വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് ലോക്ഡൗണ്‍ കാലത്ത് നാട്ടിലെത്തിയപ്പോൾ 13കാരിയായ മകളോട് തോന്നിയ മറ്റൊരു 'സ്നേഹം'.. പത്താം ക്ലാസുകാരന് പീഡിപ്പിച്ചുവെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യം കൊണ്ടെത്തിച്ചത് പിതാവിന്റെ ക്രൂരതയിലേക്ക്... മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...
പതിമൂന്ന് കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ഖത്തറില്‍നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രതിയെ തളിപ്പറമ്ബ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പത്താം ക്ലാസുകാരന് പീഡിപ്പിച്ചുവെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യമാണ്, പീഡിപ്പിച്ചത് പിതാവാണെന്ന നിര്‍ണായക വഴിത്തിരിവിലേക്ക് പൊലീസിനെ നയിച്ചത്.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് ലോക്ഡൗണ്‍ കാലത്ത് നാട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയത്. ലോക്ഡൗണിനുശേഷം ഇയാള്‍ വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആറുമാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.
സംഭവം വിദേശത്തുള്ള പിതാവിനെ അറിയിച്ചു. ഇയാളുടെ നിര്‍ദേശത്തെത്തുടര്‍ന്ന്, 2019 ഡിസംബറില്‍ വീട്ടില്‍ ആളില്ലാത്ത ദിവസം ബന്ധുവായ പത്താം ക്ലാസുകാരന് മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍, മൊഴിയിലെ വൈരുധ്യം പൊലീസിന് സംശയമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് വനിത പൊലീസുകാരും കൗണ്‍സലര്‍മാരും ചേര്‍ന്ന് സംസാരിച്ചപ്പോഴാണ് പിതാവ് പലതവണയായി പീഡനത്തിന് ഇരയാക്കിയതായി കുട്ടി വെളിപ്പെടുത്തിയത്.
മജിസ്ട്രേറ്റിനു മുന്നിലും പെണ്‍കുട്ടി പിതാവിന്റെ പേര് വെളിപ്പെടുത്തിയതോടെ ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിരുന്നു. ശനിയാഴ്ച രാവിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha