ചോദ്യം ഉയരുമ്പോള്‍... മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മിലുള്ള ബന്ധം എന്താണെന്നറിയാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയപ്പോള്‍ നിരവധി ചോദ്യങ്ങള്‍ ബാക്കി

സര്‍ക്കാര്‍ ഉന്നതന്റെ ഓഫീസില്‍ ഉന്നത സ്ഥാനത്ത് ജോലിചെയ്യുന്ന ആളിന്റെ ബന്ധുവാണോ വേണുഗോപാല്‍ അയ്യര്‍ എന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. അങ്ങനെയാണെങ്കില്‍ വേണുഗോപാല്‍ ഒരു ചെറിയ മീനല്ലന്ന് ഏജന്‍സികള്‍ തീരുമാനിക്കും. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സംശയ നിഴലിലുള്ള ഉന്നതന്‍ സര്‍ക്കാരില്‍ ചുമതലയേറ്റത്.
എങ്കില്‍ ഇപ്പോള്‍ മാപ്പുസാക്ഷിയുടെ റോളിലുള്ള വേണുഗോപാല്‍ കേസിലെ പ്രതിയായി മാറും. ശിവശങ്കറും വേണുഗോപാലും തമ്മിലുള്ള ബന്ധത്തില്‍ സര്‍ക്കാര്‍ ഉന്നതന് റോളുണ്ടെങ്കില്‍ അഴിമതി പണം എവിടേക്കാണ് പോയതെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ തിരിച്ചറിയും. കോടി കണക്കിന് രൂപ ശിവശങ്കറും സ്വപ്നയും വേണുഗോപാലും ചേര്‍ന്ന് മാത്രം കൈകാര്യം ചെയ്തുവെന്ന് അന്വേഷണ ഏജന്‍സികള്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല.
ശിവശങ്കര്‍ കേസിലെ കിങ് പിന്‍ ആണെന്ന് ഏജന്‍സികള്‍ കരുതുന്നുണ്ടെങ്കിലും ശിവശങ്കറിന് പിന്നില്‍ ഒരു ക്വീന്‍ പിന്‍ ഉണ്ടെന്ന് ഏജന്‍സികള്‍ സംശയിക്കുന്നു. സാധാരണ മന്ത്രിമാരുടെ സ്റ്റാഫിലുള്ളവര്‍ കോഴപണം യഥേഷ്ടം വാങ്ങി മന്ത്രിമാര്‍ക്ക് കെടുക്കുന്നതാണ് പതിവ്. ഇത്തരമൊരു പതിവ് ശിവശങ്കറിന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ടോ എന്നാണ് അന്വേഷണ ഏജന്‍സികള്‍ രഹസ്യമായി അന്വേഷിക്കുന്നത് .
അതിനിടെ ശിവശങ്കറിന്റെ ട്രാക്ക് റെക്കോര്‍ഡും ദേശീയ ഏജന്‍സികള്‍ അന്വേഷിക്കുന്നു. മുമ്പ് ശിവശങ്കര്‍ ജോലി ചെയത സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇതില്‍ പ്രധാനം കെ എസ് ഇബിയാണ്. ഇവിടെ ദീഘകാലം ചെയര്‍മാനായിരുന്നു ശിവശങ്കര്‍. പ്രാഥമിക അന്വേഷണത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളില്‍ ശിവശങ്കറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയുള്ള ഒരാള്‍ പെട്ടെന്ന് അഴിമതിക്കാരനാവുള്ള സാധ്യത ഏജന്‍സികള്‍ തളളുന്നു. എങ്കില്‍ ശിവശങ്കറിന് പിന്നില്‍ ഒരു പിന്‍ ഉണ്ടെന്ന് ഇ ഡി സ്വാഭാവികമായും സംശയിക്കും.
വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ സംശയങ്ങള്‍ ഉടലെടുത്തിരിത്തുന്നത്. സ്വപ്ന അറസ്റ്റിലായി പത്തുദിവസത്തിനു ശേഷമുള്ള വാട്ട്‌സാപ്പ് സന്ദേശങ്ങളില്‍ ലോക്കര്‍ സംബന്ധിച്ച ആശങ്കകളാണ് പ്രധാനമായും പങ്കുവെക്കുന്നത്. മാധ്യമങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ വേണുഗോപാലിനോട് കേരളം വിട്ടു പോകാനും ശിവശങ്കര്‍ ഉപദേശിക്കുന്നുണ്ട്.
