ഇന്ത്യൻ സിനിമയ്ക്ക് പൊൻതൂവൽ; ജെല്ലിക്കട്ടിന് ഓസ്കര്‍ എന്‍ട്രി, അക്കാദമി അവാര്‍ഡ്സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലൂടെ പ്രവേശനം
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കട്ടിന് ഓസ്കര്‍ എന്‍ട്രി ലഭിച്ചതായി റിപ്പോർട്ട്. അക്കാദമി അവാര്‍ഡ്സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് ഔദ്യോഗിക എന്‍ട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ആന്റണി വര്‍ഗീസ്, ചെമ്ബന്‍ വിനോദ്, ശാന്തി ബാലചന്ദ്രന്‍, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ.
2011ന് ശേഷം ഔദ്യോഗിക എൻട്രിയാകുന്ന മലയാള സിനിമയാണ് ജല്ലിക്കട്ട് എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. 93-മത് അക്കാദമി അവാർഡിലേക്കാണ് ജല്ലിക്കട്ട് പരിഗണിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം സോയ അക്തര് സംവിധാനം ചെയ്ത ഗലി ബോയ് ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര് എന്ട്രി ലഭിച്ച ചിത്രം. പക്ഷെ ചിത്രം നോമിനേഷനിലേക്ക് ഷോര്ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല. വില്ലേജ് റോക്ക്സ്റ്റാർ, ന്യൂട്ടൺ, കോർട്ട്, വിസാരണൈ, ബർഫി, ഇന്ത്യൻ, പീപ്പിൾ ലൈവ് എന്നിവയാണ് മുമ്പ് നോമിനേഷനായി സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ.
അതേസമയം രാജീവ് അഞ്ചല് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗുരു ആണ് മലയാളത്തിൽ നിന്നും ആദ്യമായി ഓസ്കർ എന്ട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011-ൽ സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിനും ഇന്ത്യയില്‍ നിന്ന് ഓസ്കര്‍ എന്‍ട്രി ലഭിച്ചിരുന്നു. 2021 ഏപ്രില്‍ 25-ന് ലോസ് ആഞ്ജലീസിലാണ് 93-ാമത് അക്കാദമി പുരസ്കാര ചടങ്ങ് നടക്കുക.
https://www.facebook.com/Malayalivartha