Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

ജയില്‍ വകുപ്പിനെതിരെ കസ്റ്റംസ് കോടതിയില്‍ പരാതി നല്‍കി; സ്വപ്‌നയെയും കൊണ്ട് കസ്റ്റംസ് കേരളത്തിന് പുറത്തേക്കോ? വിര്‍ശനവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍; അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് മുന്നറിയിപ്പുമായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്

26 DECEMBER 2020 11:08 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് ഒപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന ജയില്‍ ഡിജിപിയുടെ ഉത്തരവിനെതിരെ കസ്റ്റംസ് കോഫേപോസ സമിതിക്ക് പരാതി നല്‍കി. ജയില്‍ വകുപ്പിനെതിരെയാണ് പരാതി. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ചാണ് കസ്റ്റംസ് കോടതിയെയും കൊഫെപോസ സമിതിയെയും സമീപിക്കാനൊരുങ്ങുന്നത്. കോഫെപോസ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കിയതെന്നും കസ്റ്റംസ് പറയുന്നു.

ഇതേകാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് ഉടന്‍ കോടതിയെയും സമീപിക്കും. കോഫെപോസെ വകുപ്പ് പ്രകാരം തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്‌ന സുരേഷ്. സ്വപ്‌നയുടെ സന്ദര്‍ശകരുടെ പേരില്‍ കേന്ദ്രഏജന്‍സികളും ജയില്‍ വകുപ്പും രണ്ട് തട്ടിലായിരുന്നു. ഇതാണ് ഇപ്പോള്‍ തുറന്ന പോരിലെത്തിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനായി ഉന്നതര്‍ ജയിലിലെത്തി സ്വപ്‌നയെ കണ്ടെന്ന ആരോപണം ബിജെപി പ്രസിഡന്റെ് കെ സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കടുത്ത ഭാഷയില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. അമ്മയും, മക്കളും, ഭര്‍ത്താവും, സഹോദരനും മാത്രമെ ഇതുവരെ സ്വപ്‌നയെ കണ്ടിട്ടുള്ളുവെന്നും ഇത് ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നതുമാണ്.

അതെ സമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കേരളത്തിനു പുറത്തേക്കു മാറ്റുന്നതു കസ്റ്റംസ് പരിഗണിക്കുകയാണ്. കേരളത്തിലെ ജയിലില്‍ സുരക്ഷയില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികളെ മറ്റേതെങ്കിലും സംസ്ഥാനത്തെ ജയിലിലേക്കു മാറ്റാനാണ് ആലോചന. റിമാന്‍ഡിലിരിക്കെ സ്വപ്‌നയുടെ ശബ്ദരേഖ പുറത്തുവന്നതും സുരക്ഷാ ഭീഷണിയുണ്ടെന്ന സ്വപ്‌നയുടെ പരാതിയും ഉയര്‍ത്തിക്കാട്ടിയാകും കസ്റ്റംസിന്റെ നീക്കം.

ആഴ്ചയിലൊരിക്കല്‍ സന്ദര്‍ശകരെ കാണാന്‍ സ്വപ്‌നയ്ക്കും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി.എസ്. സരിത്തിനും അനുവാദമുണ്ട്. ജയിലുദ്യോഗസ്ഥന്റെ സാന്നിധ്യത്തിനൊപ്പം, കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് കസ്റ്റംസിന്റെ പ്രതിനിധിയും വേണമെന്നു നിര്‍ബന്ധമാക്കി. ഇതു തെറ്റായ കീഴ്വഴക്കമാണെന്നു കാണിച്ച് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കഴിഞ്ഞ ദിവസം സ്വപ്‌നയുടെ ഭര്‍ത്താവും സഹോദരനും മകളും കാണാന്‍ വന്നപ്പോള്‍ ഒപ്പമെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ ജയില്‍ വകുപ്പ് മടക്കി അയച്ചിരുന്നു. ഇത്തരം നടപടികളിലൂടെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ജയില്‍വകുപ്പ് നടത്തുന്നതെന്നു കസ്റ്റംസ് കരുതുന്നു.

അതെ സമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കറിന്റെ അറിവോടെയാണു സ്വര്‍ണം കള്ളക്കടത്ത് നടന്നതെന്നും കുറ്റകൃത്യത്തിലൂടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. നയതന്ത്രബാഗിലെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട ദിവസം 'കുറ്റസമ്മതം നടത്തട്ടേ' എന്നു സ്വപ്‌ന സുരേഷ് ശിവശങ്കറിനോടു ചോദിച്ചിരുന്നതായും ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.

സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരുള്‍പ്പെടുന്ന സംഘത്തിനു ശിവശങ്കര്‍ സ്വര്‍ണക്കടത്തിനായുള്ള എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. ശിവശങ്കറിന്റെ അറിവോടെയാണ് എല്ലാം നടന്നത്. ഇതിലൂടെ അനധികൃത വരുമാനമുണ്ടാക്കി. അതു പലയിടങ്ങളിലായി നിക്ഷേപിച്ചു. സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിനു ലഭിച്ച കോഴപ്പണമാണ്. പല സര്‍ക്കാര്‍ പദ്ധതികളുടെയും ടെന്‍ഡര്‍ രേഖകള്‍ സ്വപ്‌ന വഴി ശിവശങ്കര്‍ തനിക്കു വേണ്ടപ്പെട്ടവര്‍ക്കു ചോര്‍ത്തിക്കൊടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (3 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (3 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (3 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (4 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (4 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (4 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (4 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (5 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (5 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (5 hours ago)

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്  (5 hours ago)

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (6 hours ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (6 hours ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (6 hours ago)

Malayali Vartha Recommends