Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ സി പി എം എങ്ങനെ നേരിടും ;ആശങ്കയേറുകയാണ്

08 NOVEMBER 2020 10:11 PM IST
മലയാളി വാര്‍ത്ത

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കൊടുങ്കാറ്റില്‍ ഉലയുന്ന വള്ളംപോലെയായിരിക്കുന്നു സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിസഭയിലെ പാര്‍ട്ടിമന്ത്രിമാരും പ്രസാദം നഷ്ടപ്പെട്ട മുഖവുമായി അന്ധാളിച്ചു നില്‍ക്കുമ്പോള്‍ ഘടകകക്ഷികളിലും ആശങ്കയേറുകയാണ്. വല്യേച്ചനോട് എന്നു മുറുമുറുപ്പുള്ള സിപിഐയ്‌ക്കൊപ്പം അന്ധാളിപ്പില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പും മറ്റു ചെറുകിട ഘടകകക്ഷികളും ആശങ്കയില്‍തന്നെ.ജനം എങ്ങനെ വിധിച്ചാലും കോടിയേരി ബാലകൃഷ്ണനെ സിപിഎം സെക്രട്ടറി സ്ഥാനത്തു തന്നെ അവരോധിച്ചിരുത്തി ഇലക്ഷനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് എടുത്ത തീരുമാനം ഏകകണ്ഠമായിരുന്നില്ല. ഇപ്പോള്‍ രാജിവച്ചാല്‍ ബിനീഷ് കോടിയേരിയുടെ കൊള്ളത്തരങ്ങളും കള്ളങ്ങളും അപ്പാടെ ശരിവയ്ക്കുന്നതിനു തുല്യമാണെന്ന് അംഗീകരിക്കലാകുമെന്ന ഒരു വിഭാഗത്തിന്റെ നിലപാടിന്റെ ബലത്തിലാണ് കോടിയേരി തുടരുന്നത്. കോടിയേരി രാജിവച്ചാല്‍ പാര്‍ട്ടിയിലെ അപ്രമാധിത്വവും അധികാരബലവും തനിക്കു നഷ്ടപ്പെടുമോ എന്ന ഭീതി പിണറായി വിജയനുമുണ്ട്. അതിദുര്‍ബലമായ പോളിറ്റ് ബ്യൂറോയാവട്ടെ വ്യക്തമായ നിലപാട് കാണിച്ചതുമില്ല.

ആറു മാസത്തിനു ശേഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിലേക്കുള്ള സെമി ഫൈനലായ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍
കളിക്കാനിറങ്ങുന്ന അതിദുര്‍ബലമായ സിപിഎം ടീം. കേരളത്തില്‍ ഭരണം നഷ്ടപ്പെട്ടാല്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തും വിലാസം ഇല്ലാത്ത പാര്‍ട്ടിഎന്ന ഗതികേടിലേക്കു സിപിഎം വീഴുകയും ചെയ്യും.പിണറായി-കോടിയേരി മുന്‍നിരയ്ക്ക് ഈ ഗതികെട്ട സാഹചര്യത്തില്‍,ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ എങ്ങനെ യുഡിഎഫിനെയും ബിജെപിയെയുംനേരിടും. ചെയ്ത നന്‍മകളും നേട്ടങ്ങളും ജനം മറന്നിരിക്കുന്നു. ഷൈലജ ടീച്ചറുണ്ടാക്കിയ ഇമേജ് ചീട്ടുകൊട്ടാരം പോലെ ഇടിഞ്ഞു. മറ്റൊരു ഭാഷയില്‍ ഷൈലജ ജനമനസില്‍ വിരിയിച്ചെടുത്ത മഴവില്ല് ബിനീഷ് കരിമേഘം
മായിച്ചുകളഞ്ഞു.എക്കാലവും സിപിഎമ്മിന്റെ കളിപ്പുരയാണ് ഗ്രാമപഞ്ചായത്തുകള്‍. അധികാരംപിടിക്കാനുള്ള കളരി എന്ന പേരിലാണ് കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ വരെസിപിഎം പടുത്തുയര്‍ത്തിയത്. പഞ്ചായത്ത് വാര്‍ഡുകളിലും നഗരസഭാ വാര്‍ഡുകളിലും പരമാവധി വോട്ടുകള്‍ വാങ്ങിയെടുക്കാന്‍ ഏതു കളിയുംവാര്‍ഡുകളിപ്പുരകളില്‍ സിപിഎം സ്വീകരിക്കാറുണ്ട്. ജാതി, വര്‍ഗം, നിറം,ഇമേജ് എന്നു വേണ്ട ഓരോ വാര്‍ഡിലെയും കുടുംബന്ധങ്ങള്‍ വരെ മനനം ചെയ്താണ്സ്ഥാനാര്‍ഥികളെ കണ്ടെത്തി വീടുകയറി വോട്ടു ചോദിക്കുക. ഓരോ വോട്ടും
ഗുണിച്ചും ഹരിച്ചും പിടിച്ചെടുത്തുന്ന തന്ത്രം മെനയാന്‍ ചുമതലപ്പെട്ട പ്രാദേശിക നേതാക്കളും അണികളുമൊക്കെ പാര്‍ട്ടിയുടെ നിലവിട്ട പോക്കില്‍
തലയില്‍ മുണ്ടിട്ടു നടക്കുന്നു.

