എസ് പിയുടെ പേനത്തുമ്പിൽ ഡി ജി പിയുടെ തല ! ചരിത്ര നിമിഷത്തിൽ പോലീസ് ആസ്ഥാനം... കാലം കണക്കുചോദിക്കുന്നു

എസ്. പി. ഷൗക്കത്തലിയുടെ കക്ഷത്ത് ഡി ജി പി അജിത്ത് കുമാറിന്റെ തല. സംസ്ഥാന പോലീസ് സേനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എസ് പിയുടെ പേനത്തുമ്പിൽ ഒരു ഡി ജി പിയുടെ തല ഉരുളാൻ പോകുന്നത്.
കെ സി വേണുഗോപാൽ നിലപാട് കർശനമാക്കിയതോടെയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
പിണറായി വിജയന്റെ ‘രക്ഷാപ്രവർത്തകരെ ’ രക്ഷിക്കാൻ ശ്രമിച്ച എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ തിരിഞ്ഞത്. അജിത്തിനെ വകുപ്പുതല നടപടി സ്വീകരിച്ച് സസ്പെൻഡ് ചെയ്യാൻ നീക്കമുണ്ട്. ഇതിനു മുന്നോടിയായി ഡിജിപി റാവാഡ എ.ചന്ദ്രശേഖർ നിയമോപദേശം തേടി. നടപടിയെടുക്കും മുൻപ് അജിത്കുമാറിൽനിന്നു ഡിജിപി വിശദീകരണം തേടും. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ വഴിവിട്ട് ഇടപെട്ടെന്ന ആരോപണം നേരിടുന്ന ഉന്നത ഉദ്യോഗസ്ഥനെതിരായ നടപടി പിഴവില്ലാത്തവിധമാക്കാനാണ് നിയമോപദേശം തേടിയത്. ഇതുവരെ ഡി ജി പിയും സംഘവും ചേർന്ന് അജിത്ത് കുമാറിനെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.
സ്വർണ്ണക്കടത്ത് കേസിലും ടി.പി.ചന്ദ്രശേഖരൻ കേസിലും പിണറായി വിജയനെ മുൾമുനയിൽ നിർത്തിയ എസ്.പിയാണ് .എ പി ഷൗക്കത്തലി.
കേന്ദ്ര സർക്കാരിൻ്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനായ ഷൗക്കത്തലിക്കെതിരെ സി പി എം നിരവധി തവണ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുടെ വീട് റെയ്ഡ് ചെയ്തതും ഷൗക്കത്തലിയാണ്. അക്കാലത്ത് മാധ്യമങ്ങളുടെ പ്രധാന സോഴ്സായിരുന്നു എൻഐഎ ടീം.
ഐ.പി.എസിന് അദ്ദേഹത്തിൻ്റെ പേര് 2018 ലാണ് നിർദ്ദേശിച്ചത്. അന്ന് ആഭ്യന്തര മന്ത്രി പിണറായി വിജയനായിരുന്നു. മിടുക്കനായ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഷൗക്കത്തലി പേരെടുത്തതുകൊണ്ടാണ് അദ്ദേഹത്തെ ഐ.പി. എസിന് ശുപാർശ ചെയ്തത്. അത് വെട്ടാൻ പിണറായിക്ക് കഴിഞ്ഞില്ല. ലോകനാഥ് ബഹ്റയാണ് ഷൗക്കത്തലിയെ ശുപാർശ ചെയ്തത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് റ്റി പി കേസിലെ രണ്ട് പ്രധാന പ്രതികളെ ഷൗക്കത്തലി പിടികൂടിയത്. പിടികൂടിയ അന്നു മുതൽ ഇടതുപാർട്ടികളുടെ കണ്ണിലെ കരടാണ് ഷൗക്കത്തലി. 1995ലാണ് ഒന്നാം റാങ്കോടെ അദ്ദേഹം കേരള പോലീസിലെത്തിയത്. ആരെയും പേടിക്കാത്ത ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ഷൗക്കത്തലി അറിയപ്പെടുന്നത്.
സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പി കെ കുഞ്ഞനന്തനെയും പി മോഹനനും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്തത്. അന്ന് ഷൗക്കത്തലി തലശേരി ഡി വൈ എസ് പി ആയിരുന്നു. പിന്നീട് ഡെപ്യൂട്ടേഷന്‍ നേടിയാണ് ഇദ്ദേഹം എന്‍ ഐ എയില്‍ എത്തുന്നത്. സുപ്രധാനമായ പല കേസുകളിലും ഷൗക്കത്തലിയുടെ സാനിധ്യം ഉണ്ടായിട്ടുണ്ട്. പാരീസ് ഭീകരാക്രമണ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യ അയച്ച അന്വേഷണ സംഘത്തെ നയിച്ചതും ഷൗക്കത്തലിയായിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ സ്‌പെഷലിസ്റ്റായാണ് ഷൗക്കത്തലി അറിയപ്പെടുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്റെ വസതി റെയ്ഡ് നടത്തിയത് വിവാദമായിരുന്നു. ബെംഗളൂരില്‍ അറസ്ററിലായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചിയിലേയ്ക്ക് കൊണ്ടുവന്നതും ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. ഇത് വലിയ വാർത്തയായി മാറി.
https://www.facebook.com/Malayalivartha























