സ്വത്ത് തട്ടിയെടുക്കുന്നതിനായി 75കാരിയായ അമ്മയെ ഭാര്യയുടെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തി! സ്വാഭാവിക മരണമാണെന്ന് നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു; ഒടുക്കം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നത്... കൊല്ലത്ത് സംഭവിച്ചത്...

സ്വത്ത് തട്ടിയെടുക്കുന്നതിനായി മകന്‍ അമ്മയെ ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തി. എഴുപത്തിയഞ്ചുകാരിയായ ഞാറമൂട് സ്വദേശിനി ദേവകിയെയാണ് മകന്‍ രാജേഷും ഇയാളുടെ ഭാര്യ ശാന്തിനിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ രാജേഷിനേയും ഭാര്യ ശാന്തിനിയേയും പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ദേവകിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സ്വാഭാവികമായിരുന്നു എന്ന് വരുത്തി തീര്‍ക്കുവാനായിരുന്നു പ്രതികളുടെ ശ്രമം.
പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ദുരൂഹതയെ തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
അമ്മയുടെ പേരിലുള്ള വീടും പുരയിടവും സ്വന്തമാക്കുന്നതിനായി ഭാര്യയുടെ സഹായത്തോടെ രാജേഷ് അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ദേവകിയുടെ മരണം ശ്വാസംമുട്ടിച്ചതിനെ തുടര്‍ന്നാണ് എന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് രാജേഷിനെ ചോദ്യം ചെയ്തതിലൂടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
അമ്മയുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നെന്നും അമ്മയുടെ പേരിലുള്ള വീടും സ്ഥലവും സ്വന്തമാക്കുന്നതിനായി ഭാര്യയുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ പോലീസിനോട് ഏറ്റുപറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























