ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ഭാഗമായി തുടങ്ങിയ നടപടികൾ ഉദ്യോഗസ്ഥര്‍ വിഐപി വാഹനങ്ങളിൽ നടപ്പിലാക്കുന്നില്ല എന്ന് ആക്ഷേപം
ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ഭാഗമായി തുടങ്ങിയ നടപടികൾ ഉദ്യോഗസ്ഥര്‍ വിഐപി വാഹനങ്ങളിൽ നടപ്പിലാക്കുന്നില്ല എന്ന ആക്ഷേപം ഉയരുന്നു. ചില്ലുകളില്‍ കര്‍ട്ടനിട്ട് വരുന്ന സര്‍ക്കാര്‍ വാഹനങ്ങളും . വിഐപി വാഹനങ്ങളും ഇപ്പോഴും കര്‍ട്ടനും കൂള്‍ഫിലിമും നീക്കാതെ വരുന്നു . സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെ പരിശോധനയുടെ ഭാഗമായി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു . കര്‍ട്ടനിട്ടും കൂള്‍ ഫിലിമൊട്ടിച്ചും വരുന്ന വിഐപി വാഹനങ്ങളും സര്‍ക്കാര്‍ വാഹനങ്ങളും കാണിച്ചു കൊടുത്തിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന് സ്വകാര്യ വാഹന ഉടമകള്‍ പരാതിപ്പെട്ടു . ചിലയിടങ്ങളില്‍ വാഹന ഉടമകളും ഉദ്യോഗസ്ഥരും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായി.
വിഐപി വാഹനങ്ങളും നിയമം പാലിക്കാന്‍ തയ്യാറാകണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. കര്‍ട്ടനോ, കൂള്‍ ഫിലിമോ ഒട്ടിച്ച് വാഹനങ്ങളൊടിക്കരുതെന്ന് നേരത്തേ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോടതി വിധിയെ തുടര്‍ന്ന് കുറച്ചുനാള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡുകളില്‍ പരിശോധന നടത്തിയെങ്കിലും തുടര്‍ന്ന് കൃത്യമായി ഉണ്ടായില്ല. ഇതേ തുടര്‍ന്ന് മന്ത്രിമാരുടെ വാഹനങ്ങളും മറ്റു സര്‍ക്കാര്‍ വാഹനങ്ങളും കര്‍ട്ടനിട്ടും കൂള്‍ ഫിലിം ഒട്ടിച്ചും തന്നെ നിരത്തിലിറങ്ങി. പരിശോധന കുറഞ്ഞതോടെ പിന്നീട് സാധാരണക്കാരും വാഹനങ്ങളില്‍ കര്‍ട്ടനും കൂള്‍ ഫിലിമും ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധന ആരംഭിച്ചപ്പാള്‍ സാധാരണക്കാര്‍ക്കെതിരെയാണ് കൂടുതല്‍ നടപടിയെന്നാണ് വാഹന ഉടമകളുടെ പരാതി.
https://www.facebook.com/Malayalivartha