തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം ആരോഗ്യവകുപ്പിനെതിരെ മനപൂര്‍വ്വം ആരോപണം ഉന്നയിക്കുകയാണ് ; ആരോഗ്യമേഖല ആകെ തകര്‍ന്നുവെന്ന പ്രചാരണം വേദനിപ്പിച്ചു; ആരോഗ്യ പ്രവര്‍ത്തകര്‍ നിരാശരായി തന്നെ വിളിക്കുകയാണ്. ഒന്നും വിഷമിക്കേണ്ട ഇതൊക്കെ രാഷ്ട്രീയമാണെന്നാണ് താന്‍ അവരോട് പറയുന്നുണ്ട് ; ആരോഗ്യമന്ത്രി കെ.കെ ശൈലജ
ആരോഗ്യമേഖല ആകെ തകര്‍ന്നുവെന്ന പ്രചാരണത്തിൽ മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആ പ്രചാരണം തന്നെ വേദനിപ്പിച്ചുവെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം ആരോഗ്യവകുപ്പിനെതിരെ മനപൂര്‍വ്വം ആരോപണം ഉന്നയിക്കുകയാണെന്ന കാര്യവും ചൂണ്ടിക്കാട്ടി . ചെറിയ പ്രശ്‌നങ്ങളുണ്ടാകുമ്ബോള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്നും മന്ത്രി. എല്ലാം ആളുകള്‍ക്ക് മനസിലാകുന്നുണ്ട്. എവിടെയെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ പിറ്റേന്ന് തന്നെ അത് പരിഹരിച്ച് പോകുന്ന വകുപ്പാണിത്. വാക്‌സിന്‍ കിട്ടിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം തീരുമാനിച്ച് വച്ചിട്ടുണ്ട്. അത് കിട്ടേണ്ട താമസമേ ഉളളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ഏറ്റവും ഫലപ്രദമായി കൊവിഡിനെ നിയന്ത്രിച്ചത് കേരളമാണ്. മരണ നിരക്ക് കുറക്കാനായതാണ് വലിയ നേട്ടം. പ്രതിപക്ഷം മനപൂര്‍വ്വം ആരോപണങ്ങളുന്നയിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നിരാശരായി തന്നെ വിളിക്കുകയാണ്. ഒന്നും വിഷമിക്കേണ്ട ഇതൊക്കെ രാഷ്ട്രീയമാണെന്നാണ് താന്‍ അവരോട് പറയുന്നത്. മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അവര്‍ ഇപ്പോഴും പണിയെടുത്ത് കൊണ്ടിരിക്കുകയാണ്. ഡോ. നജ്മ ചെയ്‌തതിലെ ശരി തെറ്റുകളെ കുറിച്ച് പറയാന്‍ താനില്ല. അത് ജനം വിലയിരുത്തട്ടെ. കേരളത്തിന് ആവശ്യമുളളത്ര വെന്റിലേറ്ററുകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha