Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടര്‍ക്കഥ; രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ സംഘര്‍ഷം രൂക്ഷം; തൃശ്ശൂര്‍ കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

26 DECEMBER 2020 09:21 AM IST
മലയാളി വാര്‍ത്ത

തദ്ദേശതെരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാനത്ത് സിപിഎം - ബിജെപി സംഘര്‍ഷം തുടര്‍ക്കഥയാകുന്നു. തിരുവനന്തപുരം തിശ്ശൂര്‍ ജില്ലകളിലാണ് സംഘര്‍ഷം രൂക്ഷമാകുന്നത്. തിരുവനന്തപുരം ചാക്കയില്‍ ഇന്നലെ രാത്രി രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പ്രദീപ്, ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മിറ്റി അംഗം ഹരികൃഷ്ണന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തരെ കസ്റ്റഡിയില്‍ എടുത്തു.

രാത്രി ഏഴ് മണിയോടെ ചാക്കയിലെ വൈഎംഎ ലൈബ്രറിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പേട്ട പോലീസ് രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. അതേ സമയം, കസ്റ്റഡിയില്‍ എടുത്തവരില്‍ ഒരാളുടെ വീടിന് നേരെ ആക്രമണമുണ്ടായി. ബിജെപി പ്രവര്‍ത്തകനായ കുട്ടന്റെ വലിയതുറ വയ്യാമൂലയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ആരോപണം നിഷേധിച്ച സിപിഎം തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ച വിഷയം നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നതായി പൊലീസും പറയുന്നു.

വെള്ളിയാഴ്ച രാത്രിയോടെ തൃശ്ശൂര്‍ കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വട്ടേക്കാട് പനങ്ങാടന്‍ വത്സന്‍ മകന്‍ വിവേകിനാണ് വെട്ടേറ്റത്. പരുക്കേറ്റ വിവേക് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

ഇതിനിടെ, കോഴിക്കോട് പയ്യോളി അയനിക്കാട് കുനിയിമ്മല്‍ എ കെ പ്രമോദിന്റെ ബൈക്ക് കത്തിച്ചെന്ന് ആരോപണമുയര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബിജെപി പ്രവര്‍ത്തകനാണ് ഇദ്ദേഹം. അയല്‍വീട്ടില്‍ വച്ചിരുന്ന ബൈക്ക് ഉരുട്ടി കൊണ്ടുപോയി റോഡരികില്‍ ഇട്ടാണ് കത്തിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളായണി തെന്നൂരിനുസമീപം സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായി. വെള്ളായണി ജങ്ഷനില്‍ സി.പി.എം നാട്ടിയിരുന്ന കൊടിമരം കത്തിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍. ഇത് കത്തിച്ചത് ആര്‍.എസ്.എസുകാരാണെന്ന് സി.പി.എം ആരോപിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ചെറിയതോതില്‍ ഉന്തും തള്ളുമുണ്ടായി. അതേസമയം പുറത്തുനിന്നെത്തിയ ആരെങ്കിലുമാകാം കൊടി കത്തിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പിയും നേരിട്ട് പോരാട്ടം നടത്തിയ ജില്ലയാണ് തിരുവനന്തപുരം. തിരഞ്ഞെടുപ്പുന് മുമ്പും ശേഷവും തിരുവനന്തപുരം ജില്ലയിലെ പലഭാഗത്തും സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. വോട്ട് കച്ചവടം ഉള്‍പ്പെടെയുള്ള ആരോപണം ഉയര്‍ന്ന പ്രദേശത്താണ് പ്രധാനമായും സംഘര്‍മുണ്ടായത്. എന്നാല്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ജില്ലാ നേതൃത്വങ്ങള്‍ ഇടപെടുന്നില്ലെന്ന ആരോപണവും ശക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം...  (6 minutes ago)

അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (37 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ്  (1 hour ago)

ഗോത്രം നേരിട്ടിറങ്ങി നിമിഷ പ്രിയയെ തീർക്കുമെന്ന് വില്ലൻ NAVAS JANE,തൂക്കും മലയാളികൾ കൂട്ടത്തോടെ ഒറ്റുന്നു..  (1 hour ago)

കസ്റ്റഡിലായത് മരുമകന്‍....  (1 hour ago)

ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 259 റണ്‍സ്  (1 hour ago)

പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു....  (2 hours ago)

ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക്...  (2 hours ago)

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട്  (2 hours ago)

നിപ രോഗം സ്ഥിരീകരിച്ചു  (3 hours ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (3 hours ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (3 hours ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (3 hours ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (3 hours ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (4 hours ago)

Malayali Vartha Recommends