പ്രതിപക്ഷമില്ലാത്ത ആന്തൂര്‍... ആന്തൂര്‍ നഗരസഭയില്‍ വിള്ളല്‍ പി ജയരാജന്റെ പടയോട്ടം തുടങ്ങി പിണറായി കേന്ദ്രങ്ങളില്‍ അങ്കലാപ്പ്
പ്രതിപക്ഷം ഇല്ലാത്ത ഒരു നഗരസഭയാണ് കണ്ണൂർ ജില്ലയിലെ ആന്തൂർ ' 2015 ലാണ് ഈ നഗരസഭ രൂപം കൊണ്ടത്. cpm-ന് മുകളിൽ കൂടി ഒരീച്ച പോലും പറക്കാത്ത കോട്ടയാണ് ആന്തൂർ നഗരസഭ: നഗരസഭയായി മാറിയ ശേഷം ആദ്യമായി നടന്ന 2015ലെ തെരഞ്ഞെടുപ്പിൽ 28 സീറ്റിലും എൽ ഡി എഫ് വിജയിക്കുകയും പ്രതിപക്ഷം ഇല്ലാത്ത സ്ഥിതിയുമായിരുന്നു.കഴിഞ്ഞ തവണ 14 വാർഡുകളിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കിൽ ഇത്തവണ എതിരില്ലാത്ത വാർഡുകൾ ആറായി ചുരുങ്ങിയത് പാർട്ടി ഗ്രാമങ്ങൾ ചുരുങ്ങുന്നു എന്നതിൻ്റെ തെളിവാണോ? ഇവിടെ ജനാധിപത്യത്തിൻ്റെ ശുദ്ധവായു എത്തിക്കുമെന്ന മുദ്രാവാക്യവുമായാണ് ഒരു വർഷം മുൻപ് കണ്ണൂർ ഡി സി സി പ്രസിഡൻ്റ് സതീശൻ പാച്ചേനി മുഴുവൻ വാർഡുകളിലും പദയാത്ര നടത്തിയത്.
കഴിഞ്ഞ തവണ 14 വാർഡിൽ എതിരില്ലാതെ ഇടതുപക്ഷം ജയിച്ച ആന്തൂരിൽ ഇത്തവണ എതിരില്ലാത്ത സീറ്റുകളുടെ എണ്ണം ആറായത് അതുകൊണ്ടാണെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു.1995ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി യു ഡി എഫ് മുഴുവൻ വാർഡിലും സ്ഥാനാർത്ഥികളെ നിർത്തിയത്. മൂന്ന് വാർഡുകളിൽ അതിശക്തമായ പോരാട്ടം നടന്നു. ബൂത്തിലെ നിരീക്ഷണ ക്യാമറ വരെ എടുത്തു മാറ്റിയ സംഭവമുണ്ടായി.
പാർട്ടി ഗ്രാമങ്ങളിൽ cpm-ൻ്റെ സ്വേച്ഛാധിപത്യം ചെറുക്കാനാവാതെ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിൽക്കാറാണ് പതിവ്. ഇക്കുറി ബിജെപിയുടെ 12 സ്ഥാനാർത്ഥികളും യു ഡി എഫിൻ്റെ 18 സ്ഥാനാർത്ഥികളും മത്സര രംഗത്ത് ഉണ്ട്. 1995-ൽ മുഴുവൻ വാർഡിലും സ്ഥാനാർത്ഥികളെ നിർത്താൻ നേതൃത്വം നൽകിയ ത്കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന വി.ദാസ് ൻ ആയിരുന്നു.ദാസൻ കൊല്ലപ്പെട്ടപ്പോൾ സംഘടിപ്പിച്ച പ്രതിഷേധ യാത്രയ്ക്കു ശേഷം ആന്തൂരിൽ ഉടനീളം പദയാത്ര നടത്താൻ കോൺഗ്രസിനായത് കഴിഞ്ഞ വർഷമാണ്.
ഭരണത്തിനും പാർട്ടിക്കും എതിരെ നിരവധി ആരോപണങ്ങളും അന്വേഷണങ്ങളും നടക്കുമ്പോൾ കോൺഗ്രസ്സിന് അത് അനൂകൂല തരംഗമാക്കി മാറ്റാൻ കഴിയാത്ത സാഹചര്യത്തിലാണല്ലോ 'അഴിമതിക്ക് എതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യവുമായി ഇറങ്ങിയ യു ഡി എഫിലെ എം.എൽ-എ മാർ ഓരോരുത്തരായി പ്രതികൂട്ടിൽ ആയി മാറുന്നു. ഏത് തരത്തിൽ നേതൃത്വം അണികളോട് വിശദീകരണം നടത്തും.പ്രവാസി വ്യവസായി സാജൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭയിൽ സി പി എമ്മിന് എതിരായി ജന വികാരം ഉണ്ടോ എന്നുള്ളത് അറിയാൻ പോകുന്നത് ഈ തിരഞ്ഞെടുപ്പിലൂടെ ആയിരിക്കും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയും ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ.ശ്യാമള ആയിരുന്നു നഗരസഭാധ്യക്ഷ .സാജൻ കേസിൽ പോലീസ് റിപ്പോർട്ട് നഗരസഭയ്ക്ക് അനുകൂലമായി .എങ്കിലും വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ തന്നെയാണ് യു ഡി എഫിൻ്റെ തീരുമാനം. ആ പ്രതിഷേധം അവിടെ എത്രത്തോളം ഉയരും എന്നുള്ളത് കണ്ടറിയണം.
കണ്ണർ ജില്ലയിൽ 15 ഇടത്ത് സി പി എം സ്ഥാനാർത്ഥികൾക്ക് എതിരില്ല' ആളില്ലാത്തതിന് സി പി എമ്മിനെ പഴിച്ചിട്ടെന്തു കാര്യം? കോൺഗ്രസിന് മത്സരിക്കാൻ CPM ആളെക്കൊടുക്കുന്നത് നാണക്കേടല്ലേ?എന്നാണ് ജില്ലാ സെക്രട്ടറി എം - വി.ജയരാജൻ ചോദിച്ചത് കോൺഗ്രസ്സുകാർ കേട്ടില്ലയോ എന്ന് ഒരു സംശയം
"
https://www.facebook.com/Malayalivartha