രണ്ടു പഴയ ആഭ്യന്തര മന്ത്രിമാർ തമ്മിൽ ഇപ്പോൾ വാക്പോര് നടത്തി കൊണ്ടിരിക്കുകയാണ്. കോടിയേരിയും തിരുവഞ്ചൂരും തമ്മിലാണ് '. അത് അമ്പലത്തിൻ്റെ പേരും പറഞ്ഞാണ്. പനച്ചിക്കാട് അമ്പലത്തിൽ കയറിയാൽ ആർ.എസ്.എസ് കാരനാകും എന്നാണ് കൊടിയേരി സഖാവ് പറയുന്നത്. അവിടെ ചെന്നപ്പോൾ അന്നദാന മണ്ഡപത്തിൽ കയറി. അതെങ്ങനെയാണ് സഖാവേ ആർ-എസ്-എസ്- കാര്യാലയം ആകുന്നത്, സഖാവ് ഇതുവരെ അന്നദാന മണ്ഡപം കണ്ടിട്ടില്ലേ?ഇടയ്ക്കിടയ്ക്ക് നിങ്ങൾ പറയുമല്ലോ അരിയാഹാരം കഴിക്കുന്നവരാണ് എന്നെല്ലാം 'അങ്ങനെ എങ്കിൽ അന്നദാന മണ്ഡപവും കാര്യാലയവും തിരിച്ചറിയേണ്ടതല്ലേ? പനച്ചിക്കാട് ക്ഷേത്രത്തിലെ നവമി ഉത്സവത്തിൻ്റെ ഉദ്ഘാടനത്തിന് ആണല്ലോ അദേഹം പോയത്. അവിടം സരസ്വതി ക്ഷേത്രമാണ് ' ദക്ഷിണമൂകാംബിക എന്ന് അറിയപ്പെടുന്ന സരസ്വതി ക്ഷേത്രം''നാവിൻതുമ്പിൽ സരസ്വതി ദേവി വിളയാടണം എന്നുള്ളതുകൊണ്ടാണ് അദ്ദേഹം അവിടെ പോകാൻ കൂടുതൽ താല്പര്യം കാണിച്ചത്.തിരുവഞ്ചൂർ ചാനലിൽ ചർച്ചയക്ക് പോകുന്ന നേതാവ് കൂടിയാണല്ലോ. നാവിൽ പിഴ ഒന്നും വരുത്തരുത് എന്നു കൂടെ പ്രാർത്ഥിക്കാനാണ് അദ്ദേഹം പോയത്. നിങ്ങൾ സഖാക്കന്മാർക്ക് നാവിൽ വികട സരസ്വതിയാണല്ലോ വിളയാടുന്നത്.തിരുവഞ്ചൂർ മന്ത്രി ആയിരുന്നപ്പോൾ നാവിൽ പിഴ ധാരാളം സംഭവിച്ചിട്ടുണ്ടല്ലോ. അതെല്ലാം നമ്മൾ നന്നായി ആഘോഷിച്ചിട്ടുണ്ടല്ലോ. അത് കേൾക്കാനും ഒരു രസമായിരുന്നല്ലോ. സഖാക്കന്മാരുടെ നാവിൽ നിന്നു വരുന്ന വാക്കുകൾ കേട്ടാൽ നമ്മൾക്ക് അറപ്പു തോന്നുകയല്ലേ ചെയ്യുന്നത്. കോടിയേരിക്ക് പനച്ചിക്കാട് ക്ഷേത്രത്തെ കുറിച്ച് വേണ്ടത്ര അറിവ് കാണില്ല. സമയം കിട്ടുമെങ്കിൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല ഒന്നു വായിക്കുന്നത് നന്നായിരിക്കും'' അതിൽ പനച്ചിക്കാട് ക്ഷേത്രത്തെ കുറിച്ച് പറയുന്നുണ്ട്. കൂടുതൽ പറയാൻ വന്നാൽ താൻ പലതും വിളിച്ചു പറയും എന്നാണ് തിരുവഞ്ചൂർ പറയുന്നത്. പനച്ചിക്കാട് ദർശനത്തിനു ശേഷം തിരുവഞ്ചൂരിന് പല ഓർമ്മകളും വന്നു തുടങ്ങി. കൂടുതൽ വിളിച്ചു പറഞ്ഞാൽ കൊടിയേരി കാടാമ്പുഴയിൽ പോയി ശത്രുസംഹാര പൂജയും നടത്തി കളയുമേ' അത് കൊണ്ട് തിരുവഞ്ചൂർ സൂക്ഷിക്കുന്നത് നല്ലതാണ്. പണ്ട് സഖാവ് കാടാമ്പുഴ ക്ഷേത്രത്തിൽ പൂമുട്ൽ നടത്തിയിട്ടുള്ള ആളാണ്. മുട്ടറക്കലും നടത്തിയിട്ടുണ്ട്. വി.