നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി കോൺഗ്രസ്... യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നിർണ്ണായക യോഗങ്ങള്‍ ഇന്ന് കൊച്ചിയില്‍ നടക്കും

മത്സരചൂട് അടുക്കുന്ന സാഹചര്യത്തിൽ, വരുന്ന തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടാമെന്ന തീരുമാനമെടുക്കാനൊരുങ്ങി കോൺഗ്രസ്. നിയമസഭാ മത്സരപ്പോരിൽ മത്സരിക്കാൻ തയ്യാറെടുത്ത് വലതുപക്ഷ നേതാക്കൾ ഇന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ ഇന്ന് കൊച്ചിയില്‍ സംഘടിപ്പിക്കും.
എഐസിസി നിയോഗിച്ച 40 അംഗ തെരഞ്ഞെടുപ്പു സമിതിയുടെ ആദ്യ യോഗമാണ് ഇന്ന് നടക്കുന്നത്. യുഡിഎഫ് രണ്ടാംഘട്ട സീറ്റുവിഭജനത്തിന്റെ ചര്‍ച്ചകളും ഇന്ന് യോഗത്തിൽ സംസാരവിഷയമാകും.
തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് മുന്‍പായി യുഡിഎഫ് സീറ്റു വിഭജനത്തിന്റെ രണ്ടാംഘട്ട ചര്‍ച്ചകളും ഇന്ന് നടക്കും. പതിവിലും നേരത്തെ സീറ്റുവിഭജനം പൂര്‍ത്തിയാക്കാനുള്ള നെട്ടാട്ടത്തിലാണ് യുഡിഎഫ് ഇപ്പോൾ. മുസ്‌ലീംലീഗ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളോട് ചര്‍ച്ചയ്‌ക്കെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പത്തു ദിവസത്തിനകം സീറ്റു വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്. എന്നാല്‍ 12 സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പി.ജെ. ജോസഫിന്റെ ദുർവാശി യുഡിഎഫിന് പുലിവാലാകും.
മുസ്‌ലീംലീഗിന് മുൻപത്തെക്കാൾ കൂടുതല്‍ സീറ്റുകള്‍ നല്‍കാമെന്ന് ധാരണയായെങ്കിലും സീറ്റുകള്‍ നൽകുന്നതിനുള്ള അന്തിമ തീരുമാനം ഇന്നുണ്ടായേക്കും എന്നാണ് സൂചന. പി.സി. ജോര്‍ജിനെ മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യവും ചര്‍ച്ച ചെയ്യുമെന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വാർത്ത. ജോര്‍ജിനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാമെന്നാണ് നേതാക്കളുടെ താല്പര്യം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളം ജില്ലയിലെത്തും. രാവിലെ 10 മണിക്ക് അങ്കമാലിയിലാണ് പര്യടനം ആരംഭിക്കുന്നത്. തുടർന്ന് ആലുവ, കളമശേരി, പറവൂർ, വഴി വൈകുന്നേരം ആറിന് കൊച്ചി മറൈൻ ഡ്രൈവിൽ സമാപനം. ആലുവയിലെ യോഗത്തിൽ മുല്ലപ്പളളി രാമചന്ദ്രനും മറൈൻഡ്രൈവിലെ യോഗത്തിൽ ഉമ്മൻചാണ്ടിയും കെ സി വേണുഗോപാലും പങ്കെടുക്കും. ഐശ്വര്യ കേരള യാത്ര കൊച്ചിയില്‍ രംഗപ്രവേശം ചെയ്യുന്നതോടെ സീറ്റ് നിര്‍ണയ ചര്‍ച്ചകളിലേയ്ക്ക് കോണ്‍ഗ്രസ് കടക്കും.
സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തേ വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമിതി യോഗം നടത്തുക. ഗ്രൂപ്പ് താത്പര്യങ്ങള്‍ മാറ്റിവച്ചു വിജയസാധ്യതക്ക് മാത്രം പ്രാധാന്യം നല്‍കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കണമെന്നാണ് കോണ്‍ഗ്രസിലെ പൊതുതീരുമാനം എന്നാൽ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പരിഗണന നല്‍കണമെന്ന എഐസിസി നിര്‍ദേശവും അംഗീകരിക്കുമെന്നാണ് വിവരം.
കെപിസിസി തെരെഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ നടക്കും. രാത്രി ഒൻപത് മണിക്ക് എറണാകുളം ഗസ്‌റ്റ് ഹസിൽ ചേരുന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പങ്കെടുക്കും. സമിതിയുടെ രൂപീകരണത്തിന് ശേഷമുള്ള ആദ്യ യോഗമാണിത്.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെക്കുറിച്ച് ആലോചിക്കാനാണ് ഇന്ന് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. എൻസിപി ഇടതുമുന്നണി വിട്ടു വരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും യോഗം ചർച്ച ചെയ്യും. പ്രചാരണ സമിതി അധ്യക്ഷൻ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
"https://www.facebook.com/Malayalivartha
























