ചെങ്ങന്നൂരിൽ നൻപനെ ഇറക്കി കളിക്കാനൊരുങ്ങി മോദി; ബി ജെ പി സ്ഥാനാർത്ഥിത്വത്തിൽ സ്ഥിരീകരണവുമായി ആർ ബാലശങ്കറും രംഗത്ത്

ചെങ്ങന്നൂരിൽ നൻപനെ ഇറക്കി കളിക്കാനൊരുങ്ങുകയാണ് മോദി...അതിനായുള്ള നീക്കങ്ങളെല്ലാം നേരത്തെ തന്നെ അദ്ദേഹം നടത്തിയിരുന്നു...ഈ നീക്കം നടത്തുന്നത്തിലൂടെ ഇനി ചെറിയ കളികൾ അല്ല വലിയ കളികൾആണ് കാണാൻ പോകുന്നത് എന്നത് സാരം.. ചെങ്ങന്നൂരിലെ ബി ജെ പി സ്ഥാനാർത്ഥിത്വത്തിൽ സ്ഥിരീകരണവുമായി ആർ ബാലശങ്കറും രംഗത്തുവന്നിരുന്നു. മത്സരിക്കുന്നെങ്കിൽ ചെങ്ങന്നൂരിൽ തന്നെ മത്സരിക്കുമെന്നാണ് ബാലശങ്കർ കഴിഞ്ഞദിവസം പ്രതികരിച്ചത്. മറ്റ് മണ്ഡലങ്ങളിലെവിടെയും മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.എന്നാൽ ഇപ്പോഴും അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം ഡൽഹിയാണ്. പാർട്ടി ആവശ്യപ്പെട്ടാൽ കേരളത്തിൽ നിയമസഭയിലേക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ചെങ്ങന്നൂർ മണ്ഡലത്തിലാണ് മത്സരിക്കാൻ താത്പര്യം. സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. പാർട്ടിയുടെ നേതാക്കന്മാർ എന്താണ് ആഗ്രഹിക്കുന്നത് അത് നടത്തും. ചെങ്ങന്നൂരുകാരനായതിനാൽ അവിടെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരുമായി നല്ല ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ സജീവമാകാനോ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിലേക്ക് വരാനോ താൻ ഉദ്ദേശിക്കുന്നില്ലെന്നും ബാലശങ്കർ വ്യക്തമാക്കി.ദേശീയ നേതൃത്വത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ബാലശങ്കർ പാർട്ടിയുടെ ബൗദ്ധിക വിഭാഗത്തിന്റെ തലവനാണ്. ബാലശങ്കർ കേരളത്തിൽ പ്രവർത്തിക്കണമെന്ന താത്പര്യം മോദി ഉൾപ്പടെ ദേശീയ നേതൃത്വം അറിയിച്ചതിനെ തുടർന്നാണ് ജന്മനാട്ടിലേക്ക് വരുന്നത്.
മുപ്പത് വർഷം മുമ്പ് പത്രപ്രവർത്തകനായാണ് ബാലശങ്കർ ഡൽഹിയിലെത്തിയത്. അടിയന്തരാവസ്ഥക്കാലത്തെ ആർ എസ് എസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പുസ്തകമെഴുതാൻ ആർ എസ് എസ് ചുമതലപ്പെടുത്തിയത് ഗുജറാത്തിൽ പ്രചാരകനായിരുന്ന നരേന്ദ്ര മോദിയെയും ബാലശങ്കറിനെയുമാണ്. ബാലശങ്കർ എഴുതിയ ‘നരേന്ദ്ര മോദി, ക്രിയേറ്റീവ് ഡിസ്റപ്റ്റർ’ എന്ന പുസ്‌തകം എട്ട് ഭാഷകളിലാണ് ബി ജെ പി പുറത്തിറക്കിയത്. ആർ എസ് എസ് മുഖപത്രമായ ദി ഓർഗനൈസറിന്റെ എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. ചെങ്ങന്നൂർ മണ്ഡലത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 38,666 വോട്ട് ലഭിച്ചിരുന്നു. ആയതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് ബി ജെ പി ചെങ്ങന്നൂരിനെ ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha





