ഈ തെരഞ്ഞെടുപ്പില്‍ അരിവാള്‍,ചുറ്റിക നക്ഷത്രത്തിനിടയിൽ പ്രസ്ഥാവനയെ പൊതുജനസമൂഹം എങ്ങനെ നോക്കിക്കാണും എന്നതില്‍
സിപിഎമ്മിനെക്കാള്‍ ആശങ്കയുള്ളത് സിപിഐയ്ക്കു തന്നെയാണ്. പാര്‍ട്ടി ചിഹ്നം കാണുമ്പോള്‍ സ്വപ്‌നാ സുരേഷിന്റെയും ബീനിഷ് കോടിയേരിയുടെ മുഖംമനസില്‍ തെളിയുന്ന കലികാലം.കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കോട്ടയം, ഇടുക്കി,പത്തനംതിട്ട,
എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വ്യക്തമായ വോട്ടുകേന്ദ്രങ്ങളുംശക്തികേന്ദ്രങ്ങളുമുണ്ടായിരിക്കെ എല്‍ഡിഎഫ് മുന്നണിയുടെ പൊതു പിന്തുണകൂടി ലഭിക്കുമ്പോള്‍ നേട്ടമേ ഉണ്ടാകൂ എന്നതില്‍ സംശയം വേണ്ട. 2015ലെ തെരഞ്ഞെടുപ്പു നേട്ടം ഇക്കുറിയും ജോസ് കെ മാണി മധ്യകേരളത്തില്‍ നേടുമെന്ന് രാഷ്ട്രീയ അപഗ്രഥനശേഷിയുള്ളവര്‍ മനസിലാക്കുന്നു.ഇത്തവണ വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും തദ്ദേശതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും സിപിഐക്കും അടിത്തറയിളകുന്നത് പിണറായി ഭരണത്തില്‍ സംഭവിച്ച തട്ടിപ്പ് അഴിമതി കുംഭകോണങ്ങളുടെ പേരിലായിരിക്കും. സുനില്‍കുമാര്‍ ഉള്‍പ്പെടെ സിപിഐ മന്ത്രിമാരുണ്ടാക്കിയ ഇമേജുപോലും പാര്‍ട്ടിക്കും മുന്നണിക്കും നേട്ടമാകാത്ത ദയനീയാവസ്ഥയാണ്തൃശൂരിലും കൊല്ലത്തും സംഭവിക്കാന്‍ പോകുന്നത്.പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിലും ജലിയില്‍തന്നെ കിടക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും അഴിയെണ്ണിക്കിടക്കുന്നു. ഇപി ജയരാജനും കെടി ജലീലും കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടെ ഒരു നിര മന്ത്രിമാര്‍ ആരോപണങ്ങളെത്തുടർന്ന് അകത്തോ പുറത്തോ എന്നറിയാതെ നില്‍ക്കുന്നു.