എസ്ന് എതിരെ ശത്രുസംഹാര പൂജയും നടത്തിയിട്ടുണ്ട് എന്നാണ് തിരുവഞ്ചൂർ പറയുന്നത്. അതെല്ലാം കൊടിയേരിക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. എന്തായാലും പനച്ചിക്കാട് ക്ഷേത്രത്തിൽ പോയത് കരിക്ക് കുടിക്കാൻ ഒന്നുമല്ലല്ലോ.ക്ഷേത്രത്തിൻ്റെ പേരിൽ തുടങ്ങിയ വിവാദം തിരുവഞ്ചൂർ കൊടിയേരിക്ക് നല്ല കൊട്ടു കൊടുക്കകയും ചെയതിരിക്കുകയാണ്. ഇടതു സർക്കാരിൽ ശിവശങ്കറിന് ഉള്ള സ്വാധീനം പോലും കൊടിയേരിക്ക് ഇല്ല എന്നാണ് തിരുവഞ്ചൂർ പറയുന്നത്. താഴേക്ക് പതിക്കുന്ന ഒരു മുന്നണിയുടെ അമരക്കാരനായി ഇരിക്കുന്നതു കൊണ്ട് എന്തു നേട്ടമാണ് കൊടിയേരി സഖാവിന് ഉള്ളത്.. ഇങ്ങനെയൊക്കെ തിരുവഞ്ചൂർ പറഞ്ഞാൽ ഇനി കൊടിയേരി പൂമു ട ലിനും മുട്ടറക്കലിനും ഇനിയും പോകേണ്ടി വരും. അതിന് പൂമു ട ലിൻ്റെ തീയതി കിട്ടുമോ എന്നറിയില്ലല്ലോ. പണ്ട് നമ്മുടെ ലീഡർ അത്യാവശ്യമായി പൂമൂടൽ നടത്താൻ വേണ്ടി ' മുൻകൂർ ബുക്ക് ചെയ്ത ഒരു ഭക്തൻ്റെ തീയതി വാങ്ങിയിരുന്നു. അത് പോലെ കൊടിയേരി സഖാവിനും എ കെ ജി സെൻ്ററിൽ നിന്ന് വിളിച്ച് പറയിച്ച് എത്രയും വേഗം ' ഒരു പൂമൂടൽ നടത്തുന്നതും നല്ലതായിരിക്കും' കൂട്ടത്തിൽ മുട്ടക്കെലും തിരുവഞ്ചൂരിന് അമർച്ച ചെയ്യാൻ ഒരു ശത്രുസംഹാര പൂജയും നടത്തുന്നത് നന്നായിരിക്കും. പനച്ചിക്കാട് വന്നു പ്രായശ്ചിത്തം ചെയ്തു സഖാക്കന്മാർ ഒന്നുകൂടി അവിടെ എഴുത്തിന് ഇരുന്നാൽ നാവിൽ ഇപ്പോൾ വരുന്ന വികസരസ്വതി മാറിക്കിട്ടുകയും ചെയ്യും. ഇനിയും ചാനൽ ചർച്ചയിൽ ഇരിക്കേണ്ടതാണല്ലോ 'ക്ഷേത്രത്തിൽ പോകുമ്പോൾ തിരുവഞ്ചൂർ അവിടെ വേണ്ട സൗകര്യങ്ങൾ ഒരുക്കിത്തരും. അന്നദാന മണ്ഡപത്തിൽ നിന്ന് അരിയാഹാരം കഴിക്കുകയും ചെയ്യാം.എല്ലാം കഴിഞ്ഞിട്ട് വേണ്ടേ ഇനി അധികാരത്തിൽ വന്നാൽ കെട്ടുനിറച്ച് ശബരിമലയ്ക്കും പോകേണ്ടതാണ്.