മീശ ചുരുട്ടി സിങ്കം... ജയിലിലെ നിയന്ത്രണങ്ങളില്‍ മനപ്രയാസം പരാതിയാക്കി ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന് നല്‍കി സ്വപ്ന സുരേഷ്; പരാതി ലഭിച്ചയുടന്‍ അട്ടക്കുളങ്ങര ജയിലിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് ദക്ഷിണമേഖലാ ഡിഐജി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ പോലീസ് ഉദ്യോഗസ്ഥനാണ് സിങ്കം എന്നറിയപ്പെടുന്ന ഋഷിരാജ് സിംഗ്. കള്ളന്‍മാരേയും കൊള്ളക്കാരേയും നിലയ്ക്ക് നിര്‍ത്തുന്ന ഋഷിരാജ് സിംഗിന്റെ പ്രകടനം മലയാളികളെ എന്നും അമ്പരപ്പിച്ചിട്ടുണ്ട്. അവസാനമായി തൃശൂരില്‍ അമ്പിളിക്കല ജയിലില്‍ മയക്കുമരുന്ന് കേസിലെ പ്രതിയെ തല്ലിക്കൊന്ന കേസിലും ഋഷിരാജ് സിംഗിന്റെ കര്‍ശന നടപടി നമ്മള്‍ കണ്ടതാണ്. ജയില്‍ ഡിജിപിയായ ഋഷിരാജ് സിംഗിന് ഈ കൊറോണ കാലത്ത് തൃശൂര്‍ വരെ പോകേണ്ട കാര്യമില്ല. എങ്കിലും നീതി നടപ്പാക്കാന്‍ അന്വേഷണം ഏറ്റെടുത്ത് തൃശൂരലെത്തി സകലരേയും ചോദ്യം ചെയ്തു. തുടര്‍ന്നാണ് ജയില്‍ സൂപ്രണ്ട് തെറിച്ചത്.
അങ്ങനെയുള്ള ഋഷിരാജ് സിംഗിനടുത്താണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പരാതി നല്‍കിയത്. വിയ്യൂര്‍ വനിതാ ജയിലിലെ കടുത്ത നിയന്ത്രണങ്ങള്‍ തനിക്ക് മാനസിക പ്രയാസമുണ്ടാക്കിയെന്നും, അത്തരം നിയന്ത്രണങ്ങള്‍ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലെങ്കിലും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് ഋഷിരാജ് സിംഗിന് പരാതി നല്‍കിയത്. വിയ്യൂരില്‍ മറ്റുള്ളവരോട് സംസാരിക്കാനും ഇടപെടാനും അനുവദിക്കാത്ത നിയന്ത്രണമായിരുന്നുവെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് പരാതി പൂഴ്ത്തിയില്ല. മറിച്ച് അന്വേഷിച്ച് നടപടിയെടുക്കാനാണ് ഋഷിരാജ് സിംഗ് പറഞ്ഞത്. തുടര്‍ന്ന് ദക്ഷിണമേഖലാ ഡിഐജി ഇന്നലെ അട്ടക്കുളങ്ങര ജയിലിലെ സാഹചര്യങ്ങള്‍ പരിശോധിച്ചു. ബാക്കി നടപടി പിന്നാലെ വന്നുകൊള്ളും.
കൊഫെപോസ ചുമത്തിയതിനെത്തുടര്‍ന്ന് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനാണ് സ്വപ്നയെയും കൂട്ടുപ്രതി സന്ദീപിനെയും തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റിയത്. സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. റിമാന്‍ഡ് പ്രതിയായ സ്വപ്നയെ അട്ടക്കുളങ്ങരയില്‍ ഒരു സെല്ലില്‍ തനിച്ചാണ് പാര്‍പ്പിക്കുക. കൊവിഡ് വ്യാപനം കാരണം 750 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള അട്ടക്കുളങ്ങരയില്‍ നിലവില്‍ 27 തടവുകാരേയുള്ളൂ. ഭൂരിഭാഗം തടവുകാര്‍ക്കും ജാമ്യവും പരോളും നല്‍കി.
പ്രത്യേക സൗകര്യങ്ങളൊന്നും സ്വപ്ന ആവശ്യപ്പെട്ടിട്ടില്ല. താത്പര്യമുണ്ടെങ്കില്‍ ജയില്‍ ജോലികള്‍ക്ക് നിയോഗിക്കും.യു.എ.പി.എ ചുമത്തപ്പെട്ട പ്രതിയായതിനാല്‍ കര്‍ശന സുരക്ഷയാണ് സ്വപ്നയ്ക്ക് ജയിലില്‍. 24 മണിക്കൂറും നിരീക്ഷണമുണ്ടാവും. ജയിലിന് പുറത്ത് പുരുഷ പൊലീസിന്റെ സുരക്ഷയുമുണ്ട്. കരുതല്‍ തടങ്കലിലാണെങ്കിലും കൊഫെപോസ ബോര്‍ഡിന് അപ്പീല്‍ നല്‍കാം. സ്വപ്നയ്ക്ക് കര്‍ശന സുരക്ഷയൊരുക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു വിയ്യൂരിലെ കടുത്ത നിയന്ത്രണങ്ങള്‍ .
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റിയത്. ഗുരുതര കൊഫെപോസ കുറ്റമായതിനാലാണ് ശക്തമായ ബന്ദവസുള്ള ജയിലുകളിലേക്ക് മാറ്റിയത്.
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരെ പത്തനംതിട്ട ജയിലില്‍നിന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുരക്ഷാ കാരണങ്ങളാല്‍ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. സരിത അട്ടകുളങ്ങരയിലും വാര്‍ത്തയാക്കി. സരിതാ നായരെ കാണാന്‍ ആയുധങ്ങളുമായി അട്ടക്കുളങ്ങര ജയിലില്‍ ഒരു സംഘം ജീപ്പിലെത്തിയത് വലിയ വിവാദമായി. സംഘത്തില്‍ ഉണ്ടായിരുന്നവരുടെ കയ്യില്‍ തോക്ക് കണ്ടതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചെങ്കിലും സംഘം രക്ഷപ്പെട്ടു. സരിതയെ അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുവന്ന ദിവസം അവരെ കാണുന്നതിനായി രാഷ്ട്രീയക്കാരടക്കം 150 പേരുടെ അപേക്ഷയാണ് ലഭിച്ചത്. ഇവരില്‍ പല പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്. ലണ്ടനില്‍ നിന്നടക്കം ജയിലിലേക്ക് വി.ഐ.പികളുടെ ഫോണ്‍ കോളുകള്‍ വന്നിരുന്നു. മാത്രമല്ല അട്ടക്കുളങ്ങര ജയിലില്‍ നിന്ന് കോടതിയിലേക്ക് പോയപ്പോഴാണ് സരിതയുടെ സാരികളുടെ ഭംഗികള്‍ മലയാളികള്‍ കണ്ടതും ആസ്വദിച്ചതും താരമായതും. അതേ അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്ന മനപ്രയാസം മാറാനുള്ള വഴി തേടുന്നത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