സ്വപ്‌ന സുരേഷ് ഇടനിലക്കാരിയായി നടന്ന സംസ്ഥാന തല കൊള്ളയുടെ പങ്കുകാരായിമാറിയ സിപിഎം ജനങ്ങള്‍ക്കു മുന്നില്‍ എന്തു നീതികരണം പറയും.എല്ലാ കണ്ടും കേട്ടും വിലയിരുത്തുന്ന കേരളീയര്‍ക്കു മുന്നില്‍ സിപിഎമ്മിന്റെ മാന്ത്രിക വേലകള്‍ ഇത്തവണ വിലപ്പോവില്ല.ഒരു നിര ഭരണ നേട്ടങ്ങള്‍ പിണറായി സര്‍ക്കാരിനു ജനങ്ങളുടെമുന്നില്‍വയ്ക്കാനുണ്ട്. ക്ഷേമ പെന്‍ഷനുകള്‍, പ്രളയത്തെയും കോവിഡിനെയും കൈകാര്യം ചെയ്തതിലെ നേട്ടങ്ങള്‍, സൗജന്യഭക്ഷണ കിറ്റുകള്‍, പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ ഉത്തേജനം, കാര്‍ഷിക മേഖലയിലെ നവീകരണങ്ങള്‍ തുടങ്ങി സാധാരണക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന ഒട്ടേറെ പദ്ധതികള്‍. വിമര്‍ശനങ്ങളും ആക്ഷേപങ്ങളും സ്വാഭാവികമാണെങ്കിലും പിണറായി വിജയന്റെ ഭരണ കെട്ടുറപ്പിനെയും കാര്‍ക്കശ്യതയെയും കോവിഡിന്റെ ആദ്യമാസങ്ങളില്‍ വരെ ജനം അംഗീകരിച്ചിരുന്നു.വൈകുന്നേരങ്ങളില്‍ ചാനലുകള്‍ക്കു മുന്നില്‍ നടത്തിയിരുന്ന അവതണപരിപാടിയ്ക്കായായി മലയാളികള്‍ അക്ഷമരായി കാത്തിരിക്കുകയും പിണറായിയെയും ഷൈലജയെയും ആദരിക്കുകയും ചെയ്ത കാലമുണ്ടായിരുന്നു.അങ്ങെനെയാണ് ഭരണതുടര്‍ച്ച എന്ന കിംവദന്തി കേരളത്തില്‍ആഞ്ഞടിച്ചുതുടങ്ങിയതും. കഴിഞ്ഞ പാര്‍ലമെന്റ് തകര്‍ച്ചയിലെ ന്ഷ്ടം പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുതരംഗമായി മാറുമെന്ന സര്‍വെകളെ തരിപ്പണമാക്കിയത് നയതന്ത്രബാഗേജില്‍ വന്ന ഒരുസ്വര്‍ണപ്പെട്ടിയാണ്. ആ പെട്ടിയാണ് സിപിഎമ്മിന്റെ ശവപ്പെട്ടിയായി മാറിക്കൊണ്ടിരിക്കുന്നത്. അതില്‍ ആണി അടച്ചതാവട്ടെ ബിനീഷ് കോടിയേരിയും.തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാരിയറില്‍ വന്ന ആപെട്ടിയാണ് കേരളത്തിലെ ബാലറ്റ് പെട്ടികളെ വരെ സ്വാധീനിക്കാന്‍കാരണമായിരിക്കുന്നത്.സ്വപ്‌നയും ശിവശങ്കറും ജലീലും ഈന്തപ്പഴവും തുടങ്ങി അവസാനം ബിനീഷ്കോടിയേരിയിലൂടെ ബാംഗളൂരിലും ദുബായിയിലുമൊക്കെ പടര്‍ന്നു കയറിയ വിഷവേരുകള്‍.ഇടതുമുന്നണിയെ ആരു നയിക്കുമെന്നോ എന്തു പറയണമെന്നോ തിട്ടമില്ലാതെഅജണ്ടയില്ലാതെ വലയുകയാണ് പ്രസ്ഥാനം. ഉത്തരമില്ലാത്ത ചോദ്യവുംചോദ്യമില്ലാത്ത ഉത്തരവുമായി മാറിയിരിക്കുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനം.വിധിയെഴുത്തല്ല വന്നുചേരുന്നത് സിപിഎമ്മിന്റെ തലയിലെഴുത്തുതന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends