കോടതിയിൽ മുട്ടൻ അഭിനയം.... സ്വപ്നയെ കണ്ട് കണ്ണ് മഞ്ഞളിച്ചു! ഇപ്പൊ നാറി നാറ്റക്കേസായി.. നാണമില്ലലോ ശിവശങ്കരാ ഇനിയെങ്കിലും നിർത്തിക്കൂടെ!
ശിവശങ്കരാ കൈയിലിരിപ്പു നന്നാകാതെ നാട്ടുകാരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ. കുടുംബം, ജോലി എല്ലാം നശിച്ചു നാറാണക്കല്ലു പിടിച്ചുവെന്നും, ഹോട്ടലില്‍ പോലും മുറി കിട്ടുന്നില്ലെന്നും, സമൂഹത്തില്‍ തന്നെ ഒറ്റപ്പെടുത്തിയെന്നുമൊക്കെയാണ് രക്ഷപ്പെടാന്‍ ശിവശങ്കന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. താങ്കളെപ്പോലും പവറും പത്രാസുമുണ്ടായിരുന്നയാള്‍ക്ക് വീട്ടിലും നാട്ടിലും ഇടംകിട്ടാതെ പോയത് ആരുടെ കുഴപ്പം കൊണ്ടാണ്. സ്വപ്നയുടെ തടവറയില്‍ വീണുപോയതും ജീവിതവും ഐഎഎസ് തൊഴിലും സ്വപ്നയ്ക്കായി സമര്‍പ്പിച്ചതും സ്വപ്ന കല്‍പ്പിച്ചതെല്ലാം ചെയ്തു കൂട്ടിയതും ആരുടെ കുഴപ്പം കൊണ്ടാണ്.
കേരള സംസ്ഥാനത്തിന്റെ സുരക്ഷയും നാടിന്റെ വികസനവും ഉറപ്പുവരുത്താന്‍ ഉത്തരവാദിത്വമുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു പെണ്ണിന്റെ നിയന്ത്രണത്തില്‍ വീണുപോയതും അവള്‍ക്കായി അധികാരത്തെ ത്യജിച്ചതും താങ്കളുടെതന്നെ കൈയിലിരിപ്പു മോശമായതുകൊണ്ടല്ലേ. സ്വപ്ന എന്ന സ്ത്രീക്ക് ജീവിക്കാന്‍ വകയില്ലെങ്കില്‍ പത്തു സെന്റ് ഭൂമിയും ഒരു വീടും നാലു കാശിനു വകയും ഉണ്ടാക്കിക്കൊടുക്കുകയായിരുന്നില്ല് ശിവശങ്കരന്‍. കോടികളുടെ കൊള്ളയും കള്ളക്കടത്തും കമ്മീഷനുമൊക്കെയായി സ്വപ്നയെ പൂജിക്കുകയും അവളുമായി ചങ്ങാത്തം കൂടി നാട്ടിലും വിദേശത്തും ചുറ്റിക്കളിക്കുകയും ചെയ്തത് താങ്കളുടെ വീഴ്ചതന്നെയല്ലേ.
സ്വപ്നയുടെ പണം കള്ളക്കടത്തനും മയക്കുമരുന്നിലും രാജേ്യേദ്രാഹത്തിനുയും തീവ്രവാദത്തിനുമൊക്കെ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് അടിസ്ഥാന കുറ്റക്കാരന്‍ ശിവശങ്കരന്‍ തന്നെയാണ്.സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന വാദമാണ് കസ്റ്റംസ് ഉയര്‍ത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് പലതും മറച്ചുവെക്കുന്ന അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണ്. ക്ലിഫ് ഹൗസില്‍ വെച്ച് കോണ്‍സുലേറ്റ് ജനറലിനെ കണ്ടപ്പോള്‍ സ്വപ്ന സുരേഷ് ഉണ്ടായിരുന്നുവെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം തനിക്ക് ഓര്‍മ്മയില്ലെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയതെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
അടുത്ത ബുധനാഴ്ച വരെ അറസ്റ്റില്‍നിന്നൊഴിവായി എണ്ണത്തോണിയും തിരുമ്മും കിഴിയുമൊക്കെയായി തുടരാം. പക്ഷെ അതിനപ്പുറം വരുന്ന ദിവസം ശിവശങ്കരന്‍ ഇഡിയുടെയും കസ്റ്റംസിന്റെയും ചോദ്യങ്ങള്‍ക്ക് കിളിപോലെ മണിമണിയായി ഉത്തരങ്ങള്‍ പറയേണ്ടിവരുമെന്നതില്‍ സംശയം വേണ്ട. സര്‍ക്കാരിലെ ഒന്നാം ഉദ്യോഗസ്ഥനെന്ന നിലയില്‍ സര്‍ക്കാര്‍ ചെലവില്‍ ശാപ്പാടും എസി മുറിയും സര്‍ക്കാര്‍ കാറും ബംഗ്ളാവും സുഖയാത്രയുമൊക്കെയായി വാണ കാലത്ത് ഈ പരാതിയൊന്നുമുണ്ടായില്ല. പണി പോയതോടെ ഹോട്ടലില്‍ മുറി കിട്ടുന്നില്ല പോലും.
