കർഷക സ്നേഹിയായ അന്തരിച്ച ജസ്റ്റിസ്റ്റ് പി എ മുഹമ്മദ് ; അഡ്വക്കേറ്റ് ജോൺസൺ മനയാനി

ജസ്റ്റിസ്റ്റ് പി എ മുഹമ്മദിന്റെ വിയോഗം എനിക്ക് ഒരു ജ്യേഷ്ഠ സഹോദരന്റെ വിടവാങ്ങലിനു തുല്യമാണ്. 1979 ൽ ഞാൻ എറണാകുളത്ത് വന്നകാലത്തുതന്നെ പരിചയപെട്ടു. സോഷ്യലിസ്റ്റ് പ്രസ്ഥാന പ്രവർത്തകനായിരുന്ന തലശേരി മുഹമ്മദ് എന്ന വിളിപ്പേരുള്ള അദ്ദേഹം ജീവിതത്തിലും പ്രവൃത്തിയിലും ഒരു സോഷ്യലിസ്റ്റായിരുന്നു. തന്റെ കേസുകളും മണിക്കൂറുകൾ വാദിക്കുന്ന മുഹമ്മദ് സാറിന്റെ വാഗ്വാദ ശൈലിയെ പലപ്പോഴും ഞാൻ പരിഹസിച്ചിരുന്നു. അതിലദ്ദേഹം ഒട്ടും പരിഭവിച്ചിട്ടില്ല. ജസ്റ്റിസ് നിയമന ഉത്തരവ് കിട്ടിയ ദിവസം അന്നത്തെ ഹൈക്കോടതി വായനശാലയിലേക്ക് കയറിവന്ന്, മനയാനി ഞാൻ ജഡ്ജിയായി എന്നറിയിച്ചു. എന്റെ മറുപടി, ഞങ്ങളുടെ ഒരു കേസും അങ്ങേക്ക് തള്ളാൻ കഴിയുകയില്ലല്ലോ ? സാറിന്റെ കേസുകൾ വച്ചുനോക്കിയാൽ ഞങ്ങളുടെ കേസുകളെല്ലാം നല്ലതല്ലേ ? കേട്ടുനിന്ന കേളു നമ്പ്യാർ സാർ എന്നെ വഴക്കുപറഞ്ഞു. മുഹമ്മദ് സാർ ഒരുപരിഭവവും കാണിച്ചില്ല. മനയാനിക്ക് എന്തും പറയാനുള്ള അവകാശമുണ്ട്. പറഞ്ഞോളൂ.
അദ്ദേഹം നയിച്ച ഫുൾ ബെഞ്ചാണ് പ്രശസ്തമായ പട്ടയ കേസ് വാദം കേട്ടത്. 35 ദിവസത്തോളം നീണ്ടുനിന്ന വാദ മുഖങ്ങൾ. വനഭൂമിയിലെ കുടിയേറ്റക്കാരായ 16 കർഷകർക്ക് വേണ്ടിയാണ് ഞാൻ ഹാജരായത്. പട്ടയക്കേസ് എന്നറിയപ്പെടുന്ന മേൽ കേസ് കർഷക സമരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ്. കേസ് വാദം കേട്ടത് അന്തരിച്ച പിഎ മുഹമ്മദ് നയിച്ച ഫുൾ ബെഞ്ചാണ്. വാദം കേട്ട മറ്റു ജഡ്ജിമാർ ജസ്റ്റിസ് ജി ശിവരാജൻ, ജസ്റ്റിസ് എച്ച് ആർ ഹരിഹരൻ എന്നിവർ. ഈ സുപ്രധാന വിധി വന്നത് 1999 ഒക്ടോബർ ഏഴിന്. ഇന്നത്തേക്ക് 21 കൊല്ലം മുൻപ്. മേൽവിധി 2000 (1) ILR 677 -782 വരെ പേജുകളിൽ കാണാം. 105 ഓളം പേജുവരുന്ന വിധിന്യായം. അദ്ദേഹത്തിന്റെ കര്ഷകരോടുള്ള സ്നേഹവായ്പ്പ് വിധി ന്യായത്തിൽ വിശദീകരിക്കുന്നുണ്ട്. കർഷക പുത്രനായ എനിക്ക് ഒന്നേ ചെയ്യുവാനുള്ളു, അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുക. മേൽവിധി പിന്നീട് സുപ്രീം കോടതി ശരിവച്ചു.
https://www.facebook.com/Malayalivartha



























