Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

ഇനി വിളിയില്ല താനേ വരണം... സിഎം രവീന്ദ്രനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് അറിയിച്ച് സി എം രവീന്ദ്രന്‍; വൈദ്യ പരിശോധന നടത്തണം; ഇനിയും കളിച്ചാല്‍ ശിവശങ്കറിന്റെ വഴിയേ നീങ്ങാന്‍ ഇഡിയുടെ നീക്കം

22 DECEMBER 2020 08:59 AM IST
മലയാളി വാര്‍ത്ത

കളളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് കേസുകളില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇന്നലെ ഇഡിക്ക് മുന്നില്‍ ഹാജരാകാത്തതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയാണ്. രവീന്ദ്രന്‍ ബോധപൂര്‍വം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതാണെങ്കില്‍ ശക്തമായ നടപടിയിലേക്കായിരിക്കും ഇഡി നീങ്ങുക. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ അതുവച്ച് ചോദ്യം ചെയ്യാനിരുന്നപ്പോഴാണ് രവീന്ദ്രന്‍ ഹാജരാകാതിരുന്നത്.

വൈറസ് ബാധ ഭേദമായ ശേഷമുളള ചികിത്സയുടെ ഭാഗമായുളള വൈദ്യപരിശോധന നടത്തേണ്ടതിനാല്‍ ഇന്നലെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് രവീന്ദ്രന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യല്‍ ഒഴിവായത്. വൈദ്യപരിശോധന മുടക്കാനാകില്ലെന്ന് അറിയിച്ചാണ് രവീന്ദ്രന്‍ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവ്‌തേടിയത്.

ഇന്നലെ 10 മണിയോടെ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്താനായിരുന്നു രവീന്ദ്രനോട് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്. എന്നാല്‍ രാവിലെ ഒന്‍പതോടെ എത്താന്‍ അസൗകര്യം അറിയിച്ച് രവീന്ദ്രന്‍ ഇ.ഡിയ്ക്ക് മെയില്‍ ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് ദിവസം കൂടി രവീന്ദ്രന്‍ ചോദിച്ചതായാണ് വിവരം. മുന്‍പ് രണ്ട് ദിവസം എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ സി.എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളും കേസിലെ തെളിവുകളും അടിസ്ഥാനമാക്കിയാണ് രവീന്ദ്രനെ രണ്ട് ദിവസവും ഇ.ഡി ചോദ്യം ചെയ്തത്. ലൈഫ് മിഷന്‍, വിവിധ സര്‍ക്കാര്‍ പദ്ധതികള്‍, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയ പല കരാറുകള്‍, വിവിധ പദ്ധതികളുമായി ബന്ധമുളള നിക്ഷേപകര്‍ ഇവരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോദ്യം ചെയ്യലിലുണ്ടായിരുന്നത്. ആദ്യം മൂന്ന് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും രവീന്ദ്രന്‍ വൈറസ് മഹാരോഗബാധിതനായതിനാലും തുടര്‍ന്ന് ചികിത്സയിലായതിനാലും എത്താനാകില്ലെന്ന് അറിയിച്ചിരുന്നു. നാലാം തവണ ഇ.ഡി നോട്ടീസ് നല്‍കിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇഡിക്ക് സമര്‍പ്പിച്ചിരുന്നു. ഇ.ഡിയുടെ ആവശ്യപ്രകാരമാണു രവീന്ദ്രന്‍ ഇവ െകെമാറിയത്. നാളെ വീണ്ടും ചോദ്യംചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശമുണ്ട്. സ്വര്‍ണക്കടത്ത് പിടിക്കപ്പെടുകയും സ്വപ്‌ന സുരേഷ് ഒളിവില്‍ പോവുകയും ചെയ്ത ദിവസങ്ങളില്‍ ശിവശങ്കറും രവീന്ദ്രനും തമ്മില്‍ പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

വാട്ട്‌സ്ആപ്പ് ചാറ്റുമുണ്ടെന്നു സംശയിച്ചതോടെയാണ് ഇവ ചോദിച്ചുവാങ്ങിയത്. രവീന്ദ്രനെതിരേ അന്വേഷണ സംഘത്തിനു ലഭിച്ച ആദ്യസൂചന സ്വപ്‌നയുടെ മൊഴിയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറെയല്ലാതെ ആരെങ്കിലും വിളിച്ചിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ അവര്‍ രവീന്ദ്രന്റെ പേരാണു പറഞ്ഞത്. യു.എ.ഇ. വിസ സ്റ്റാമ്പിങ് കാര്യത്തില്‍ സഹായത്തിനാണു വിളിച്ചതെന്നാണു സ്വപ്‌ന പറഞ്ഞത്. എന്നാല്‍ ഒളിവില്‍ പോയശേഷവും സ്വപ്‌ന വിളിച്ചതായി കണ്ടെത്തി. ഇത് എന്തിനുവേണ്ടിയാണെന്നു രവീന്ദ്രന്‍ വ്യക്തമാക്കേണ്ടിവരും.

സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ അറിവും സഹായവുമുണ്ടായിരുന്നെന്നു സ്വപ്‌നയുടെ മൊഴിയുണ്ട്. ശിവശങ്കറിന്റെ അടുപ്പക്കാരനെന്ന നിലയില്‍ രവീന്ദ്രനും പങ്കുണ്ടാകാമെന്നു സംശയിക്കുന്നു. ലോക്കറില്‍ നിന്നു കിട്ടിയ പണത്തില്‍ രവീന്ദ്രന്റെ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കൃത്യമായ തയാറെടുപ്പോടെയാണ് ഇ.ഡി. രവീന്ദ്രനെ വീണ്ടും ചോദ്യംചെയ്യുന്നത്. കഴിഞ്ഞ രണ്ടുദിവസം പ്രാഥമിക കാര്യങ്ങളാണു ചോദിച്ചതെന്നും ഇനി യഥാര്‍ഥ ചോദ്യംചെയ്യലിലേക്കു കടക്കുകയാണെന്നുമാണു വിവരം.

സാക്ഷിയാകുമോ പ്രതിയാകുമോ എന്നു െവെകാതെ തീരുമാനമുണ്ടായേക്കും. ഇതോടെയാണ് രവീന്ദ്രന്‍ വീണ്ടും ചോദ്യം ചെയ്യലിന് എത്താത്തതെന്ന് ഇഡി സംശയിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ശക്തമായ നടപടിയിലേക്ക് നീങ്ങും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നും പരിശോധന നടത്തും  (4 minutes ago)

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു  (9 minutes ago)

എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍  (14 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (14 minutes ago)

'മാളികപ്പുറത്തമ്മയുടെ നമ്പർ വേണം'...മാങ്കൂട്ടം അയ്യനോട്, നിന്റെയൊക്കെ നമ്പർ ചോദിച്ചോയെന്ന് സഖാത്തി ഇരന്ന് വാങ്ങുന്നു  (23 minutes ago)

12 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയാണ് സഭയില്‍ നടക്കുക  (24 minutes ago)

സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍  (45 minutes ago)

ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന്..  (56 minutes ago)

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി  (1 hour ago)

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (2 hours ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (2 hours ago)

ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര  (2 hours ago)

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (2 hours ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends