Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് യോഗം വിളിച്ചത് മധ്യകേരളത്തില്‍ ചില നിയമസഭാ സീറ്റുകള്‍ ലക്ഷ്യമിട്ട്...

26 DECEMBER 2020 01:09 PM IST
മലയാളി വാര്‍ത്ത

മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് യോഗം വിളിച്ചത് മധ്യകേരളത്തില്‍ ചില നിയമസഭാ സീറ്റുകള്‍ ലക്ഷ്യമിട്ട്. ഇതില്‍ ചെങ്ങന്നൂരാണ് ഏറ്റവും പ്രധാനം. പി.എസ് ശ്രീധരന്‍ പിള്ളയെ മത്സരിപ്പിച്ച് ചെങ്ങന്നൂര്‍ പിടിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നത്. ചെങ്ങന്നൂരിന് പുറമേ പത്തനംതിട്ട ജില്ലയിലെ ചില സീറ്റുകളിലും പ്രധാനമന്ത്രിയും ദേശീയ ബി ജെ പി നേതൃത്വവും കണ്ണുവച്ചിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് മേല്‍കൈയുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. ഇവിടെ ബി ജെ പിയും നിര്‍ണായക ശക്തിയാണ്.

മലങ്കര സഭാ തര്‍ക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ ഓര്‍ത്തോഡോക്‌സ്, യാക്കോബായ സഭകളില്‍ നിന്ന് മൂന്ന് വൈദികര്‍ വീതം പങ്കെടുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സഭകളുമായി വെവ്വേറെ നടത്തുന്ന ചര്‍ച്ചയില്‍ ഇരു സഭകളുടെയും ആശങ്ക പ്രധാനമന്ത്രി കേള്‍ക്കും. 28, 29 ദിവസങ്ങളിലാകും ചര്‍ച്ച എന്നാണ് സൂചന.

ഡിസംബര്‍ 28 നാണ് പ്രധാനമന്ത്രി ഓര്‍ത്തോഡോക്‌സ് സഭയുടെ വൈദികരുമായി ചര്‍ച്ച നടത്തുന്നത്. ഓര്‍ത്തോഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് സിനഡ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡല്‍ഹി ഭദ്രാസന മെത്രോപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.

യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വെവ്വേറെ നടക്കുന്ന ചര്‍ച്ചകളില്‍ ഇരു സഭകള്‍ക്കും ഒരു മണിക്കൂറില്‍ അധികം സമയം പ്രധാനമന്ത്രിയുടെ ഓഫീസ് അനുവദിച്ചിട്ടുണ്ട്. ചര്‍ച്ചകളില്‍ മിസോറാം ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ളയും പങ്കെടുക്കും എന്നാണ് സൂചന. ആദ്യ ഘട്ട ചര്‍ച്ചയില്‍ സഭകളുടെ ആശങ്കകള്‍ പ്രധാനമന്ത്രി കേള്‍ക്കും. പ്രശ്‌ന പരിഹാരത്തിന് ഇരു സഭകളും മുന്നോട്ട് വയ്ക്കുന്ന ശുപാര്‍ശകള്‍ കൂടി കണക്കിലെടുത്താകും തുടര്‍ നടപടികള്‍. സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ അത് കൂടി കണക്കിലെടുത്താകും പ്രശ്‌ന പരിഹാര നിര്‍ദേശങ്ങള്‍ തയ്യാറാക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

യാക്കോബായ സഭ ആവശ്യപ്പെടുന്നത് നിയമ നിര്‍മ്മാണമാണ്. യാക്കോബായ സഭയുടെ സ്വത്തുക്കള്‍ ഓര്‍ത്തഡോക്‌സ് സഭക്കാണ് സുപ്രീം കോടതി വിധി അനുസരിച്ച് ലഭിക്കേണ്ടത്. എന്നാല്‍ ഇതിനെതിരെ അതിശക്തമായ നിലപാടാണ് യാക്കോബായ സഭ സ്വീകരിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയാകട്ടെ തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ച വിധിയില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ഓര്‍ത്തഡോക്‌സ് സഭക്ക് വിധി നടപ്പിലാക്കണമെന്നും എന്നാല്‍ യാക്കോബായ സഭക്ക് വിധി നടപ്പിലാക്കരുത് എന്നുമാണ് ആവശ്യം. വിധി മറികടക്കണമെങ്കില്‍ നിയമനിര്‍മ്മാണമാണ് ആവശ്യം. അതിന് സംസ്ഥാന സര്‍ക്കാര്‍ തയാറല്ല.

ക്രൈസ്തവ സഭയെ ഒപ്പംചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി ജെ പിയും ഏതാനും വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്. കേരള കോണ്‍ഗ്രസ് എമ്മിനെ ഒപ്പംചേര്‍ക്കാനും ശ്രമിച്ചു. എന്നാല്‍ അത് ഫലവത്തായില്ല. ക്രൈസ്തവ സഭയെ ഒപ്പം കൂട്ടിയാല്‍ മാത്രമേ ബിജെപിക്ക് എന്തെങ്കിലും സാധ്യത കേരളത്തിലുണ്ടാക്കാന്‍ കഴിയുകയുള്ളു. അതിനുള്ള അവസരങ്ങളാണ് ബി ജെ പി കാത്തിരിക്കുന്നത്.

കേരളത്തിലെ ബി ജെ പിയെ ദേശീയ നേതൃത്വം വിശ്വാസത്തിലെടുക്കുന്നില്ല. അതുകൊണ്ടാണ് ദേശീയ നേതൃത്വം നേരിട്ട് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പി.എസ്. ശ്രീധരന്‍ പിള്ളയെ മാത്രമാണ് ക്രൈസ്തവ നേത്യത്വവുമായുള്ള ചര്‍ച്ചക്ക് പ്രധാനമന്ത്രി നിയോഗിച്ചത്. ശ്രീധരന്‍ പിള്ളക്ക് നായര്‍ സര്‍വീസ് സൊസൈറ്റിയുമായി അടുത്ത ബന്ധമുണ്ട്. ചെങ്ങന്നൂര്‍ മണ്ഡലം എന്‍ എസ് എസിന് നിര്‍ണായക സ്വാധീനമുള്ള നിയമസഭാ മണ്ഡലമാണ്. ക്രൈസ്തവ സഭയുടെ പിന്തുണയുണ്ടെങ്കില്‍ ശ്രീധരന്‍ പിള്ളക്ക് ചുമ്മാ ജയിച്ച് വരാം.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം...  (10 minutes ago)

അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (41 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ്  (1 hour ago)

ഗോത്രം നേരിട്ടിറങ്ങി നിമിഷ പ്രിയയെ തീർക്കുമെന്ന് വില്ലൻ NAVAS JANE,തൂക്കും മലയാളികൾ കൂട്ടത്തോടെ ഒറ്റുന്നു..  (1 hour ago)

കസ്റ്റഡിലായത് മരുമകന്‍....  (1 hour ago)

ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 259 റണ്‍സ്  (1 hour ago)

പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു....  (2 hours ago)

ഒളിവില്‍ കഴിയുന്ന ചെയര്‍മാനടക്കമുള്ള പ്രതികള്‍ക്ക്...  (2 hours ago)

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട്  (2 hours ago)

നിപ രോഗം സ്ഥിരീകരിച്ചു  (3 hours ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (3 hours ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (3 hours ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (3 hours ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (3 hours ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (4 hours ago)

Malayali Vartha Recommends