കഴിഞ്ഞ എട്ടു മാസമായി ഈ സഹോദരങ്ങള്‍ കോവിഡ് രോഗികള്‍ക്കൊപ്പമാണ്; കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ സേവനം ഇപ്പോഴും തുടരുന്നു
കേരളത്തിൽ കോവിഡ് പടരാൻ തുടങ്ങിയിട്ട് ഇപ്പോൾ എട്ടു മാസം കഴിയുന്നു. എന്നാൽ മലയാളികളെ ഞെട്ടിച്ച് ഈ സഹോദരന്മാർ . കഴിഞ്ഞ എട്ടു മാസമായി ഈ സഹോദരങ്ങള്‍ കോവിഡ് രോഗികള്‍ക്കൊപ്പമാണ്. ഭക്ഷണം വിളമ്പുക , മരുന്ന് എത്തിക്കുക , ശുചീകരിച്ചും കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകുന്നത് പിലിക്കോട് വറക്കോട്ട് വയലിലെ ഇരട്ട സഹോദരങ്ങളായ ജിതിനും ജിജിനുമാണ്. ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, മരുന്ന് എത്തിച്ച് കൊടുത്ത് കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ സേവനമാണ് ഇവരുടേത് .
ഇന്നും ഇവർ പ്രവർത്തിക്കുന്നു . പിലിക്കോട് പഞ്ചായത്ത് വക ഭക്ഷണം ക്വാറന്‍റീനില്‍ കഴിയുന്ന വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കും, സി മൗണ്ട് ഹോട്ടലിലെ താമസക്കാര്‍ക്കും, വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ കോവിഡ് രോഗികള്‍ക്കും സ്ഥിരമായി എത്തിച്ചുനല്‍കുന്നു . ദിവസവും നാല് നേരങ്ങളിലും സേവനം തുടര്‍ന്ന ഈ സഹോദരങ്ങള്‍ ഒരു ദിവസംപോലും മാറിനിന്നിട്ടുമില്ല. നിലവില്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ വയോക്ഷേമ കോള്‍ സെന്‍ററില്‍ സേവനം ചെയ്തു വരുകയാണ്. ഡി.വൈ.എഫ്.ഐ വറക്കോട്ട് വയല്‍ യൂനിറ്റ് ഭാരവാഹികളാണ് ഇരുവരും. എം.വി. ജനാര്‍ദനൻറെയും പഞ്ചായത്തംഗം ടി. ഓമനയുടെയും മക്കളാണിവര്‍. കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ നിന്നും ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. എന്നാൽ ഉടനെ രോഗികളുടെ പരിചരിക്കാൻ ലഭിച്ച അവസരം പ്രയോജനപ്പെടുത്തുകയാണ് ഇവർ.
https://www.facebook.com/Malayalivartha