ഇനി ചോദ്യം ചെയ്യലുമില്ല, അറസ്റ്റുമില്ല! അതൊക്കെ ആശുപത്രിക്ക് പുറത്ത്... ഇനി സുഖവാസം; കോടതി തീരുമാനം വരുന്നത് വരെയും ആശുപത്രിയില്‍ ചികിത്സ... വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളജിലേക്ക് ചികിത്സ മാറ്റാനുള്ള സാധ്യത...

ഇന്നലെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ കോടതി തീരുമാനം വരുന്നത് വരെയും ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നേക്കും. 23 വരെ അറസ്റ്റ് തടഞ്ഞ സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയും കുറവാണ്. നിലവില്‍ വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലാണ് ശിവശങ്കര്‍. ഇതിനിടെ, തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളജിലേക്ക് ചികിത്സ മാറ്റാനുള്ള സാധ്യതയും തേടുന്നുണ്ട്.
അതേസമയം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് യു.എ.ഇ. കോൺസുലേറ്റിൽനിന്ന് രാജിവെച്ചതല്ല അവരെ പുറത്താക്കിയതാണെന്ന് എം. ശിവശങ്കറിന്റെ മൊഴി. യു.എ.ഇ. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയുടെ സംശയാസ്പദ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സ്വപ്‌ന അറിഞ്ഞതാണു കാരണം. ഇത് യു.എ.ഇ. സർക്കാർ അറിയാതിരിക്കാൻ അൽസാബി എടുത്ത മുൻകരുതലാണ് പുറത്താക്കലെന്നാണ് ശിവശങ്കർ കസ്റ്റംസിനും ഇ.ഡി.ക്കും നൽകിയ മൊഴികളിലുള്ളത്. പ്രാഥമിക കുറ്റപത്രത്തിൽ പോലുമില്ലാതിരുന്ന കാര്യമാണ് ഇതോടെ വെളിച്ചത്തുവരുന്നത്. കോൺസൽ ജനറലിലേക്ക് അന്വേഷണം നീങ്ങേണ്ടതിന്റെ അനിവാര്യതയും ഈ മൊഴികൾ ചൂണ്ടിക്കാട്ടുന്നു.
കോടതിയിൽ ഇ.ഡി. നൽകിയ കുറ്റപത്രത്തിൽ, എന്തുകൊണ്ട് സ്വപ്‌ന യു.എ.ഇ. കോൺസുലേറ്റിലെ ജോലി ഉപേക്ഷിച്ചുവെന്നു രേഖപ്പെടുത്തിയിരുന്നില്ല. ഓഗസ്റ്റ് ഏഴിന്റെ ചോദ്യംചെയ്യലിലാണ് കോൺസുലേറ്റിലെ ജോലി ഉപേക്ഷിച്ചതിനെക്കുറിച്ച് ഇ.ഡി. ഉദ്യോഗസ്ഥർ സ്വപ്‌നയോടു ചോദിച്ചത്. രാജിവെച്ചത് 2019 സെപ്റ്റംബറിലാണെന്ന് ഉത്തരം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അനുബന്ധ ചോദ്യമായ ‘എന്തിന് രാജിവെച്ചു’വെന്നതിന് മറുപടി നൽകിയതായി രേഖപ്പെടുത്തിയിരുന്നില്ല. ശിവശങ്കറിനെ ജൂലായ് 14-ന് കസ്റ്റംസ് തിരുവനന്തപുരത്ത് ചോദ്യംചെയ്തിരുന്നു. ഈ മൊഴികളിലാണ് സ്വപ്‌നയുടെ ‘രാജി’യെക്കുറിച്ച് പരാമർശമുള്ളത്. ‘‘കോൺസൽ ജനറലിന് ചില സംശയാസ്പദ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതേക്കുറിച്ചറിയാവുന്ന കോൺസുലേറ്റിലെ ഏക വ്യക്തി സ്വപ്‌നയായിരുന്നു. കോൺസൽ ജനറലിന് സ്ഥലംമാറ്റമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നു. തുടർന്ന് വരുന്ന കോൺസൽ ജനറലിലേക്ക് വിവരങ്ങൾ എത്താതിരിക്കാൻ സ്വപ്നയെ പുറത്താക്കാൻ അൽസാബി തീരുമാനിച്ചതായി മൊഴിയിൽ പറയുന്നു. സ്വപ്‌നയുടെ പുറത്താകലിനുശേഷവും കോൺസൽ ജനറലിന് മാറ്റമുണ്ടായില്ല. കോൺസുലേറ്റിന്റെ ജോലികൾ ചെയ്യാൻ സ്വപ്നയെത്തന്നെ നിയോഗിച്ചു.
ഇതിന് സ്വപ്‌നയ്ക്ക് ശമ്പളമായി ഒന്നും നൽകിയില്ല. കോൺസുലേറ്റിലെ ജോലി ഉപേക്ഷിച്ച ശേഷമാണ് സ്വപ്‌നയും സംഘവും സ്വർണക്കടത്ത് തുടങ്ങിയത്. കോൺസുലേറ്റിലെ ചിലരുടെ സഹായമില്ലാതെ ഈ രീതിയിൽ സ്വർണക്കടത്ത് നടത്താൻ കഴിയില്ലെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഇ.ഡി.ക്ക് ശിവശങ്കർ ഓഗസ്റ്റ് 12-നു നൽകിയ മൊഴിയിലും ഇക്കാര്യത്തെക്കുറിച്ചു സൂചനയുണ്ട്. ‘‘കോൺസുലേറ്റിലെ ജോലിയിൽ സ്വപ്‌ന പല പ്രശ്നങ്ങളും നേരിട്ടിരുന്നതായി എനിക്കറിയാം. രാജിവെക്കാൻ അവരോട് കോൺസുലേറ്റിൽനിന്ന് ആവശ്യപ്പെട്ടതാണ്. ഇതിൽ സ്വപ്‌ന തകർന്നുപോയിരുന്നതായും ശിവശങ്കർ ആവർത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha























