Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

ബിന്ദു കൃഷ്ണ എന്തു പിഴച്ചു...തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയ്ക്കു പിന്നാലെ ഡിസിസി അധ്യക്ഷന്‍മാരെ അഴിച്ചുപണിയാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്

26 DECEMBER 2020 10:34 AM IST
മലയാളി വാര്‍ത്ത

അഴിച്ചുപണിതാലൊന്നും രക്ഷപ്പെട്ടുന്നതല്ല കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. ബൂത്തു തലം മുതല്‍ കെസിപിസി വരെ ഓരോ നേതാവും ഈ പാര്‍ട്ടിയിലെ ഓരോ ഗ്രൂപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയ്ക്കു പിന്നാലെ ഡിസിസി അധ്യക്ഷന്‍മാരെ അഴിച്ചുപണിയാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസില്‍.

ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം ഡിസിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലും കൊല്ലത്തെ ബിന്ദു കൃഷ്ണയും പാലക്കാട്ടെ വികെ ശ്രീകണ്ഠനും എറണാകുളത്തെ ടിജെ വിനോദും പുറത്താകുമെന്നാണ് സൂചന.തൃശൂരും കോഴിക്കോടും ഒഴികെ ഡിസിസികളില്‍ പുതിയ പ്രസിഡന്റുമാരെ ഒരു മാസത്തിനുള്ള കണ്ടെത്തി ജില്ലാ തലത്തില്‍ കോണ്‍ഗ്രസില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് നീക്കം.


ഓരോ ജില്ലാ അധ്യക്ഷനും ഓരോ ഗ്രൂപ്പിന്റെയും പ്രദേശത്തിന്റെയും ജാതിയുടെയും നേതാവിന്റെയും പ്രതിനിധിയാണെന്നിരിക്കെ കോണ്‍ഗ്രസില്‍ അഴിച്ചുപണിയൊന്നും എളുപ്പമാകില്ല. അങ്ങു കേന്ദ്രം മുതല്‍ നേതാവില്ലാത്ത പാര്‍ട്ടിയാണ് ഇക്കാലത്തെ കോണ്‍ഗ്രസ്. ദുര്‍ബലയായ സോണിയാ ഗാന്ധിയും നേതൃപാടവമില്ലാത്ത രാഹുല്‍ ഗാന്ധിയും പോകണോ വരണമോ എന്നറിയാതെ തേങ്ങി നില്‍നില്‍ക്കുന്ന പ്രിയങ്കാ ഗാന്ധിയും. എഐസിസി എന്നൊന്ന് കോണ്‍ഗ്രസില്‍ ഉണ്ടോ എന്നു പോലും സംശയം. പ്രായാധിക്യം ചെന്ന വര്‍ക്കിംഗ് കമ്മിറ്റി കോവിഡ് ഭയന്നു ഒരുമിച്ചു കൂടിയിട്ട് മാസങ്ങളായി.


ബിഹാര്‍ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു ശേഷം ദേശീയ നേതൃകമ്മിറ്റി കിടക്കപ്പുറത്തുതന്നെയാണ്. വര്‍ക്കിംഗ് ഒന്നും നടക്കാത്തതിനാല്‍ അതിനെ വര്‍ക്കിംഗ് കമ്മിറ്റിയെന്ന് വിളിക്കുന്നതു തന്നെ മണ്ടത്തരം. എകെ ആന്റണിയും വയലാര്‍ രവിയും എംപിമാരായതിനാല്‍ സര്‍ക്കാര്‍ ചെലവില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും അവരൊന്നും നിരുവിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും രക്ഷപ്പെടുത്താനാകില്ല.

കേരളത്തിലേക്കു വന്നാല്‍ മുല്ലപ്പള്ളിയ്ക്ക് മുല്ലപ്പള്ളിയുടെ,സ്വന്തം വായും വഴിയും വായ്മൊഴിയും. രമേശ് ചെന്നിത്തല ഉന്നം വയ്ക്കുന്ന വെടിയൊന്നും കൊള്ളേണ്ടിടത്തു കൊള്ളുന്നില്ല.രമേശ് അങ്ങനെയങ്ങു മിടുക്കനാകേണ്ട എന്ന മട്ടില്‍ ഉമ്മന്‍ ചാണ്ടി അങ്ങേരുടെ വഴിയേ പോകുന്നു.എല്ലാവരോടും പകയോടെ എന്ന മട്ടില്‍ കെ മുരളീധരന്‍ മുല്ലപ്പള്ളിക്കെതിരെ തലങ്ങും വിലഞ്ഞും ആഞ്ഞടിക്കുന്നു. കെ സുധാകന്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം കെപിസിസി ആസ്ഥാനം ഉന്നം വെച്ച് അമ്പ് തൊടുത്തു വിടുന്നു.

ഒരിക്കല്‍പോലും കൈ അനക്കിയും കൈ നനഞ്ഞും കഷ്ടപെടാതെ ഉന്നതപദവികളില്‍ എത്തിയവരാണ് പിസി ചാക്കോയും കെവി തോമസും പിജെ കുര്യനും. ഡല്‍ഹിയില്‍ പദവി ഇല്ലാതായതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെത്തി മത്സരിക്കാന്‍ കരുക്കള്‍ നീങ്ങിയിരിക്കുകയാണ് ഈ വയോധികന്‍മാര്‍.മൂന്നു പേര്‍ക്കും കേരളത്തില്‍ മന്ത്രി സ്ഥാനമാണ് നോട്ടം. സമയമാകുമ്പോള്‍ അവരെ താങ്ങിനിറുത്താനും താങ്ങി ഇരുത്താനും അവരുടെ സമുദായ നേതൃത്വവും ഒപ്പം കാണും എന്നതാണ് മറ്റൊരു ശാപം.


യുഡിഎഫ് ഏകോപനസമിതിയെ അലങ്കരിക്കുന്ന എംഎം ഹസന്‍. അങ്ങേര്‍ക്ക് എന്താണ് നിലവില്‍ മുന്നണിയിലെ റോള്‍ എന്നതില്‍ ഗവേഷണം വേണ്ടിവരും.കേരളത്തിലെ കളിയിലൊന്നും രസമില്ലാതെ അന്താരാഷ്ട്ര കളിയിലും കലാപരിപാടിയിലും മാത്രം മുഴുകി കഴിയുന്ന ശശി തരൂര്‍. ഇതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ ഇവിടെ ഡിസിസി അഴിച്ചു പണിയുന്നത്.


പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ പോലും വിമതരില്ലാതെ സ്വന്തം കൈപ്പത്തിയില്‍ ഒറ്റ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പറ്റാതെ വന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരേ പഞ്ചായത്ത് വാര്‍ഡില്‍ നാലു വിമതന്‍ വരെ മത്സരിച്ച പാര്‍ട്ടി. ഇത്തരത്തില്‍ വിമതന്‍മാര്‍ കളം നിറഞ്ഞാടിയതോടെ എല്‍ഡിഎഫും ബിജെപിയും കരയിലിരുന്നു മീന്‍പിടിച്ചു മടങ്ങി.

വൈസ് പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാകും സെക്രട്ടറിമാരും ഉള്‍പ്പെടെ 300 സംസ്ഥാന ഭാരവാഹികള്‍ കേരളത്തിലെ മഹത്തായ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുണ്ട്. ജില്ലാ തലത്തിലുമുണ്ട് വൈസ് പ്രസിഡന്റ്മാരും സെക്രട്ടറിമാരും ഉള്‍പ്പെടെ നൂറു പേര്‍ വീതം. നേതാക്കളുടെ കുറവല്ല കേരളത്തിലെ കോണ്‍ഗ്രസിന്റെ ശാപം. മറിച്ച് പാര്‍ട്ടിയിലെ അനൈക്യവും മുന്നണിയെ ഒരുമിപ്പിച്ചും അച്ചടക്കത്തിലും കൊണ്ടുപോകാനുള്ള പ്രാപ്തിക്കുറവുമാണ് പ്രശ്നം.


കാസര്‍ഗോട്ട് ഹക്കീം കുന്നില്‍, കണ്ണൂരില്‍ സതീഷ് പാച്ചേനി,വയനാട്ടില്‍ ഐസി ബാലകൃഷ്ണന്‍,മലപ്പുറത്ത് വിവി പ്രകാശ്, കോഴിക്കോട്ട് യു രാജീവന്‍, തൂശൂരില്‍ എംപി വിന്‍സെന്റ്, എറണാകുളത്ത് ടിജെ വിനോദ്, ഇടുക്കിയില്‍ ഇബ്രാഹീംകുട്ടി കല്ലാര്‍,കോട്ടയത്ത് ജോഷി ഫിലിപ്പ്, ആലപ്പുഴയില്‍ എം ലിജു, പത്തനംതിട്ടയില്‍ ബാബു ജോര്‍ജ് തുടങ്ങിയവരൊക്കെ മാറ്റി പുതിയ പുതിയ ഡിസിസി പ്രസിഡന്റുമാരെ കൊണ്ടുവന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമെന്ന് വിവരമുള്ളവരൊന്നും കരുതുന്നില്ല.


അച്ചടക്കമില്ലാത്ത നേതാക്കളും അച്ചടക്കമില്ലാത്ത അണികളുമുള്ള ഈ പാര്‍ട്ടിക്ക് എങ്ങനെ ഇലക്ഷനെ ഒരുമയോടെ നോക്കി നടത്താനാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതന്‍മാര്‍ ജയിക്കുകയും ഒറിജിനല്‍ തോല്‍ക്കുകയും ചെയ്തപ്പോള്‍ ഭരണം പിടിക്കാന്‍ വിമതരുടെ പിന്നാലെ പായുകയാണ് കോണ്‍ഗ്രസ്.

എത്രയോ പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ വിമതനെ പ്രീണിപ്പിച്ച് ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് നെട്ടോട്ടം പായുന്നു. ഈ നിലയില്‍ മറ്റിടങ്ങളില്‍ മത്സരിച്ച വിമതര്‍ക്കെതിരെ ഡിസിസി നേതാക്കള്‍ക്ക് എങ്ങനെ അച്ചടക്ക നടപടി സ്വീകരിക്കാനാകും.


കാശുവാങ്ങി സ്ഥാനാര്‍ഥികളെ നിറുത്തിയെന്ന ആരോപണമാണ് പലയിടങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയരുന്നത്. പഞ്ചായത്ത് വാര്‍ഡുകളില്‍ വരെ ഇത്തരത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചുമതല വഹിച്ചിവര്‍ കാശുവാങ്ങി സീറ്റ് വിറ്റതായി ആക്ഷേപം ഉയരുന്നു.


ജനങ്ങളിലേക്ക് ഇറങ്ങാതെ ഭരണത്തിന്റെ വിഹിതവും അധികാരത്തിന്റെ സുഖവും പറ്റുന്ന നേതാക്കളാണ് കോണ്‍ഗ്രസിലുള്ളത്. യുഡിഎഫ് സംവിധാനം പൊളിച്ചെഴുതിയപ്പോള്‍ കേരള കോണ്‍ഗ്രസ് എം പുറത്തായി. അകത്തുണ്ടായിരുന്ന ലീഗ് കോണ്‍ഗ്രസിനെ ഭരിക്കുന്ന കാഴ്ച.


ലീഗ് യുഡിഎഫില്‍ സമഗ്രാധിപത്യം പിടിക്കുമെന്നു കണ്ടാല്‍ ഇതര സമുദായ വോട്ടുകള്‍ എല്‍ഡിഎഫിലേക്കും ബിജെപിയിലേക്കും ചോര്‍ന്നു പോകും എന്ന തിരിച്ചറവു പോലും കോണ്‍ഗ്രസിനില്ല. മുകള്‍തട്ട് മുതല്‍ പൊളിച്ചെഴുതാതെ ഡിസിസിയെ അഴിച്ചുപണിതാല്‍ കുറേക്കൂടി കുളമാകുകയേ ഉള്ളൂ കോണ്‍ഗ്രസ്. അഴിച്ച ശേഷം പുതുക്കിപ്പണിയാനുള്ള സമയം നിയമസഭാ തെരഞ്ഞെടുപ്പിനു ബാക്കിയില്ല കോണ്‍ഗ്രസ് മനസിലാക്കുന്നില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (3 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (3 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (3 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (4 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (4 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (4 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (4 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (5 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (5 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (5 hours ago)

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്  (5 hours ago)

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (6 hours ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (6 hours ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (6 hours ago)

Malayali Vartha Recommends