ജൂലൈ 11നാണ് സ്വപ്ന സുരേഷിനെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തത്. ഇതിനു പത്തുദിവസത്തിനു ശേഷം ശിവശങ്കറും വേണുഗോപാലും തമ്മിലുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങളാണ് ലഭിച്ചിരക്കുന്നത്. സ്വപ്നയുടെയും വേണുഗോപാലിന്റെയും സംയുക്ത ലോക്കര്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് ശിവശങ്കറും വേണുഗോപാലും വാട്ട്‌സ് ആപ്പിലൂടെ സംസാരിക്കുന്നുണ്ട്.
ലോക്കറിനെ കുറിച്ചാണ് കസ്റ്റംസ് തന്നോട് ചോദിച്ചതെന്ന് വേണുഗോപാല്‍ ശിവശങ്കറിനെ അറിയിക്കുന്നുണ്ട്. താന്‍ ആവശ്യപ്പെട്ടിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ലോക്കര്‍ തുറന്നതെന്ന് വേണുഗോപാലിന്റെ മൊഴി പുറത്തുവന്ന മാധ്യമവാര്‍ത്തകളും ഈ ദിവസങ്ങളില്‍ ശിവശങ്കര്‍ പങ്കുവെക്കുന്നു.
ഒരു ഘട്ടത്തില്‍ മാധ്യമങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ കേരളം വിട്ടുപോകാന്‍ വേണുഗോപാലിനെ ശിവശങ്കര്‍ ഉപദേശിക്കുന്നുണ്ട്. അന്വേഷണ ഏജന്‍സികള്‍ തന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ശിവശങ്കറിന് സൂചന ലഭിച്ചിരുന്നതായും വാട്ട്‌സ് ആപ്പ് സന്ദേശങ്ങളില്‍നിന്ന് വ്യക്തമാണ്. എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ പ്രധാനമായും ആയുധമാക്കുന്നത് വാട്ട്‌സ് ആപ്പ് സന്ദേശങ്ങളാണ്. ആ വാട്ട്‌സ് ആപ്പ് സന്ദേശങ്ങളില്‍ ചിലതു മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇവ കോടതിയില്‍ സമര്‍പ്പിത്തപ്പെട്ടതാണ്.
സ്വപ്ന സുരേഷും വേണുഗോപാലും സംയുക്തമായി ലോക്കര്‍ തുറന്നിരുന്നുവെന്നു. അതില്‍ ഉണ്ടായിരുന്നത് ലൈഫ് ഇടപാടുമായി ബന്ധപ്പെട്ട തുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പണവും കണ്ടെത്തിയിരുന്നു. മാധ്യമങ്ങള്‍ തന്റെ വീടിനു മുന്നിലെത്തിയപ്പോള്‍ താന്‍ വീട് അടച്ചു. വീടിന് പുറത്തിറങ്ങിയില്ലെന്നും അവരുടെ ഫോണ്‍ എടുത്തില്ലെന്നും വേണുഗോപാല്‍ ശിവശങ്കറിനെ അറിയിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് ആവശ്യമെങ്കില്‍ ഇവിടെനിന്ന് മാറി നില്‍ക്കണമെന്ന് വേണുഗോപാലിനോട് ശിവശങ്കര്‍ നിര്‍ദേശിക്കുന്നത്. നാഗര്‍കോവില്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് താങ്കള്‍ക്ക് പോകാവുന്നതാണെന്നും ശിവശങ്കര്‍ വേണുഗോപാലിനോട് പറയുന്നുണ്ട്. കുറ്റവാളിയെ കുറ്റകൃത്യത്തില്‍ നിന്ന് രക്ഷിക്കാനാണ് ശിവശങ്കര്‍ ഈ ഘട്ടത്തില്‍ ശ്രമിച്ചത്.
നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ശിവശങ്കറിനെ വേണുഗോപാല്‍ തേച്ചെന്ന് പറയാം. ശിവശങ്കറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മണി മണിയായി പറഞ്ഞു കൊടുത്തത് വേണുഗോപാലാണ്. തന്നെ മാപ്പു സാക്ഷിയാക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്. അതിന്റെ ഭാവി കണ്ടറിയാം.
https://www.facebook.com/Malayalivartha




















