Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ഇനിമേലാല്‍ കളിയിറക്കരുത്... പുറമേ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച മന്ത്രിമാരും സ്പീക്കറുമെല്ലാം രാജ്ഭവനിലെത്തി അനുനയിപ്പിച്ചു; സര്‍ക്കാരിന്റെ അന്ത്യ നാളുകളില്‍ ഗവര്‍ണറെ പിണക്കിയില്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് വളരെ വലുത്; സര്‍ക്കാര്‍ അനുമതി ചോദിച്ച രീതിയില്‍ എണ്ണിയെണ്ണി പറഞ്ഞ് ഗവര്‍ണര്‍

27 DECEMBER 2020 07:58 AM IST
മലയാളി വാര്‍ത്ത

അങ്ങനെ സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുണ്ടായിരുന്ന പടല പിണക്കം അവസാനിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രമേയം പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ അനുമതി നല്‍കാനൊരുങ്ങുകയാണ് ഗവര്‍ണര്‍. ദിവസങ്ങളായി സര്‍ക്കാരും ഗവര്‍ണറുമായി നിലനിന്ന പ്രതിസന്ധിയാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാനെത്തിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായി നടന്ന ചര്‍ച്ചയിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനത്തിന് അനുമതി നല്‍കാമെന്നുള്ള തീരുമാനമറിയിച്ചത്. സമ്മേളനത്തിന് അനുമതി നല്‍കണമെന്ന് സ്പീക്കറും ചര്‍ച്ചയ്ക്കിടെ ഗവര്‍ണറോട് ആവശ്യപ്പെട്ടു. അതേസമയം സര്‍ക്കാര്‍ അനുമതി ചോദിച്ച രീതിയില്‍ ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തി.

വിമര്‍ശിച്ചവര്‍ തന്നെ പത്തി മടക്കി രാജ്ഭവനിലെത്തിയതോടെയാണ് മഞ്ഞുരുകിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങളില്ല. ആസമയത്ത് ഗവര്‍ണറെ പിണക്കുന്നത് ഗുണകരമാകില്ല. നിര്‍ണായക ഘട്ടത്തില്‍ ഗവര്‍ണര്‍ കാല് മാറിയാല്‍ ആകെ പ്രശ്‌നമാകും. ഇതോടെയാണ് സ്പീക്കറും മന്ത്രിമാരും രാജ്ഭവനിലെത്തിയത്.

കര്‍ഷകപ്രശ്‌നം ചര്‍ച്ച ചെയ്യാനായി ഈ മാസം 31ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തിങ്കളാഴ്ച അനുമതി നല്‍കുമെന്നാണ് സൂചന.

23ന് സഭ ചേരണമെന്ന ശുപാര്‍ശ, അടിയന്തര സാഹചര്യം എന്തെന്ന് ചോദിച്ച് ഗവര്‍ണര്‍ മടക്കിയിരുന്നു. അത് ഭരണഘടനാവിരുദ്ധ നടപടിയെന്ന് വിലയിരുത്തിയ സര്‍ക്കാര്‍, വീണ്ടും 31ന് സമ്മേളനം ശുപാര്‍ശ ചെയ്ത്, ഗവര്‍ണര്‍ക്ക് കീഴ്‌പ്പെടാനില്ലെന്ന സൂചന നല്‍കി. എങ്കിലും നയപ്രഖ്യാപനമുള്‍പ്പെടെ ഗവര്‍ണര്‍ സഭയില്‍ വായിക്കേണ്ടതിനാല്‍ അനുനയിപ്പിക്കാനും സര്‍ക്കാര്‍ വഴി തേടി.

ക്രിസ്മസ് ദിനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നിയമമന്ത്രി എ.കെ. ബാലനും കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറും കേക്കുമായി രാജ്ഭവനിലെത്തി. ഇന്നലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഗവര്‍ണറെ കണ്ടു.ഇതിനുശേഷമാണ് മഞ്ഞുരുകലിന്റെ സൂചനയുണ്ടായത്. സഭ വിളിച്ചുചേര്‍ക്കുന്നതിലല്ല തന്റെ എതിര്‍പ്പെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പലപ്പോഴും അറിയിക്കുന്നില്ലെന്ന പരിഭവം ഗവര്‍ണര്‍ പ്രകടിപ്പിച്ചു. കേന്ദ്ര കാര്‍ഷിക നിയമം സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നതുള്‍പ്പെടെ വിശദീകരിച്ച മന്ത്രിമാര്‍ സഭ വിളിച്ചുചേര്‍ക്കുന്നതിന്റെ പശ്ചാത്തലം ബോദ്ധ്യപ്പെടുത്തി. ചില സംശയങ്ങളാണ് ഉന്നയിച്ചതെങ്കിലും അനുമതി നിഷേധിച്ചുവെന്ന പ്രചാരണമുണ്ടായതിലും രാജ്ഭവന് അതൃപ്തിയുണ്ട്.

എട്ടിന് ആരംഭിക്കുന്ന സഭാസമ്മേളനത്തില്‍ നയപ്രഖ്യാപനം അവതരിപ്പിക്കാന്‍ ഗവര്‍ണറെ ക്ഷണിക്കാന്‍ കൂടിയാണ് സ്പീക്കര്‍ എത്തിയത്. കൂട്ടത്തില്‍ 31ന് സഭ ചേരേണ്ട സാഹചര്യം വിശദീകരിച്ചതായി അറിയുന്നു. 31ന് സഭ വിളിച്ചുചേര്‍ക്കണമെന്ന മന്ത്രിസഭാ ശുപാര്‍ശയ്ക്ക് പുറമേ, സാഹചര്യം വിശദീകരിക്കുന്ന പ്രത്യേക കത്തും മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഭക്ഷ്യധാന്യങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളത്തിന് കര്‍ഷകസമരത്തില്‍ ആശങ്കയുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയതായി അറിയുന്നു.കൂടിക്കാഴ്ചയില്‍ പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും വച്ചിട്ടില്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പിന്നീട് പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറുമായി ഏറ്റുമുട്ടലില്ല. ഈ വിഷയത്തില്‍ കേന്ദ്ര ഇടപെടലിന്റെ ആവശ്യമില്ല. അതിനാല്‍ വി. മുരളീധരന്റെ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (46 minutes ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (1 hour ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (2 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (2 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (2 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (3 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (4 hours ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (4 hours ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (4 hours ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (4 hours ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (4 hours ago)

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്  (5 hours ago)

Malayali Vartha Recommends