സ്വര്‍ണക്കടത്തില്‍ എം.ശിവശങ്കറിന് നേരിട്ട് ഇടപെടലുള്ളതായും മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിന് ഉപയോഗപ്പെടുത്തിയെന്നുമാണ് ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടത് കേസില്‍ നേരിട്ടുള്ള ഇടപെടലായാണ് ഇഡിയും കസ്റ്റംസും പരിഗണിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായ ചോദ്യം ചെയ്യലുകളില്‍ പൂര്‍ണമായ നിസഹകരണമാണ് ഉണ്ടായിട്ടുള്ളതെന്നും സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തെ വഴിതെറ്റിക്കുന്നതിനുള്ള ശ്രമമാണ് ശിവശങ്കറിന്റെ ഭാഗത്തു നിന്നുണ്ടാന്നതെന്നും ശരാശരി ബുദ്ധിയുള്ളവര്‍ക്കെല്ലാം മനസിലാകുന്ന കാര്യമാണ്.
സ്വപ്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിനു നല്‍കിയ 30 ലക്ഷം രൂപ സ്വര്‍ണക്കടത്തിന്റെ കമ്മിഷനായി ലഭിച്ച തുകയാണ് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. നിരവധി മണിക്കൂറുകള്‍ യാത്ര ചെയ്താണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതെന്നും . ഇത് ശാരീരികമായും മാനസികമായും തളര്‍ത്തുന്നുവെന്നുമൊക്കെയാണ് ശിവശങ്കരന്റെ സങ്കടം. അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നാണ് എം ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. അറസ്റ്റും കൈയാമവുമുണ്ടാകുമെന്നതില്‍ ആര്‍ക്കാണ് സംശയം.
കൂട്ടാളി സ്വപ്നറാണി രണ്ടര മാസമായി ജയിലുകള്‍ മാറി മാറി താമസിക്കുന്നു. സ്വപ്നയ്ക്കില്ലാത്ത പരാതിയാണ് ശിവശങ്കരനുപോലും. ചോദ്യം ചെയ്യലില്‍ പൂര്‍ണ്ണമായ നിസ്സകരണം തുടരുന്ന ശിവശങ്കരന്റെ മനസു നോവിക്കാതെ ചോദ്യം ചെയ്യണം പോലും. ഈ രാജ്യത്തെ ഏതൊരു പൗരനുമുള്ള അവകാശം മാത്രമെ നിയമത്തിനും കോടതിയ്ക്കും മുന്നില്‍ ശിവശങ്കരനുമുള്ളു. അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുന്നതെന്നും വിശദമായ തെളിവെടുപ്പും ലോക്കര്‍ പരിശോധനയും വേണമെന്നും എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയില്‍ പറഞ്ഞിട്ടുണ്ട്.രാജ്യദ്രോഹത്തിനു തുല്യമായ കുറ്റം ചെയ്തയാള്‍ക്ക് വീട്ടില്‍ സുഖമില്ലെന്നും കട്ടിലില്‍ ഇടമില്ലെന്നുമൊക്കെ കോടതിയില്‍ പറയുന്നത് എത്രയോ ബാലിശമാണ്.
"
https://www.facebook.com/Malayalivartha