പ് വഴിയായിരുന്നു സമ്മാനം നൽകിയത്. രാജീവൻ സമ്മാനം വാങ്ങിയത് തെറ്റാണെന്ന് പറയുന്നില്ലെന്നും കോൺസുൽ ജനറൽ ആണ് ലക്കി ഡിപ്പ് സമ്മാനം കൊടുക്കാൻ ആവശ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തന്‍റെ സ്റ്റാഫിൽ പെട്ട ഹബീബിന് ലക്കി ഡിപ്പിൽ വാച്ച് സമ്മാനമായി കിട്ടിയിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രോട്ടോകോൾ ലംഘനത്തെ കുറിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവര്‍ ആരോപണം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു.
വിവാദങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് അന്നത്തെ ആ ചടങ്ങിൽ പങ്കെടുത്തത്. പ്രോട്ടോകോൾ ലംഘനം ഉറപ്പാക്കേണ്ട പ്രോട്ടോകോൾ ഉദ്യോഗസ്ഥന് തന്നെ ഫോൺ സമ്മാനമായി കിട്ടിയതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷ നേതാവ് ഐ ഫോൺ സമ്മാനമായി വാങ്ങിയെന്ന സന്തോഷ് ഈപ്പന്‍റെ വാദം ശുദ്ധ അസംബന്ധമാണ്. ഒരു ഫോൺ എവിടെയാണെന്ന് ഇപ്പോൾ കണ്ടെത്താനായി. മറ്റ് രണ്ട് ഫോണുകൾ എവിടെയാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. അത് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എന്നല്ല ആര്‍ക്കെതിരെയും വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കാറില്ല. ഇന്നലെ കോടിയേരിക്കെതിരെ ആക്ഷേപം ഉന്നയിക്കേണ്ടി വന്നത് സഹികെട്ടത് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു. ആക്ഷേപങ്ങൾ അതിര് കടക്കുകയാണ്. വ്യക്തിപരമായും കുടുംബാംഗങ്ങളെ കുറിച്ചും എന്തിനധികം 23 വര്‍ഷം മുൻപ് മരിച്ച് പോയ അച്ഛനെ കുറിച്ച് വരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ എത്രകണ്ട് ക്ഷമിക്കാനാകുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കോണ്‍സുലേറ്റ് ജനറലിന്റെ പരിപാടിയില്‍ പങ്കെടുത്ത് പാരിതോഷികം വാങ്ങിയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് കോടിയേരി രമേശിനെതിരെ തുറന്നടിച്ചത്. ചെന്നിത്തല യു.എ.ഇ കോണ്‍സുലേറ്റിന്റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്തു. ആ സന്ദര്‍ഭത്തില്‍ ചെന്നിത്തലയ്ക്കും മറ്റുള്ളവര്‍ക്കും സമ്മാനിക്കുന്നതിനായി സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം ഐ ഫോണ്‍ നല്‍കിയെന്നാണ് യൂണിടാക് കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാഥിതിയായി ചെന്നിത്തല പങ്കെടുത്തുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
സ്വപ്‌ന സുരേഷിന്‍െ്‌റ കൂടെ ഈ പരിപാടിയില്‍ പങ്കെടുത്തുവെന്ന കാര്യം സത്യവാങ്മൂലത്തോട് കൂടി പുറത്തുവന്നിരിക്കുകയാമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ആ പരിപാടിയില്‍ പങ്കെടുത്ത് പാരിതോഷികം വാങ്ങിയെന്നതും കോടതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. അതിനര്‍ത്ഥം കോണ്‍സുലേറ്റ് ജനറലിന്റെ പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പാരിതോഷികം വാങ്ങിയെന്നാണ്.
അങ്ങനെ പാരിതോഷികം വാങ്ങിയതിനെയാണ് അദ്ദേഹം ഇത്രയും കാലം എതിര്‍ക്കുകയും അത് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ഈന്തപ്പഴവും ഖുര്‍ആനും വാങ്ങുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവെങ്ങനെയാണ് ഐ ഫോണ്‍ വാങ്ങിക്കുന്നത്.
അത് പ്രോട്ടോക്കോള്‍ ലംഘനമല്ലേയെന്നും കോടിയേരി ചോദിച്ചു. ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തലയും അങ്ങനെയാണെങ്കില്‍ രാജിവയ്‌ക്കേണ്ടേ. പക്ഷേ അദ്ദേഹം പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കണമെന്ന് താന്‍ പറയില്ല. കാരണം അദ്ദേഹം പ്രതിപക്ഷ നേതാവായി തുടരുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്നും അദ്ദേഹം ആ സ്ഥാനത്ത് തുടരട്ടെ എന്നും കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നിപ്പോള്‍ മനസ്സിലായില്ലേ എന്നും കോടിയേരി ചോദിച്ചു.
https://www.facebook.com/Malayalivartha


























