Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ആശാന്റെ നടുവേ... ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതോടെ ഓര്‍ത്തോ ഐസിയുവില്‍ നിന്നും സുഖ ചികിത്സയ്ക്കായി ആയുര്‍വേദ കേന്ദ്രത്തില്‍; കസ്റ്റംസിന്റെ മനസാക്ഷിയെ ഐഎഎസ് ബുദ്ധി കൊണ്ട് തോല്‍പ്പിച്ചതില്‍ പരക്കെ പ്രതിഷേധം; ശിവശങ്കറിനെതിരെ ഇനിയൊരു വിട്ടുവീഴ്ചയും വേണ്ടന്നുറച്ച് അന്വേഷണ സംഘം

20 OCTOBER 2020 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

ഒരു ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ പല തെളിവുകളും ഉണ്ടായിട്ടും പരമാവധി ഇളവുകള്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറിന് ദേശീയ അന്വേഷണ ഏജന്‍സികള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ശിവശങ്കരനാകട്ടെ അത് മുതലെടുത്തു. അറസ്റ്റ് ചെയ്യുമെന്ന് കണ്ടതോടെ ബോധക്കേട് അഭിനയിച്ച് ഭാര്യയുടെ ആശുപത്രിയായ തിരുവനന്തപുരം പിആര്‍എസില്‍ എത്തി. നെഞ്ചുവേദന ഇല്ലെന്നായതോടെ അവിടെ നിന്ന് മെഡിക്കല്‍ കോളേജില്‍ നടുവേദനയുമായെത്തി. പിന്നീടത് പുറം വേദനയായായി. ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതോടെ സുഖ ചികിത്സയ്ക്കായി ആയുര്‍വേദ കേന്ദ്രത്തിലും പോയി.

കസ്റ്റംസിനെ പറ്റിച്ച് അറസ്റ്റ് തടഞ്ഞതില്‍ രാജ്യരക്ഷാ ഉപദേഷ്ടാവ് കട്ട കലിപ്പിലാണ്. ശിവശങ്കറിനെതിരെ പരമാവധി തെളിവുകളുമായി ജാമ്യ ഹര്‍ജി തള്ളാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. കാര്യമായ ആരോഗ്യ പ്രശ്‌നമില്ലാതെ ഐ.സി.യുവിലായതും, അറസ്റ്റ് തടഞ്ഞതോടെ ആശുപത്രി വിട്ടതും കസ്റ്റംസ് കോടതിയെ ധരിപ്പിക്കും. ഡോളര്‍കടത്ത്, കള്ളപ്പണ ഇടപാടുകളില്‍ ശിവശങ്കറിനെതിരായ തെളിവുകള്‍ കസ്റ്റംസും ഇ.ഡിയും സീല്‍ വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. ശിവശങ്കറിന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ സ്വപ്നയ്ക്ക് 1.9ലക്ഷത്തിന്റെ ഡോളര്‍ കിട്ടുമായിരുന്നില്ലെന്ന് കസ്റ്റംസ് നിലപാടെടുക്കും. ശിവശങ്കറിനെ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ടുപോവില്ലെന്നും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അറിയിക്കും ഡോളര്‍ മാറി നല്‍കിയ ബാങ്ക് മാനേജരെ മാപ്പുസാക്ഷിയാക്കി കേസ് ശക്തിപ്പെടുത്താനും ശ്രമിക്കും.

കസ്റ്റംസ് ചോദ്യംചെയ്യലിന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവെ രക്തസമ്മര്‍ദ്ദം കുതിച്ചുകയറിയും നെഞ്ചുവേദന കലശലായും നടുവേദനയോടെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട എം.ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ ഹൈക്കോടതി വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞതോടെയാണ് രോഗം മാറിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ യോഗം ചേര്‍ന്ന മെഡിക്കല്‍ കോളേജാശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടത്ര രോഗമില്ലെന്ന് വിലയിരുത്തിയതിനെത്തുടര്‍ന്ന് വൈകിട്ട് ശിവശങ്കര്‍ ആശുപത്രി വിട്ടു.

വൈകിട്ട് അഞ്ചോടെ ശിവശങ്കര്‍ തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ച്ചയായി കൊച്ചിയിലേക്ക് കാര്‍ യാത്ര നടത്തിയതിന്റെ നടുവേദനയുള്ളതിനാലാണിത്. അവിടെ അഡ്മിറ്റ് ചെയ്ത ശിവശങ്കറിന് തിരുമ്മല്‍ അടക്കമുള്ള ചികിത്സ നല്‍കും. 23വരെ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞെങ്കിലും, അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കഴിയുമായിരുന്നു. ആയുര്‍വേദ ചികിത്സയിലായതിനാല്‍ ചോദ്യം ചെയ്യല്‍ ഒഴിവാക്കിയേക്കും.

ശിവശങ്കറിന്റെ നടുവേദന ഗുരുതരമല്ലെന്നും, വേദനസംഹാരി കഴിച്ച് വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്നുമാണ് മെഡിക്കല്‍ കോളേജാശുപത്രി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. നേരത്തേ, ഡിസ്‌കിന് വേദനയുണ്ടായപ്പോള്‍ രണ്ടുവട്ടം നട്ടെല്ലില്‍ ഇന്‍ജക്ഷന്‍ എടുത്തിട്ടുണ്ടെന്ന് ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. ഈ കുത്തിവയ്പുകളും തുടര്‍ച്ചയായ യാത്രകളുമാണ് വേദനയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ന്യൂറോസര്‍ജറി, ഓര്‍ത്തോ, കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ വിദഗ്ദ്ധപരിശോധനയ്ക്ക് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.

കരമനയിലെ ആശുപത്രിയില്‍ എം.ആര്‍.ഐ, സി.ടി പരിശോധനകളില്‍ ഡിസ്‌കിന് തള്ളല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ഗൗരവസ്വഭാവത്തിലുള്ളതല്ലെന്നും, ഏതാനും ദിവസത്തെ വിശ്രമം മതിയെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. നടുവേദന മാത്രമുള്ള ശിവശങ്കറിനെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരാന്‍ അനുവദിക്കുന്നത് കസ്റ്റംസ് നടപടികളില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ഒത്തുകളിയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള നാടകമാണെന്ന് കസ്റ്റംസും ആക്ഷേപമുന്നയിച്ചിരുന്നു. ഇതോടെയാണ് ആശുപത്രി വിട്ടത്. എന്തായാലും ഇനിയുള്ള നാളുകള്‍ ശിവശങ്കറെ സംബന്ധിച്ച് അത്ര ശുഭകരമല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (3 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (3 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (4 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (4 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (5 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (5 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (5 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (5 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (6 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (7 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (7 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (7 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (8 hours ago)

Malayali Vartha Recommends